ഉഡുപ്പി-കരിന്തളം വൈദ്യുതലൈൻ; കർണാടകയിൽ പൂർത്തിയായത് ഒരൊറ്റ ടവർ
Saturday, July 6, 2024 1:12 AM IST
കാസർഗോഡ്: നിർദിഷ്ട ഉഡുപ്പി-കരിന്തളം വൈദ്യുതലൈനിനായി സ്ഥലമേറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ട് കർണാടകയിലും പ്രതിഷേധം രൂക്ഷം. ഭൂവുടമകളുടെ എതിർപ്പും കർണാടക ഹൈക്കോടതിയിലെ കേസുകളും മൂലം കർണാടക ഭാഗത്തെ പ്രവൃത്തികൾ മന്ദഗതിയിലാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി കഴിഞ്ഞദിവസം നിയമസഭയിൽ സമ്മതിച്ചിരുന്നു.

ആകെ 115 കിലോമീറ്റർ നീളമുള്ള നിർദിഷ്ട വൈദ്യുതലൈനിന്‍റെ 68 കിലോമീറ്റർ ദൂരം കർണാടകയിലൂടെയും 47 കിലോമീറ്റർ കേരളത്തിലൂടെയുമാണ് കടന്നുപോകുന്നത്. ആകെയുള്ള 278 ടവറുകളിൽ കർണാടകയിൽ 177 എണ്ണവും കേരളത്തിൽ 101 എണ്ണവുമാണ് സ്ഥാപിക്കേണ്ടത്. കർഷകരുടെയും ഭൂവുടമകളുടെയും എതിർപ്പ് മറികടന്ന് കേരളത്തിൽ 79 ടവറുകളുടെ നിർമാണം പൂർത്തിയാക്കിയപ്പോൾ കർണാടകയിൽ ഇതുവരെ ഒരെണ്ണം മാത്രമാണ് സ്ഥാപിച്ചത്. കേരളത്തിൽ 93 ടവറുകളുടെയും സ്ഥലമേറ്റെടുപ്പ് പൂർത്തിയായി അടിത്തറ നിർമിച്ചു. അവശേഷിക്കുന്ന എട്ടെണ്ണം വനമേഖലയിലായതുകൊണ്ട് വനംവകുപ്പിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അതേസമയം കർണാടകയിൽ 24 ടവറുകൾക്കു വേണ്ടി മാത്രമാണ് ഇതുവരെ സ്ഥലമേറ്റെടുക്കാൻപോലും കഴിഞ്ഞിട്ടുള്ളത്.

കേന്ദ്ര ഊർജ വകുപ്പിൽനിന്നും ടെൻഡർ ഏറ്റെടുത്ത സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡിനു കീഴിലുള്ള ഉഡുപ്പി-കരിന്തളം ട്രാൻസ്മിഷൻ ലിമിറ്റഡ് (യുകെടിഎൽ) എന്ന കമ്പനിക്കാണ് വൈദ്യുതലൈൻ നിർമാണത്തിന്‍റെയും നടത്തിപ്പിന്‍റെയും ചുമതല. നഷ്ടപരിഹാരത്തുക നല്കേണ്ടതും ഇവരുടെ ചുമതലയാണ്.

അതുകൊണ്ടുതന്നെയാണ് ഭൂമി ഏറ്റെടുത്തു നല്കുന്ന കാര്യത്തിൽ ഇവർ നിശ്ചയിച്ച താരതമ്യേന കുറഞ്ഞ നഷ്ടപരിഹാരത്തുകയ്ക്ക് കർണാടകയിലെ മുൻ ബിജെപി സർക്കാരും ഇപ്പോഴത്തെ കോൺഗ്രസ് സർക്കാരും വലിയ താത്പര്യം കാണിക്കാതിരുന്നത്. എന്നാൽ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പോലീസിനെ ഉപയോഗിച്ച് കർഷകരെ അടിച്ചമർത്തിയിട്ടായാലും ഭൂമി പിടിച്ചെടുത്ത് നല്കുമെന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ മുഴുവൻ ടവറുകളും സ്ഥാപിച്ച് ലൈൻ വലിച്ചാലും കർണാടകയുടെ ഭാഗത്ത് ടവറുകളും ലൈനുകളും സ്ഥാപിച്ചില്ലെങ്കിൽ വൈദ്യുതി ഇങ്ങോട്ടെത്തില്ലെന്ന കാര്യം ഉറപ്പാണ്. ഉഡുപ്പി-കരിന്തളം ലൈനിന്‍റെ തുടർച്ചയായി കേരളത്തിൽ സ്ഥാപിക്കുന്ന കരിന്തളം-വയനാട് ലൈനിന്‍റെ കാര്യവും ഇതോടെ അവതാളത്തിലാകും.

കമ്പനി നിശ്ചയിക്കുന്ന തുച്ഛമായ നഷ്ടപരിഹാരത്തിന് ഭൂമി വിട്ടുനല്കാനാവില്ലെന്നും ഭൂമിയുടെയും കാർഷികവിളകളുടെയും യഥാർഥ മൂല്യത്തിനനുസരിച്ച നഷ്ടപരിഹാരം തന്നെ കിട്ടണമെന്നുമാണ് കർണാടകയിലെ കർഷകരുടെയും ഭൂവുടമകളുടെയും നിലപാട്. അവിടുത്തെ സംസ്ഥാന സർക്കാരും ഇതിനൊപ്പം നില്ക്കുകയാണ്. അതുകൊണ്ടുതന്നെ ഉയർന്ന നഷ്ടപരിഹാര പാക്കേജ് നല്കിയാൽ മാത്രമേ ഇനി കർണാടകയുടെ ഭാഗത്തെ പ്രവൃത്തികൾ തുടങ്ങാൻ കഴിയുകയുള്ളൂ എന്ന സാഹചര്യമാണ്.

എന്നാൽ ഇങ്ങനെയൊരു പാക്കേജ് വരുന്നതിനുമുമ്പ് സംസ്ഥാന സർക്കാരിന്‍റെ പിന്തുണയോടെ കുറഞ്ഞ നഷ്ടപരിഹാരത്തുകയ്ക്കു തന്നെ കേരളത്തിൽ ഭൂമി ഏറ്റെടുത്ത് പ്രവൃത്തികൾ പൂർത്തിയാക്കാനാണ് കമ്പനിയുടെ നീക്കമെന്ന് കർഷകർ ആരോപിക്കുന്നു.