ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്ത പ്രതിരോധപ്രവർത്തനം
Saturday, September 21, 2024 4:34 AM IST
കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിതരിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും ശുചിമുറി ഉപയോഗിച്ചശേഷവും ഭക്ഷണം പാചകം ചെയ്യുന്നതിന് മുമ്പും കഴിക്കുന്നതിനു മുമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകൽ, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കൽ തുടങ്ങിയവ പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ ഊർജ്ജിതമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രത്യേക സ്ക്വാഡുകളായി രോഗബാധിതരുടെ ഭവന സന്ദർശനം, ജലസ്രോതസുകളുടെ സൂപ്പർ ക്ലോറിനേഷൻ, ബോധവത്കരണ നോട്ടീസ് വിതരണം, മൈക്ക് പ്രചാരണം, പോസ്റ്റർ പ്രചാരണം, നവമാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം എന്നിവയും നടന്നുവരുന്നു.

സ്കൂൾ പിടിഎ യോഗത്തിൽ, കർമ്മസേന രൂപീകരിച്ച് വീട് കയറിയുള്ള ബോധവത്കരണം നടത്താൻ തീരുമാനിച്ചു.അധ്യാപകർ രോഗബാധിതരായ വിദ്യാർഥികളുടെ രക്ഷിതാക്കളുമായി ദിവസവും ഫോണിൽ ബന്ധപ്പെട്ട് രോഗപുരോഗതി ആരോഗ്യവകുപ്പിനെ നേരിട്ട് അറിയിക്കുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തി.

സ്ഥലത്ത് മെഡിക്കൽ ക്യാമ്പ്, രക്ത പരിശോധന ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. രോഗബാധയ്ക്ക് ഇടയാക്കിയതെന്ന് സംശയിക്കുന്ന ജലസ്രോതസുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും ഭക്ഷണപാനീയങ്ങൾ വിൽക്കുന്ന കടകളിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.

ജില്ലാതല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പ്രവർത്തനങ്ങൾ ഏകോപിക്കുകയും ചെയ്തു വരുന്നു. മെഡിക്കൽ ഓഫീസർമാരുടെ ജില്ലാതല അവലോകന യോഗത്തിൽ നിലവിലുള്ള സ്ഥിതിഗതികളും പ്രതിരോധ പ്രവർത്തനങ്ങളും വിശദമായി വിലയിരുത്തി. പ്രദേശത്ത് ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിനും മേൽനോട്ടത്തിലും ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും നടത്താൻ തീരുമാനിച്ചു.