കൊട്ടാരക്കര: മകള്‍ക്കും മരുമകനും വേണ്ടി മാത്രം ഭരിക്കുന്ന ഭരണാധിയെന്ന പേരിൽ പിണറായി ചരിത്രത്തിൽ ഇടം നേടുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നില്‍ സുരേഷ്. എംപി.
അന്‍വറിന്റെ വെളിപ്പെടുത്തലില്‍ കാക്കി ക്വട്ടേഷന്‍ ഉള്ള പോലീസാണ് കേരളത്തിലുള്ളതെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര നഗരസഭയിലെ ഭരണ സ്തംഭനത്തിനും, അഴിമതിക്കുമെതിരേ കൊട്ടാരക്കര മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ധര്‍ണയില്‍ കണ്ണാട്ട് രവി അധ്യക്ഷനായിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി പി. ഹരികുമാര്‍, കെ.ജി. അലക്സ്, ബ്രിജേഷ് എബ്രഹാം അഡ്വ. സവിൻ സത്യൻ, പാത്തല രാഘവന്, ബേബി പടിഞ്ഞാറ്റിൻകര വി. ഫിലിപ്പ്, കോശി. കെ.ജോണ്‍, അഡ്വ. എം.കെ. മുരളീധരന് നായര്‍, സുധീര്‍ തങ്കപ്പൻ, എം. അമീര്‍, രാജൻ ബാബു,
ജോജോ അമ്പലപ്പുറം, ശോഭ പ്രശാന്ത്, ഷിനു ജോസ്, സൂസമ്മ, ജെസി, വിജയസേനന്‍, വേണു അവണൂര്‍, നഹാസ്, ശ്രീലക്ഷ്മി, അഡ്വ. ലക്ഷ്മി അജിത്, തോമസ് കടലാവിള, എം.സി. ജോണ്സണ്, ആര്. മധു, ജോണ്‍ മത്തായി ' അരുൺ കുമാർ, റോബി കടലാവിള ദേവരാജൻ മോഹനൻ പിള്ള, ഈയംകുന്ന് മോഹനൻ അനിൽ പടിഞ്ഞാറ്റിൻ കര, റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.