കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാതയ്ക്ക് വീണ്ടും പുതുജീവൻ
Friday, July 5, 2024 1:03 AM IST
മലയോരം വീണ്ടും പ്രതീക്ഷയുടെ ട്രാക്കിൽ

കാഞ്ഞങ്ങാട്: ജില്ലയുടെ മലയോരമേഖലയെ റെയിൽവേ ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപ്പാതയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. പ്രാഥമിക സർവേ പൂർത്തിയാക്കിയിട്ടും തുടർപ്രവർത്തനങ്ങൾ നിലച്ചുപോയ പാതയുടെ കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു മുന്നിൽ അവതരിപ്പിക്കുമെന്ന് മംഗളൂരുവിലെ പുതിയ എംപി ബ്രിജേഷ് ചൗട്ട അറിയിച്ചു.

പാത കടന്നുപോകുന്ന വഴി അടയാളപ്പെടുത്തി 1500 കോടി രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റ് വരെ തയാറാക്കിയിട്ടും കർണാടകയുടെ ഭാഗത്തുനിന്നുണ്ടായ താത്പര്യക്കുറവാണ് പദ്ധതിയെ പിന്നോട്ടടിപ്പിച്ചത്. പാതയുടെ കാര്യത്തിൽ പ്രതികൂല നിലപാട് സ്വീകരിച്ച കർണാടകയിലെ ബിജെപി സർക്കാർ മാറി കോൺഗ്രസ് വന്നതോടെ വീണ്ടും പ്രതീക്ഷയുണർന്നിരുന്നു. ഇക്കാര്യത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ചർച്ച നടത്താനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് മംഗളൂരുവിലെ ബിജെപി എംപി തന്നെ പാതയ്ക്ക് അനുകൂലമായി രംഗത്തെത്തിയത്.

പുതിയ റെയിൽപാതകളുടെ നിർമാണച്ചെലവ് പൂർണമായും കേന്ദ്രം തന്നെ വഹിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ തീരുമാനം. സ്ഥലം ഏറ്റെടുത്ത് കൈമാറേണ്ട ചുമതല മാത്രമാണ് സംസ്ഥാന സർക്കാരുകൾക്കുള്ളത്. പാതയ്ക്കുവേണ്ടി സർവേ നടത്തിയ കാഞ്ഞങ്ങാട് മുതൽ പാണത്തൂർ വരെയുള്ള ഭാഗത്ത് സ്ഥലം വിട്ടുനല്കുന്ന കാര്യത്തിൽ കാര്യമായ എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. കർണാടകത്തിലാണെങ്കിൽ കൂടുതലും വനഭൂമിയിലൂടെയാണ് പാത കടന്നുപോകുന്നത്.

ഇതുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുകയും വന്യമൃഗങ്ങൾക്ക് സഞ്ചാരമാർഗം ഒരുക്കുകയും വനംവകുപ്പിന് പകരം ഭൂമി വിട്ടുനല്കുകയും ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാനാകും. നിർദിഷ്ട നിലമ്പൂർ-നഞ്ചൻകോട്, തലശേരി-മൈസൂരു റെയിൽപാതകളെ അപേക്ഷിച്ച് താരതമ്യേന കുറച്ച് വനഭൂമി മാത്രമാണ് ഈ പാതയ്ക്ക് വേണ്ടിവരുന്നതെന്നതും അനുകൂല ഘടകമാണ്.

വൈദ്യുതിവകുപ്പിൽ എൻജിനീയറായിരുന്ന മാലക്കല്ലിലെ ജോസ് കൊച്ചിക്കുന്നേലാണ് കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാതയെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. കാഞ്ഞങ്ങാട് നിന്ന് പാണത്തൂർ വരെ 41 കിലോമീറ്ററും അവിടെനിന്ന് കർണാടകയിലെ കാണിയൂരിലേക്ക് 49 കിലോമീറ്ററുമാണ് ദൂരം. മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്കുള്ള റെയിൽപാത നിലവിൽ കാണിയൂർ വഴി കടന്നുപോകുന്നുണ്ട്.

കാഞ്ഞങ്ങാട്-കാണിയൂർ പാത യാഥാർഥ്യമായാൽ ഹാസൻ, ശ്രാവണബെലഗോള വഴി ആറു മണിക്കൂർ കൊണ്ട് ബംഗളൂരുവിലെത്താം.

2008-09 വർഷത്തെ റെയിൽവേ ബജറ്റിലാണ് ഈ പദ്ധതിയുടെ പ്രാരംഭനടപടികൾ ആരംഭിച്ചത്. 2008 നവംബറിൽ കാഞ്ഞങ്ങാട് നിന്നും പാണത്തൂർ വരെയുള്ള ആദ്യഘട്ട സർവേയും 2010-11ൽ അവിടെനിന്ന് കാണിയൂരിലേക്കുള്ള രണ്ടാംഘട്ട സർവേയും പൂർത്തിയായി. ട്രാഫിക്, ഇക്കോണമി സർവേകൾ കൂടി പൂർത്തിയാക്കി 2015 മാർച്ച് 30നാണ് ചെന്നൈയിലെ ചീഫ് കൺസ്ട്രക്‌ഷൻ മാനേജർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. അവിടെനിന്ന് റെയിൽവേ ബോർഡിന് സമർപ്പിച്ചെങ്കിലും കർണാടകയുടെ എതിർപ്പ് മൂലം പദ്ധതി മരവിപ്പിക്കപ്പെടുകയായിരുന്നു.

പദ്ധതിയുടെ ചെലവ് വഹിക്കുന്ന കാര്യത്തിലും വനഭൂമി വിട്ടുനല്കുന്ന കാര്യത്തിലുമാണ് കർണാടകയുടെ ഭാഗത്തുനിന്ന് ഏറ്റവുമധികം എതിർപ്പുകളുണ്ടായത്. ചെലവ് കേന്ദ്രസർക്കാർ തന്നെ വഹിക്കുമെന്നതിനാൽ ഇനി ആ വഴിക്കുള്ള എതിർപ്പിന് സാധ്യതയില്ല. വനഭൂമിയുടെ പ്രശ്നം പരിഹരിക്കാൻ വഴികളുണ്ടായിട്ടും പദ്ധതിയുടെ കാര്യത്തിൽ പൊതുവേയുള്ള താത്പര്യക്കുറവ് മൂലമാണ് കർണാടക ആ വിഷയം എടുത്തിട്ടിരുന്നതെന്നാണ് സൂചന.

പദ്ധതി കൊണ്ട് കേരളത്തിനാകും കൂടുതൽ പ്രയോജനമെന്നും കർണാടകയ്ക്കുള്ള പ്രയോജനം നാമമാത്രമാണെന്നുമുള്ള വിലയിരുത്തലാണ് യഥാർഥ കാരണമെന്ന് നേരത്തേ വ്യക്തമായിരുന്നു. ബംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ എണ്ണവും വാണിജ്യ വ്യവസായ സാധ്യതകളുമെല്ലാം ചൂണ്ടിക്കാട്ടി ഇത് മറികടക്കാൻ കഴിഞ്ഞാൽ കർണാടക പച്ചക്കൊടി വീശുമെന്നുതന്നെയാണ് സൂചന.

അതിനുള്ള ഊർജിതമായ പ്രയത്നമാണ് ഇനി കേരളത്തിന്‍റെയും ഇവിടുത്തെ ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടത്.