പണി പൂർത്തിയായില്ല; തുറന്നുനല്കിയ കാര്യങ്കോട് പുതിയ പാലം വീണ്ടും അടച്ചു
Friday, July 5, 2024 1:03 AM IST
നീലേശ്വരം: ദിവസങ്ങൾക്കുമുമ്പ് ഗതാഗതത്തിനായി തുറന്നുനല്കിയ കാര്യങ്കോട് പുതിയ പാലം വീണ്ടും അടച്ചു. വാഹന ഗതാഗതം വീണ്ടും പഴയ പാലത്തിലൂടെ തിരിച്ചുവിട്ടു.

പുതിയ പാലത്തിന്‍റെ സ്പാനുകൾ തമ്മിൽ യോജിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്‍റ് പ്രവൃത്തി പൂർത്തിയാകാതെയാണ് പാലം തുറന്നുകൊടുത്തിരുന്നത്. ഇത് പിന്നീട് ചെയ്താൽ മതിയാകുമെന്നാണ് നിർമാണ കമ്പനി അധികൃതർ പറഞ്ഞത്.

എന്നാൽ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയ തോതിൽ കുലുക്കം അനുഭവപ്പെടുന്നതായി പരാതി ഉയരുകയായിരുന്നു. തുടർന്ന് ദേശീയപാത അഥോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടർ ഇടപെട്ടാണ് പാലം വീണ്ടും അടച്ചിട്ട് പ്രവൃത്തി പൂർത്തീകരിക്കാൻ നിർദേശം നല്കിയത്.

എക്സ്പാൻഷൻ ജോയിന്‍റ് പ്രവൃത്തികൾ പൂർത്തിയാക്കാൻ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് ഇപ്പോൾ നിർമാണ കമ്പനി അധികൃതർ പറയുന്നത്. ഇത് പൂർത്തിയാക്കാതെ പാലത്തിന്‍റെ നിർമാണം പൂർത്തിയായതായി പ്രഖ്യാപിച്ച് തുറന്നുകൊടുത്തത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല. കാലപ്പഴക്കവും ബലക്ഷയവും മൂലം പഴയ പാലത്തിന്‍റെ സ്പാനുകൾ വേർപെട്ട് കുലുക്കം അനുഭവപ്പെടുന്നതിനാലാണ് പുതിയ പാലം തിരക്കിട്ട് തുറന്നുകൊടുത്തത്. എന്നാൽ പഴയ പാലത്തിലേതിനേക്കാൾ വലിയ കുലുക്കമാണ് പുതിയ പാലത്തിൽ അനുഭവപ്പെട്ടതെന്ന് ഡ്രൈവർമാരും യാത്രക്കാരും പറയുന്നു. പുതിയ പാലം തുറന്നുകൊടുത്തയുടൻ തന്നെ പഴയ പാലം പൊളിച്ച് ഇവിടെ നിർമിക്കുന്ന രണ്ടാമത്തെ പാലത്തിന്‍റെ പ്രവൃത്തി തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു നിർമാണ കമ്പനി അധികൃതർ. പൊളിക്കുന്ന പ്രവൃത്തി ഇതിനകം തുടങ്ങാതിരുന്നത് യാത്രക്കാർക്കും ദേശീയപാതാ അധികൃതർക്കും ആശ്വാസമായി.