മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: 88 കോടിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി
Sunday, September 29, 2024 5:57 AM IST
കൽപ്പറ്റ: ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം ലക്ഷ്യമിട്ട് സൗത്ത്, നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുകൾ സംയുക്തമായി 88 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി.

ജില്ലാ വികസന സമിതി യോഗത്തിൽ വനം ഉദ്യോഗസ്ഥർ അറിയിച്ചതാണ് വിവരം. വനമേഖലയോട് ചേർന്നുള്ള റിസോർട്ട്, ഹോംസ്റ്റേ നടത്തിപ്പുകാർ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിൽ ഡിജെ പാർട്ടി, ലൈറ്റിംഗ്, രാത്രി വനയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ടൂറിസം ഓപറേറ്റർമാരുടെ യോഗം അടിയന്തരമായി വിളിക്കാൻ യോഗത്തിൽ പങ്കെടുത്ത പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്കു നിർദേശം നൽകി.

പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനും സാമൂഹിക പഠനമുറികൾ കൂടുതൽ ആകർഷകമാക്കുമെന്ന് മന്ത്രി അറിയിച്ചു.

കൊഴിഞ്ഞുപോക്ക് കൂടുതലുള്ള വിദ്യാലയങ്ങളിലെ പ്രവർത്തനം പ്രാദേശിക നിർവഹണ സമിതിയും കോ ഓർഡിനേഷൻ കമ്മിറ്റിയും പരിശോധിക്കും. ജില്ലയിൽ 56 സാമൂഹിക പഠനമുറികൾ ശക്തീകരിക്കാൻ ഡയറ്റിന്‍റെ നേതൃത്വത്തിൽ പരിശീലനം നൽകും. കൊഴിഞ്ഞുപോക്ക് കൂടുതലുള്ള സ്കൂളുകളിൽ ഊരുകൂട്ടം വോളണ്ടിയർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത 30 മീറ്റർ വീതിയിൽ നാലുവരിയാക്കുന്നതിന് ഡിപിആർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ജില്ലയിലെ എല്ലാ വാർഡുകളിലും മഴമാപിനി സ്ഥാപിച്ച് മഴയുടെ അളവ് ജനങ്ങൾക്കുതന്നെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി 262 മഴമാപിനികൾ സ്ഥാപിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലയിലെ 200 സ്കൂളുകളിലും മഴമാപിനി സ്ഥാപിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി തീരുമാനിച്ചതായി അവർ അറിയിച്ചു. അന്പുകുത്തിമലയിലും മേപ്പാടി പഞ്ചായത്തിലും നടന്ന അനധികൃത നിർമാണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സബ് കളക്ടർക്ക് യോഗം നിർദേശം നൽകി.

പട്ടികവർഗ വിഭാഗക്കാർക്ക് രേഖകൾ കൃത്യമല്ലാത്തതിനാൽ വീട്ടുനന്പർ ലഭിക്കുന്നില്ലെന്ന പരാതിയിൽ പട്ടികവർഗ വികസന, തദ്ദേശ ഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ ഒക്ടോബർ 15നകം സ്പെഷൽ ഡ്രൈവ് നടത്തി നടപടികൾ വേഗത്തിലാക്കാൻ യോഗം നിർദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, എഡിഎം കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്‍റ് കളക്ടർ എസ്. ഗൗതംരാജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം. പ്രസാദൻ തുടങ്ങിയവരും പങ്കെടുത്തു.