മുണ്ടക്കൈ ഉരുൾപൊട്ടൽ : അനന്തരാവകാശ സർട്ടിഫിക്കറ്റിനുള്ള നടപടികൾ ലഘൂകരിച്ച് സർക്കാർ
Saturday, September 21, 2024 4:23 AM IST
കോഴിക്കോട്: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ലഘൂകരിച്ചു.

നൂലാമാലകൾ ഒഴിവാക്കി ഉദ്യോഗസ്ഥർ മുൻകൈയെടുത്ത് അടിയന്തര പ്രാധാന്യത്തോടെ അപേക്ഷകളിൽ തീർപ്പുകല്പിക്കണമെന്ന് ലാൻഡ് റവന്യു കമ്മീഷണർക്കും ജില്ലാ കളക്ടർക്കും അച്ചടി വകുപ്പ് ഡയറക്ടർക്കും റവന്യു വകുപ്പ് നിർദേശം നൽകി.

പരേതരുടെ അവകാശികളിൽ ഒരാൾ നൽകുന്ന അപേക്ഷയുടെയും മരണ സർട്ടിഫിക്കറ്റിന്‍റെയു ജനപ്രതിനിധി നൽകുന്ന കത്തിന്‍റെയും പ്രാദേശിക അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ താമസംവിനാ തഹസിൽദാർക്ക് റിപ്പോർട്ടു നൽകണം.

അവകാശിക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ അങ്ങനെയുള്ളവർക്കു വേണ്ടി ഏതെങ്കിലും ബന്ധുവിന് അപേക്ഷ സമർപ്പിക്കാം. അപ്രകാരം അപേക്ഷ ലഭ്യമാകാത്ത പക്ഷം വില്ലേജ് ഓഫീസർ തന്നെ പ്രായപൂർത്തിയാകാത്ത ആൾക്കുവേണ്ടി സ്വമേധയാ അപേക്ഷ നൽകി തുടർ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേണ്ടി ലഭിക്കുന്ന അപേക്ഷകൾക്കായിരിക്കണം വില്ലേജ് ഓഫീസറും തഹസിൽദാരും മുൻഗണന നൽകേണ്ടത്.

സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള തഹസിൽദാരുടെ അറിയിപ്പ് ഏറ്റവും അടുത്ത ദിവസം തന്നെ ഗസറ്റിൽ പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കേണ്ടത് അച്ചടി വകുപ്പ് ഡയറക്ടറാണ്.

നിശ്ചിത സമയപരിധിക്കുള്ളിൽ ആക്ഷേപങ്ങൾ ലഭിച്ചില്ലെങ്കിൽ സമയപരിധി കഴിഞ്ഞു മൂന്നു പ്രവൃത്തി ദിവസത്തിനകം അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാണ് തഹസിൽദാർക്ക് നൽകിയിരിക്കുന്ന നിർദേശം.