പുതിയ തൊഴില്‍ നിയമങ്ങള്‍ മുതലാളിമാരെ സംരക്ഷിക്കുന്നത്: പ്രതിപക്ഷ നേതാവ്
Saturday, September 28, 2024 5:02 AM IST
കോഴിക്കോട്: മുതലാളിയെയും കോര്‍പറേറ്റ് സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതാണ് പുതിയ തൊഴില്‍ നിയമങ്ങളെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൊഴിലാളി താല്‍പര്യം സംരക്ഷിക്കാന്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കൊപ്പം രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുസമൂഹവും പിന്തുണച്ചില്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയിലെ തൊഴിലാളി ചൂഷണം ഈ നൂറ്റാണ്ടിലും ആവര്‍ത്തിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.പി.വി. ശങ്കര നാരായണന്‍ അനുസ്മരണ പുരസ്‌കാരം എന്‍.കെ.അബ്ദുറഹിമാന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ എല്ലാ തൊഴില്‍ നിയമവും കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് തയാറാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.പുതിയ ലേബര്‍ കോഡൊക്കെ വായിച്ചാല്‍ തലയില്‍ കൈവച്ചു പോവും. എട്ട് മണിക്കൂര്‍ ജോലിക്കായി ചിക്കാഗോ തെരുവീഥികളില്‍ നടത്തിയ സമരത്തെപ്പറ്റിപറഞ്ഞ നാം വീണ്ടും 12 മണിക്കൂര്‍ ജോലിയെപ്പറ്റി പറയേണ്ടി വരുന്നു. തൊഴിലാളിക്ക് അവകാശമൊന്നും ചോദിക്കാനാവാത്ത കോര്‍പറേറ്റ് സംരക്ഷണ നിയമമാണെങ്ങുമെന്നും സതീശന്‍ പറഞ്ഞു.

തൊഴിലാളി അവകാശങ്ങള്‍ക്കായി വിട്ടു വീഴ്ചയില്ലാതെ പോരാടി മാനേജ്‌മെന്റിന്റെ ആനുകൂല്യമൊന്നും കൈപ്പറ്റാത്ത പഴയ തലമുറയുടെ തൊഴിലാളി നേതാവായിരുന്നു പി.വി.ശങ്കരനാരായണന്‍. രാഷ്ട്രീയവും തൊഴിലാളി പ്രവര്‍ത്തനവുമില്ലെങ്കില്‍ മികച്ച അഭിഭാഷകനാവുമായിരുന്നു അദ്ദേഹം. ഒത്തുതീര്‍പ്പ് നടത്താതെയുള്ള സ്ഥാനങ്ങള്‍ മതിയെന്ന് പ്രഖ്യാപിച്ചയാളാണ് എന്‍.കെ. അബ്ദുറഹിമാനെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

പി.വി. ശങ്കര നാരായണന്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.സുബ്രഹമണ്യന്‍, കെ. ബാലനാരായണന്‍, ഡോ.എം.പി.പത്മനാഭന്‍, അഡ്വ.എം.രാജന്‍, ദിനേശ് പെരുമണ്ണ എന്നിവര്‍ പ്രസംഗിച്ചു.