കെ-സ്റ്റോര്‍ വിപുലമാക്കുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം: പക്ഷേ എങ്ങനെ ?
Sunday, July 7, 2024 7:40 AM IST
കാഞ്ഞങ്ങാട്: ജില്ലയില്‍ കെ-സ്റ്റോറുകളുടെ പ്രവര്‍ത്തനം വിപുലമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിന്‍റെ പ്രഖ്യാപനം. നിലവില്‍ 12 സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓണത്തിന് മുമ്പായി 30 കെ-സ്റ്റോറുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ജില്ലയിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും കെ-സ്റ്റോര്‍ റേഷന്‍ ലൈസന്‍സിമാരുടെയും അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

എന്നാല്‍ പ്രഖ്യാപനത്തിനപ്പുറം ഇതിനുവേണ്ട പ്രായോഗിക നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് വസ്തുത. ജില്ലയിലെ കെ-സ്റ്റോറുകള്‍ നിലവില്‍ എപ്പോള്‍ വേണമെങ്കിലും പൂട്ടിപ്പോകാവുന്ന അവസ്ഥയിലാണുള്ളത്.

ശബരി ഉത്പന്നങ്ങളും ചെറുകിട സംരഭകരുടെ ഉത്പന്നങ്ങളും മാത്രമാണ് ഇവിടെ വില്‍പനയ്ക്കുള്ളത്. ശബരി ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നും വില കൂടുതലാണെന്നുമുള്ള ആക്ഷേപമുള്ളതിനാല്‍ ഇതു വാങ്ങാനും ആളില്ല. എന്നാല്‍ കെ-സ്റ്റോറില്‍ സ്വകാര്യകമ്പനികളുടെ സാധനങ്ങള്‍ വില്‍പന നടത്താന്‍ നിയമപരമായ തടസമുണ്ടെന്നാണ് മന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞത്.

കെ-സ്‌റ്റോര്‍ വഴി നിലവില്‍ അഞ്ചുകിലോയുടെ ഛോട്ടു ഗ്യാസ് സിലിണ്ടറാണ് വിതരണം ചെയ്യുന്നത്. ഇതിനു ജില്ലയില്‍ ആവശ്യക്കാരില്ല. 15.9 കിലോയുടെ ഗാര്‍ഹിക സിലിണ്ടറുമായി താരമ്യപ്പെടുത്തുമ്പോള്‍ ഇതിനു വിലയും കൂടുതലാണ്. ഗാര്‍ഹിക സിലിണ്ടറുകള്‍ കെ-സ്‌റ്റോര്‍ വഴി വിതരണം ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ സ്വകാര്യ വിതരണ ഏജന്‍സികള്‍ നിലവിലുള്ള സ്ഥലത്ത് ഇത്തരത്തില്‍ റേഷന്‍ കട വഴി എല്ലാത്തരം സിലിണ്ടറുകളും ലഭിക്കുന്നത് അവരുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് കാരണമാകുമെന്നതിനാല്‍ ഇതിനു പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു.

പഞ്ചസാര വിതരണം പുനരാരംഭിക്കാന്‍ നടപടി

മാവേലി സ്റ്റോറുകളില്‍ 10 മാസമായി മുടങ്ങിക്കിടക്കുന്ന പഞ്ചസാര വിതരണം പുനരാരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി മന്ത്രി. വടക്കേന്ത്യന്‍ വ്യാപാരികളില്‍ നിന്നാണ് പഞ്ചസാര വാങ്ങേണ്ടത്. ഇതിനുള്ള മുഴുവന്‍ തുകയും മുന്‍കൂറായി നല്‍കേണ്ടിവരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

മൂന്നു ജില്ലകളില്‍ പഞ്ചസാരയുടെ പ്രശ്‌നം പരിഹരിച്ചുകഴിഞ്ഞു. മറ്റു ജില്ലകളിലും പരിഹരിക്കും. മറ്റ് അവശ്യസാധനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.