പാണത്തൂരിൽ കാട്ടാനയിറങ്ങി, തുടർച്ച‍യായി ഏഴാം ദിവസവും
Wednesday, July 3, 2024 1:50 AM IST
പാണത്തൂർ: പാണത്തൂരിൽ തുടർച്ചയായി ഏഴാംദിവസവും ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.

പാണത്തൂർ കാര്യങ്ങനത്ത് തൂത്തുക്കുളത്ത് ജോണിന്‍റെ പറമ്പിലാണ് തിങ്കളാഴ്ച രാത്രി കാട്ടാനയിറങ്ങി വലിയ തോതിലുള്ള നാശനഷ്ടം ഉണ്ടാക്കിയത്. നിരവധി വാഴകളും കമുകുകളും നശിപ്പിച്ചു. ദിവസങ്ങൾക്കുമുമ്പും ഇവിടെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഉണ്ടായ കാട്ടാന ആക്രമണത്തെ തുടർന്ന് കർഷകരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് വനാതിർത്തിയിലെ കാട് വെട്ടിത്തെളിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സോളാർ വേലികൾ പുനഃസ്ഥാപിക്കുന്ന പകുതി പണി തീർത്തിരുന്നു. കഴിഞ്ഞ ദിവസം പകുതി പണികൾ പൂർത്തിയാക്കുമ്പോൾ തൊട്ടടുത്തുനിന്നും ആനയുടെ ചിന്നം വിളി കേട്ടാണ് പണി നിർത്തി പോയതെന്ന് തൊഴിലുറപ്പ് തൊഴിലാളികൾ പറഞ്ഞു.

ഇന്നലെ ബാക്കി ഭാഗവും പൂർത്തിയാക്കി സോളാർ വേലികൾ പുനഃസ്ഥാപിച്ചു. ഇതിനാൽ കർഷകർക്ക് ചെറിയൊരു ആശ്വാസം ലഭിച്ചെങ്കിലും അടുത്തുള്ള മരങ്ങൾ ഒടിച്ചിട്ട് ആനകൾ കടന്നുവരുന്ന സ്ഥിതിയുള്ളതിനാൽ ആശങ്കയും ഉണ്ട്. ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.