അനധികൃത മണൽ ഖനനമേറെയും മലബാറിൽ: കഴിഞ്ഞ സാന്പത്തികവർഷം സർക്കാരിലെത്തിയത് 2.056 കോടി
Saturday, September 28, 2024 5:02 AM IST
ബിനു ജോർജ്

കോഴിക്കോട്: സംസ്ഥാനത്ത് മണൽ ഖനനം നിരോധിച്ചിട്ടും അനധികൃതമണൽ വാരലും കള്ളക്കടത്തും കൂടുതലായി നടക്കുന്നത് മലബാറിൽ. കേരളത്തിൽ മണൽകള്ളക്കടത്തിൽ ഒന്നാം സ്ഥാനം മലപ്പുറം ജില്ലക്കാണ്.

മണൽകള്ളക്കടത്തിന് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയതും കൂടുതൽ വാഹനങ്ങൾ പിടികൂടിയതും മലപ്പുറം ജില്ലയിൽ നിന്നാണെന്ന്, 2023-24 സാന്പത്തിക വർഷത്തെ നദീ മണൽ ഖനനം സംബന്ധിച്ചു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജുമെന്‍റ് തയാറാക്കിയ വാർഷിക റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു.

01-04-2023 മുതൽ 31-03-2024 വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്തു നിന്നു മൊത്തത്തിൽ ലഭിച്ച 2.056 കോടി രൂപ പിഴത്തുകയിൽ 1.14 കോടി രൂപയും മലപ്പുറത്തിന്‍റെ വിഹിതമാണ്. പിടികൂടിയ മണലിന്‍റെയും വാഹനങ്ങളുടെയും മൂല്യം കണക്കാക്കി ഈടാക്കിയ മൊത്തം പിഴത്തുകയാണിത്. കാസർകോഡ് (40.01 ലക്ഷം), കണ്ണൂർ 029.16), കോഴിക്കോട് (12.49 ലക്ഷം), പാലക്കാട് (5.70 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നിലുള്ള ജില്ലകൾ.

മണൽകള്ളക്കടത്തുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഒരു വർഷം മൊത്തത്തിൽ 327 വാഹനങ്ങളാണ് അധികൃതർ പിടികൂടിയത്. ഇതിൽ 115 എണ്ണം മലപ്പുറം ജില്ലയിൽ നിന്നായിരുന്നു. തൊട്ടുപിന്നിൽ കാസർകോഡ് (85), കണ്ണൂർ (72) ജില്ലകളാണ്. മലപ്പുറത്തു നിന്നു പിടികൂടിയ 115 വാഹനങ്ങളിൽ 85 വാഹനങ്ങൾ പിഴ അടച്ചു പുറത്തിറക്കുകയും ചെയ്തു.

പിഴ അടച്ചു വാഹനങ്ങൾ പുറത്തിറക്കിയതിലും മുൻപിൽ മലപ്പുറം തന്നെ. ഇതുവഴിയാണ് അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ടു മലപ്പുറത്തു നിന്നു കൂടുതൽ പിഴത്തുക സർക്കാരിനു ലഭിച്ചത്. മാന്യമാർ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളാണ്.

ഈ ജില്ലകളിൽ അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ടു പിഴ ഈടാക്കുകയോ വാഹനങ്ങൾ പിടികൂടുകയോ ചെയ്തിട്ടില്ലെന്നാണ് കണക്കുകൾ നിന്നു വ്യക്തമാകുന്നത്. അനധികൃതമായി ഖനനം ചെയ്യുന്ന മണൽ പിടികൂടിയാൽ സർക്കാരിനു കീഴിലുള്ള ഏജൻസികൾക്കാണ് നേരത്തെ കൈമാറിയിരുന്നത്.

നിലവിൽ നിശ്ചിത തുക ഈടാക്കി മണൽ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. പിഴത്തുക റിവർ മാനേജുമെന്‍റ് ഫണ്ടിലേക്കാണ് എത്തുന്നത്. ഈ തുക നദീ സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കേണ്ടത്.