രോഗികള്‍ക്കു കടുത്ത ദുരിതം : മെഡിക്കല്‍ കോളജിലെ റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രം കടലാസിലൊതുങ്ങി
Sunday, September 29, 2024 5:11 AM IST
കോഴിക്കോട്: ഉത്തര കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലുള്ള ഏറ്റവും വലിയ ആശുപത്രിയായ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ ആരംഭിക്കാന്‍ വൈകുന്നതില്‍ കടുത്ത പ്രതിഷേധമുയരുന്നു. റിസര്‍വേഷന്‍ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതിനിടെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ തലത്തില്‍ തീരുമാനിക്കാവുന്ന വിഷയമല്ല ഇതെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി വേണമെന്നും പറഞ്ഞു പ്രവൃത്തികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

അനുമതിക്കായി ഡയറക്ടറേറ്റിലേക്ക് നല്‍കിയ ഫയലിന്മേല്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാല്‍ മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം രോഗികളും കൂട്ടിരിപ്പുകാരും ദുരിതമനുഭവിക്കുകയാണ്.

മെഡിക്കല്‍ കോളജിനു സമീപം മുമ്പ് റിസര്‍വേഷന്‍ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. എം.കെ. രാഘവന്‍ എംപി മുന്‍കൈയെടുത്ത് റെയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയിൽ മെഡിക്കല്‍ കോളജ് കാന്പസിനകത്ത് സ്ഥലവും സൗകര്യങ്ങളും ലഭ്യമാക്കുന്ന മുറയ്ക്ക് ജീവനക്കാരെ അനുവദിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ റിസര്‍വേഷന്‍ കേന്ദ്രം പുനരാരംഭിക്കാമെന്ന തീരുമാനത്തില്‍ എത്തിയിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തില്‍ റിസര്‍വേഷന്‍ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ എംപി മുന്‍കൈയെടുത്ത് നടപടികള്‍ ആരംഭിച്ചതിനിടെയാണ് കേന്ദ്രം തുടങ്ങാന്‍ സാങ്കേതിക പ്രശ്നമുണ്ടെന്നു പറഞ്ഞ് ഇതു സംബന്ധിച്ച ഫയല്‍ മേലധികാരികള്‍ക്ക് അയച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കാന്‍സര്‍ ചികിത്സയ്ക്കായി നിരവധി രോഗികള്‍ക്ക് തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ കെയര്‍ സെന്‍ററിനെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഇവര്‍ക്കെല്ലാം ഏറെ ഉപകാരപ്രദമാകുമായിരുന്നു റിസര്‍വേഷന്‍ കേന്ദ്രം.

ചികിത്സാര്‍ഥമുള്ള യാത്രാസൗകര്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഈ സാഹചര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ഡിസിസി ഭാരവാഹിയുമായ ദിനേശ് പെരുമണ്ണ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കി.