ഭീതിയൊഴിയാതെ മലയോരം
Wednesday, July 3, 2024 1:50 AM IST
വെള്ളരിക്കുണ്ട്:ബളാൽ പഞ്ചായത്തിലെ മാലോം ബന്തമലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകകൃഷിനാശം. തിങ്കളാ‍ഴ്ച രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടം വൈദ്യുതതൂണിലെ സർവീസ് വയർ പൊട്ടിച്ച് ബന്തമലയിലെ പന്തീരാവിൽ നെറ്റോയുടെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. കൂടാതെ വാഴ, തെങ്ങ്, കമുക് തുടങ്ങിയ കൃഷിവിളകളും നശിപ്പിച്ചു.

അയൽവാസിയായ ചക്കാലക്കൽ ജോർജിന്‍റെ കൃഷിസ്ഥലത്തെ തെങ്ങ്, കമുക് എന്നിവയും ആന നശിപ്പിച്ചു. ഉറപ്പുഴിക്കൽ ജെൻസന്‍റെ കമുക്, തെങ്ങ്; പുത്തൻപുര മാത്യുവിന്‍റെ കമുക്; പിണക്കാട്ട് ജോസിന്‍റെ കമുക് എന്നിവയാണ് നശിപ്പിച്ചത്.

കഴിഞ്ഞ ദിവസം മാലോം വലിയ പുഞ്ചയിലും ആന ഇറങ്ങിയിരുന്നു.
നിലവിൽ ആനക്കൂട്ടം തങ്ങളുടെ കൃഷിസ്ഥലത്തിനോട്‌ ചേർന്നു തന്നെ തമ്പടിച്ചിരിക്കുന്നതായും കർഷകർ പറയുന്നു. വാർഡ് മെംബർ ജെസി ചാക്കോ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.