കുറുവയിൽ അഞ്ച് ചങ്ങാടങ്ങൾ നീറ്റിലിറക്കി
Sunday, September 29, 2024 5:57 AM IST
മാനന്തവാടി: മുള ഉപയോഗിച്ചു നിർമിച്ച അഞ്ച് ചങ്ങാടങ്ങൾ കുറുവയിൽ നീറ്റിലിറക്കുന്നതിന്‍റെ ഉദ്ഘാടനം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു.

മുനിസിപ്പൽ ചെയർപേഴ്സനും ഡിഎംസി വൈസ് ചെയർപേഴ്സനുമായ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, വാർഡ് കൗണ്‍സിലർ ടിജി ജോണ്‍സണ്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത്, ഡിടിപിസി മാനേജർ എം.എസ്. ദിനേശൻ എന്നിവർ പങ്കെടുത്തു.

ഓരോ ചങ്ങാടത്തിലും 10 പേർക്ക് കയറാം. കെഎസ്സ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമ്മൂടിൽനിന്നു എത്തിയ സംഘം ആദ്യ സവാരി നടത്തി. സഞ്ചാരികൾക്ക് 20 മിനിറ്റ് ചങ്ങാടത്തിൽ യാത്ര ചെയ്യാം.

രണ്ടുപേർക്ക് 200 ഉം അഞ്ചുപേർക്ക് 400 ഉം രൂപയാണ് ചാർജ്. ആദ്യ ദിവസം 129 പേർ ചങ്ങാടയാത്ര ആസ്വദിച്ചു.