ചികിത്സാച്ചെലവിനൊപ്പം ജപ്തിഭീഷണിയും; നിലയില്ലാക്കയത്തിൽ ഒരു കു‌‌‌ടുംബം
Tuesday, July 2, 2024 1:50 AM IST
ചെർക്കള: കൂലിപ്പണിയെടുത്ത് നിത്യവൃത്തി കഴിക്കുന്നതിനൊപ്പം വൃക്കരോഗത്തിനുള്ള ചികിത്സച്ചെലവ് കൂടി കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പൈക്ക ബാലടുക്കയിലെ ഗീതയും ഭർത്താവ് ഉമേശനും മൂന്ന് പെൺമക്കളുമടങ്ങിയ കുടുംബം. ഉമേശനും മക്കൾക്കുമൊപ്പം വൃക്കരോഗിയായ ഗീത കൂടി ജോലിക്കുപോയാണ് ചികിത്സയ്ക്കും ജീവിതച്ചെലവുകൾക്കുമുള്ള പണം കണ്ടെത്തിയിരുന്നത്.

ഇതിനെല്ലാമിടയിൽ ആകെയുള്ള കിടപ്പാടത്തിനു മേലും ജപ്തി ഭീഷണി വന്നതോടെ ഈ കുടുംബം നിലയില്ലാക്കയത്തിലായി. 2016ലാണ് വീട് നിർമിക്കാനായി കേരള ഗ്രാമീൺ ബാങ്ക് എടനീർ ശാഖയിൽ നിന്നും ഇവർ മൂന്നുലക്ഷം രൂപ വായ്പയെടുക്കുന്നത്. കുറച്ചു പണം തിരിച്ചടച്ചു. അതിനിടെയാണ് ഗീതയ്ക്ക് അസുഖം ബാധിക്കുന്നത്. ഇതോടെ ഗീതയ്ക്ക് പണിക്കുപോകാൻ കഴിയാതെയായി. ഉമേശന് കിട്ടുന്ന കൂലി വീട്ടുചെലവിനും ഗീതയുടെ ചികിത്സയ്ക്കും തികയാതെയായി. ഇതിനിടെ കോവിഡ് കാലം കൂടി വന്നതോടെ ഇവരുടെ ജീവിതം ഒന്നുകൂടി പ്രതിസന്ധിയിലായി. ഇതിനിടെ മൂത്ത രണ്ടു പെൺമക്കളായ ഗ്രീഷ്മയുടെയും ശ്രീഷ്മയുടെയും വിവാഹം കഴിഞ്ഞു.

ഇപ്പോൾ വായ്പതുക പലിശസഹിതം അഞ്ചരലക്ഷം രൂപ ആയതോടെയാണ് ബാങ്ക് ജപ്തി നോട്ടീസ് നല്കിയത്. പണമില്ലാത്തതിനാൽ ശ്രീഷ്നയുടെ വിദ്യാഭ്യാസവും മുടങ്ങിയിരിക്കുകയാണ്. ആകെയുള്ള വീടു കൂടി കൈവിട്ടുപോകാതിരിക്കാൻ ആരെങ്കിലും സഹായിച്ചിരുന്നെങ്കിലെന്ന പ്രാർഥനയിലാണ് ഇപ്പോൾ ഈ കുടുംബം. സഹായങ്ങൾ മകൾ ശ്രീഷ്മയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് ചെർക്കള ബ്രാഞ്ചിലുള്ള 40429101050570 എന്ന അക്കൗണ്ടിലേക്ക് എത്തിച്ചുനല്കാം. ഐഎഫ്എസ്‌സി കോഡ് കെഎൽജിബി0040429. ഗൂഗിൾ പേ 7034735769.