കാര്‍ഷിക കോളജിലെ അധ്യാപകക്ഷാമം: രക്ഷിതാക്കള്‍ ഉപവാസ സമരത്തിന്
Friday, July 5, 2024 1:03 AM IST
കാസര്‍ഗോഡ്: പടന്നക്കാട് കാര്‍ഷിക കോളജില്‍ അധ്യാപകക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ സമരരംഗത്തേക്ക്. 1972ൽ സ്ഥാപിതമായ വടക്കേ മലബാറിലെ പ്രമുഖ കാര്‍ഷിക കോളജ് വര്‍ഷത്തില്‍ 30 വിദ്യാര്‍ഥികളുമായി തുടങ്ങിയതാണ്. ഇന്നു പ്രതിവര്‍ഷം 110 കുട്ടികളും 40 പിജി വിദ്യാര്‍ഥികളും 10 പിഎച്ച്ഡിക്കാരുമായി ആകെ 500 പേര് പടന്നക്കാട് കോളജില്‍ പഠിക്കുന്നുണ്ട്. തുടക്കക്കാലത്ത് ഉണ്ടായിരുന്ന സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് ഇന്നും തുടരുന്നത്. കോളജില്‍ ആകെ 61 അധ്യാപക തസ്തികകളാണ് നിലവിലുള്ളത്.

അതിന്‍റെ പകുതിപോലും അധ്യാപകര്‍ ഇപ്പോഴില്ല. അസോസിയേറ്റ് പ്രഫസര്‍ 18 വേണ്ടിടത്ത് ആരും തന്നെയില്ല. 12 പ്രഫസര്‍ തസ്തികകളില്‍ ആറു പേരാണുള്ളത്. ജൂണ്‍ 29ന് ഇറങ്ങിയ ജനറല്‍ സ്ഥലമാറ്റ ഉത്തരവിലൂടെ നാലുപേരെ മാറ്റി. പകരം ഒരാളെ മാത്രമാണ് പടന്നക്കാടേക്ക് ലഭിച്ചത്. അവരും ഇങ്ങോട്ട് വരുമെന്ന് ഉറപ്പില്ല.

കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി, കൃഷിമന്ത്രി എന്നിവര്‍ക്ക് ഇതേക്കുറിച്ച് പരാതി കൊടുത്തപ്പോള്‍ മൂന്നു പേരെ ഇവിടെ ഒരു വര്‍ഷത്തേക്ക് പോസ്റ്റ് ചെയ്തിരുന്നു. അതിന്‍റെ കാലാവധി സെപ്റ്റംബറില്‍ തീരുന്ന മുറയ്ക്ക് അവരും സ്ഥലംമാറ്റം വാങ്ങി പോകും. അഞ്ച് അധ്യാപകര്‍ പിഎച്ച്ഡി പഠനത്തിനായി പോയിരിക്കുകയാണ്. അവരുടെ ശമ്പളം ഈ കോളജില്‍ നിന്നാണ് കൊടുക്കുന്നത് എന്നതിനാല്‍ ആ തസ്തികയില്‍ വേറെ താല്‍കാലിക നിയമനം സാധ്യമല്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഹൈക്കോടതിയില്‍ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി റിട്ട് ഫയല്‍ ചെയ്തിരുന്നു. അതില്‍ കാര്‍ഷിക സര്‍വകലാശാല ഇതുവരെ വ്യക്തമായ മറുപടി കൊടുത്തിട്ടില്ല.

പലതവണ കേസ് മാറ്റിവെയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ നിയമപരമായും പ്രത്യക്ഷ സമരത്തിലൂടെയും സര്‍ക്കാരിന്‍റെയും കാര്‍ഷിക സര്‍വകലാശാലയുടെയും ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായി ഒമ്പതിന് പടന്നക്കാട് കാര്‍ഷിക കോളജിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്താന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചിരിക്കുകയാണെന്ന് പിടിഎ പ്രസിഡന്‍റ് കെ.പി.വിനോദ്കുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സത്യദേവന്‍, ഗംഗാധരന്‍, മുരളീധരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.