യൂറോ കോപ്പ
യൂറോ കോപ്പ
Wednesday, July 3, 2024 11:43 PM IST
ഭൂഖണ്ഡങ്ങളുടെ ഫുട്ബോൾ രാജാക്കന്മാരെ നിർണയിക്കുന്ന പോരാട്ട ആവേശം ക്വാർട്ടറിൽ. യുവേഫ യൂറോ കപ്പ്, കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പുകളുടെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച കിക്കോഫ്.

ഇന്ത്യൻ സമയം വെള്ളി രാവിലെ 6.30ന് കോപ്പ അമേരിക്കൻ ക്വാർട്ടർ ഫൈനലിലെ ആദ്യമത്സരം അരങ്ങേറും. അന്നു രാത്രി 9.30നാണ് യൂറോ കപ്പിന്‍റെ ആദ്യ ക്വാർട്ടർ പോരാട്ടം.

കോപ്പയിൽ നിലവിലെ ചാന്പ്യന്മാരായ അർജന്‍റീനയും ഇക്വഡോറും തമ്മിലാണ് ആദ്യ ക്വാർട്ടർ. യൂറോ കപ്പിൽ ആതിഥേയരായ ജർമനി യുവകരുത്തുമായെത്തുന്ന സ്പെയിനെ നേരിടും.

ബ്രസീലും ഉറുഗ്വെയും തമ്മിലാണ് കോപ്പയിലെ വന്പൻ ക്വാർട്ടർ. ഞായർ രാവിലെ 6.30നാണ് ബ്രസീൽ x ഉറുഗ്വെ പോരാട്ടം.

യൂറോ ക്വാർട്ടറിൽ രണ്ട് വന്പൻ പോരാട്ടങ്ങളുണ്ട്. വെള്ളിയാഴ്ച രാത്രി 9.30നു നടക്കുന്ന സ്പെയിൻ x ജർമനി, അർധരാത്രി 12.30ന് നടക്കുന്ന പോർച്ചുഗൽ x ഫ്രാൻസ് കൊന്പുകോർക്കലുകളാണിവ.

കിരീടത്തിനായി റൊണാൾഡോ


ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന യൂറോ കപ്പ് പോരാട്ടമാണ് ഇത്തവണത്തേത്. ഇനിയൊരു യൂറോ കപ്പിനു താനുണ്ടാകില്ലെന്ന് മുപ്പത്തൊന്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീക്വാർട്ടർ ജയത്തിനു പിന്നാലെ വെളിപ്പെടുത്തിയിരുന്നു. ഈ യൂറോ കപ്പിൽ ഇതുവരെ റൊണാൾഡോയ്ക്ക് ഗോൾ നേടാൻ സാധിച്ചില്ലെന്നതും ശ്രദ്ധേയം. 20 ഷോട്ടുകൾ പ്രീക്വാർട്ടർവരെയുള്ള മത്സരങ്ങളിലായി സിആർ7 തൊടുത്തു. പ്രീക്വാർട്ടറിൽ സ്ലോവേനിയയ്ക്കെതിരായ പെനാൽറ്റി റൊണാൾഡോ പാഴാക്കിയിരുന്നു.

പ്രീക്വാർട്ടറിൽ സ്ലോവേനിയയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് പോർച്ചുഗൽ ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ജോർജിയയോട് 2-0നു പരാജയപ്പെട്ടതു മാത്രമാണ് പോർച്ചുഗലിന്‍റെ കരുത്തിനു നേർക്കുയർന്ന ചോദ്യചിഹ്നം. കിലിയൻ എംബപ്പെയുടെ ഫ്രാൻസുമായാണ് പോർച്ചുഗലിന്‍റെ ക്വാർട്ടർ പോരാട്ടം. എംബപ്പെയും റൊണാൾഡോയും മുഖാമുഖമിറങ്ങുന്നതാണ് ഈ പോരാട്ടത്തിന്‍റെ ആകർഷണം.

ത്രീ ലയണ്‍സ്


വൻ ഹൈപ്പുമായി എത്തിയെങ്കിലും പ്രതീക്ഷയ്ക്കൊത്തുയരാത്ത ടീമാണ് ഇംഗ്ലണ്ട്. ഈ യൂറോ കപ്പ് ഇംഗ്ലണ്ട് നേടുമെന്നു പ്രവചിക്കപ്പെട്ടെങ്കിലും അതിനൊത്ത പ്രകടനം ഇതുവരെ കാഴ്ചവയ്ക്കാൻ ജൂഡ് ബെല്ലിങ്ഗമിനും സംഘത്തിനും സാധിച്ചിട്ടില്ല. പ്രീക്വാർട്ടറിൽ സ്ലോവാക്യക്കെതിരേ ഇഞ്ചുറി ടൈമിൽ ബെല്ലിങ്ഗം നേടിയ സിസർകട്ട് ഗോൾ മാത്രമാണ് ഇംഗ്ലണ്ടിന്‍റെ ഇതുവരെയുള്ള ആകർഷകത്വം. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികൾ.

