മൂത്താടി കോളനിയിൽ ഭൂമിയിൽ വിള്ളൽ: അഞ്ചു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
Saturday, July 6, 2024 1:12 AM IST
കൊന്നക്കാട്: കൊന്നക്കാട് മൂത്താടി പട്ടികജാതി കോളനിയിൽ ഭൂമിക്ക് വിള്ളൽ കണ്ടതിനെ തുടർന്ന് നാലു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കണിച്ചി, ബിന്ദു, മോതിര, ശാന്ത, സുബീഷ് എന്നിവരുടെ വീടുകളാണ് ഇതേത്തുടർന്ന് അപകടഭീഷണിയിലായിരിക്കുന്നത്. ഇതിൽ സുബീഷും കുടുംബവും വാടകവീട്ടിലേക്ക് മാറി. ബാക്കിയുള്ള നാലു കുടുംബങ്ങളിലെ 10 പേരെ മാലോത്ത് കസബ ജിഎച്ച്എസ്എസിലേക്ക് മാറ്റി.

ഇന്നലെ വൈകുന്നേരമാണ് ഇവരുടെ വീടിന്‍റെ മുറ്റത്ത് വിള്ളൽ കണ്ടത്. കണിച്ചിയുടെ വീടിന്‍റെ ചുവരിലും വിള്ളലുണ്ട്. ബളാൽ പഞ്ചായത്ത് പ്രസിഡന്‍റ് രാജു കട്ടക്കയം, വാർഡ് മെംബർമാരായ അലക്സ് നെടിയകാല, ബിൻസി ജെയിൻ, റവന്യു അധികൃതർ, പോലീസ് എന്നിവർ സ്ഥലത്തെത്തി. ഭൂമിശാസ്ത്രപരമായി ഉരുൾപൊട്ടലിലിനും മണ്ണിടിച്ചിലിനും ഏറെ സാധ്യതയുള്ള പ്രദേശമാണ്.

സുരക്ഷയെകരുതി ഇവിടെ നിന്നും മാറ്റിതാമസിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.