കരാറുകാരുടെ സമരം റേഷൻ വിതരണം പ്രതിസന്ധിയിലാക്കി
Saturday, September 28, 2024 6:10 AM IST
മാനന്തവാടി: എൻഎഫ് എസ്എ ഗോഡൗണ്‍ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സമരം ജില്ലയിൽ റേഷൻ വിതരണം പ്രതിസന്ധിയിലാക്കി. സമരം അനിശ്ചിതമായി നീളുന്നത് റേഷൻ ഉപഭോക്താക്കളെയും കയറ്റിറക്ക് തൊഴിലാളികളെയും വ്യാപാരികളെയും വലയ്ക്കുകയാണ്.

ട്രാൻസ്പോപോർട്ടേഷൻ ഇനത്തിൽ തുക കുടിശികയാവുകയും ക്ഷേമനിധി ബോർഡിലേക്ക് അടച്ച തുക ഡാമേജ് ഇനത്തിൽ വകയിരുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് കരാറുകാർ കഴിഞ്ഞ 14നാണ് സമരം ആരംഭിച്ചത്.

എഫ്സിഐ ഗോഡൗണിൽനിന്നു റേഷൻ വിതരണത്തിനുള്ള ഉത്പന്നങ്ങൾ ബത്തേരി, മാനന്തവാടി, വൈത്തിരി എന്നിവിടങ്ങളിലെ പിഡിഎസ് എൻഎഫ്എസ്എ ഗോഡൗണുകളിലാണ് സൂക്ഷിക്കുന്നത്.

കടകളിൽ അടുത്ത മാസം വിതരണം ചെയ്യണ്ട റേഷൻ എത്തേണ്ട സമയമാണിപ്പോൾ. ജില്ലയിൽ 314 റേഷൻ കടകളാണ് ഉള്ളത്. പ്രശ്ന പരിഹാരത്തിന് സർക്കാർതലത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.