കൊക്കോവില കുത്തനെ ഇടിഞ്ഞു; പ്രതീക്ഷ നഷ്ടപ്പെട്ട് കര്‍ഷകര്‍
Saturday, September 21, 2024 4:34 AM IST
കരുവാരക്കുണ്ട്: കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷക്ക് വക നല്‍കിയിരുന്ന കൊക്കോ വില വീണ്ടും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മേയ് മാസത്തിന്റെ ആദ്യവാരത്തില്‍ ഒരു കിലോ കൊക്കോ പരിപ്പിന് 1075 മുതല്‍ 1200 രൂപ വരെ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില ഇന്ന് 250 രൂപയിലേക്ക് തകര്‍ന്നടിഞ്ഞു. 270 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോയ്ക്ക് 60 രൂപയായും താഴ്ന്നു.

കുത്തനെയുള്ള വിലയിടിവിന് പിന്നില്‍ ചോക്ലേറ്റ് കമ്പനികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഇടനില ലോബിയുടെയും ഇടപെടലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. മേയ് മുതല്‍ സെപ്തംബര്‍ വരെയാണ് കമ്പോളങ്ങളില്‍ കൂടുതലായി കൊക്കോ എത്തുന്നത്.

വ്യാപാരികളില്‍നിന്ന് പാല്‍ ഉത്പന്നങ്ങളും ചോക്ലേറ്റും നിര്‍മിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്പനികളുടെയും ഏജന്‍സികള്‍ കൊക്കോ ശേഖരിച്ച് ഗുജറാത്ത്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്.

കൊക്കോ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞതും കൊക്കോ പരിപ്പിന് മറ്റ് കൃത്രിമ ബദലുകള്‍ നിര്‍മിക്കാനാകാത്തതുമാണ് കൊക്കോയ്ക്ക് വിലക്കയറ്റം അനുഭവപ്പെട്ടത്.

എന്നാല്‍, വില വീണ്ടും ഉയരുമെന്ന് കരുതി കായ ഉണക്കി സംഭരിച്ചുവച്ച കര്‍ഷകര്‍ക്കും മുന്തിയ വിലക്ക് വാങ്ങി വച്ച വ്യാപാരികള്‍ക്കും വില ഇടിഞ്ഞത് വലിയ തിരിച്ചടിയാണുണ്ടായത്.