അൻവർ കള്ളക്കടത്തുകാരനെങ്കിൽ ഇത്രയുംകാലം സംരക്ഷിച്ചതെന്തിന്: കെ. സുരേന്ദ്രൻ
Saturday, September 28, 2024 5:02 AM IST
കോഴിക്കോട്: പി.വി. അൻവർ സ്വർണക്കടത്തുകാരനാണെങ്കിൽ ഇത്രയും കാലം സിപിഎം അദേഹത്തെ സംരക്ഷിച്ചതെന്തിനാണെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന കെ. സുരേന്ദ്രൻ. നിയമവാഴ്ചയുടെ സന്പൂർണ തകർച്ചയാണ് കേരളത്തിൽ സംഭവിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണമെന്നും കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഈ സർക്കാരിനു ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമികമായ അവകാശമില്ല. ആഭ്യന്തര സുരക്ഷയെ അടക്കം ബാധിക്കുന്ന ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. പ്രത്യാരോപണങ്ങളും ഗുരുതരമാണ്. ഇടതുസർക്കാർ പുതിയ ജനവിധി തേടണം. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് ഭരണകക്ഷി എംഎൽഎ പി.വി. അൻവർ ഉയർത്തിയിരിക്കുന്നത്.

എന്നിട്ടും ഒരു അന്വേഷണവും നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന ഗുരുതരമായ ആരോപണമാണ് സിപിഎം സഹയാത്രികനായ എംഎൽഎ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയും മരുമകൻ മന്ത്രിയും എഡിജിപിയും പ്രതിസ്ഥാനത്തുണ്ട്.

ആരോപണം തെറ്റാണെങ്കിൽ അൻവറിനെതിരെ കർശനമായ നടപടി സ്വീകരിച്ച് അദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കണം. അൻവർ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തിയതാണെങ്കിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും പാർട്ടിയും അൻവറിനെതിരായി മാനനഷ്ട കേസ് കൊടുക്കാൻ തയാറാവാത്തത്.

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ സ്വർണക്കള്ളക്കടത്തുകാരെ സഹായിക്കുന്ന എംഎൽഎയെ ഇത്രനാളും സംരക്ഷിച്ചു പോന്നത് ആരാണെന്നു വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.