ആലാറ്റിൽ: വയനാട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പേരിയ ചുരം റോഡ് പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് കെസിവൈഎം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള പേര്യ ചുരം വഴിയുള്ള ഗതാഗതം നിലച്ചിട്ട് രണ്ടു മാസത്തോളമായി. ശക്തമായ മഴയിലാണ് ചുരം റോഡ് തകർന്നത്. ഇത് നിരവധി പ്രദേശങ്ങൾ ഒറ്റപ്പെടുന്നതിനു കാരണമായി.
ബദൽ പാത ഒരുക്കാതെയാണ് ചുരം റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് പ്രവൃത്തി ആരംഭിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ റോഡ് യാഥാർഥ്യമാക്കുക. ഇഎസ്എ വനമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഡയറക്ടർ ഫാ.സിജു പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു. ഫാ.അധിൻ, നിഖിൽ വടക്കേക്കര, അമൽ മോളത്ത്, ജെറിൻ കാഞ്ഞിരത്തിങ്കൽ, ക്ലിന്റോ കൊച്ചുപാറയ്ക്കൽ, അഷ്ജാൻ കൊച്ചുപാറയ്ക്കൽ, ലിന്റോ പടിഞ്ഞാറേൽ, ജസ്ബിൻ കളപ്പുരയ്ക്കൽ,
അജിൻ നെല്ലിക്കുന്നേൽ, അമൽ നെല്ലിക്കുന്നേൽ, അരുണ്‍ കാഞ്ഞിരത്തിങ്കൽ, ജിത്തു കളപ്പുരയിൽ, അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, ഡെൽവിൻ ചാത്തംകോട്ട്, നെവിൻ ചാത്തംകോട്ട്, ഷാരോണ്‍ ചാത്തംകോട്ട്, ക്രസന്റ് മൂലക്കാട്ട്, സായൂജ് കളപ്പുരയിൽ, ഷാൽബിൻ നെല്ലിക്കുന്നേൽ, ആൽബിൻ നെല്ലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.