ഓറഞ്ചോളം


യൂറോ കപ്പിൽ ഓറഞ്ചോളം ക്വാർട്ടറും കടന്നു മുന്നേറുമോ എന്നതിന് ആരാധകർ കാത്തിരിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയയോട് അഞ്ചു ഗോൾ ത്രില്ലറിൽ പരാജയപ്പെട്ടതു മാത്രമാണ് നെതർലൻഡ്സിന്‍റെ കരുത്തു ചോർത്തിയത്. പ്രീക്വാർട്ടറിൽ റൊമാനിയയായിരുന്നതിനാൽ അധികം വിയർപ്പൊഴുക്കേണ്ടിവന്നില്ല. മൂന്നു ഗോൾ സ്വന്തമാക്കിയ കോഡി ഗാക്പോയാണ് നെതർലൻഡ്സിന്‍റെ ടോപ് സ്കോറർ. യൂറോയിൽ ശേഷിക്കുന്ന ടീമുകളിൽ ഏറ്റവും കൂടുതൽ ഗോളുള്ള രണ്ടു കളിക്കാരിൽ ഒരാളാണ് ഗാക്പോ. ജർമനിയുടെ യമാൽ മുസിയാലയ്ക്കും മൂന്നു ഗോളുണ്ട്. തുർക്കിയാണ് ക്വാർട്ടറിൽ നെതർലൻഡ്സിന്‍റെ എതിരാളികൾ.

ലേ ബ്ലൂസ്


ഈ യൂറോ കപ്പിൽ ഫീൽഡ് ഗോളില്ലാതെ ക്വാർട്ടറിൽ പ്രവേശിച്ച ഏക ടീമാണ് കിലിയൻ എംബപ്പെ നയിക്കുന്ന ഫ്രാൻസ്. ഗ്രൂപ്പ് ഡിയിൽ പോളണ്ടിനെതിരേ 1-1 സമനില നേടിയപ്പോൾ എംബപ്പെ പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് ഫ്രാൻസ് സ്വന്തമായി നേടിയ ഏക ഗോൾ എന്നതും മറ്റൊരു വസ്തുത. പ്രീക്വാർട്ടറിൽ ബെൽജിയത്തെയും ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയയെയും ഫ്രാൻസ് തോൽപ്പിച്ചത് സെൽഫ് ഗോളിന്‍റെ ബലത്തിലായിരുന്നു. ക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലാണ് ഫ്രാൻസിന്‍റെ എതിരാളികൾ.

സ്വിസ് പടവെട്ട്

ആതിഥേയരായ ജർമനിക്കു പിന്നിൽ ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. കൂട്ടായ ശ്രമമാണ് സ്വിറ്റ്സർലൻഡിന്‍റെ വിജയത്തിൽ പ്രധാനം. സ്വിസ് പടയുടെ ഏഴു കളിക്കാർ ഇതുവരെ ഗോൾ സ്വന്തമാക്കി. ക്വാർട്ടറിൽ ഇംഗ്ലണ്ടാണ് സ്വിറ്റ്സർലൻഡിന്‍റെ എതിരാളികൾ.

യൂറോ കപ്പിൽ ഇരുടീമും തമ്മിലുള്ള മൂന്നാമത് കൊന്പുകോർക്കലിനാണ് ക്വാർട്ടർ ഫൈനൽ വേദിയാകുന്നത്. പ്രീക്വാർട്ടറിൽ നിലവിലെ ചാന്പ്യന്മാരായ ഇറ്റലിയെയാണ് സ്വിസ് പട വീഴ്ത്തിയതെന്നതും ശ്രദ്ധേയം.

ജർമൻ വന്പ്


ആതിഥേയരായ ജർമനിയെ അൽപമെങ്കിലും പിടിച്ചുനിർത്തിയത് ഗ്രൂപ്പ് എയിൽ സ്വിറ്റ്സർലൻഡ് മാത്രമാണ്. ബാക്കി എല്ലാ ടീമുകൾക്കെതിരേയും ജർമനി ചുരുങ്ങിയത് രണ്ടു ഗോൾ സ്കോർ ചെയ്തു.

മൂന്നു ഗോൾ നേടിയ യമാൽ മുസിയാലയാണ് ജർമനിയുടെ ടോപ് സ്കോറർ. യൂറോ 2024ന്‍റെ ടോപ് സ്കോറർ പട്ടികയിലുള്ള നാലു പേരിൽ ഒരാളുമാണ് മുസിയാല. ക്വാർട്ടറിൽ സ്പെയിനാണ് ജർമനിയുടെ എതിരാളികൾ.


കറുത്ത കുതിര



ഈ യൂറോ കപ്പിന്‍റെ കറുത്ത കുതിരകളെന്ന വിശേഷണവുമായാണ് തുർക്കി എത്തിയത്. അതടിവരയിട്ട് തുർക്കി ക്വാർട്ടർ ഫൈനലിൽവരെ എത്തിനിൽക്കുന്നു. ആർദ ഗുളറാണ് തുർക്കിയുടെ തുറുപ്പുചീട്ട്.

2008നുശേഷം തുർക്കി യൂറോ കപ്പ് ക്വാർട്ടറിൽ എത്തുന്നതും ഇതാദ്യം. ക്വാർട്ടറിൽ നെതർലൻഡ്സാണ് തുർക്കിയുടെ എതിരാളികൾ.


ലാ റോഹ


നിക്കോ വില്യംസ്, ലമെയ്ൻ യമാൽ, ഫാബിയൻ റൂയിസ് തുടങ്ങിയവർ അണിനിരക്കുന്ന സ്പെയിൻ ഈ യൂറോയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമുകളിൽ ഒന്നാണ്. രണ്ട് ഗോൾ നേടിയ റൂയിസാണ് നിലവിൽ ടീമിന്‍റെ ടോപ് സ്കോറർ. മരണ ഗ്രൂപ്പ് എന്നു വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് ബിയിൽ ക്രൊയേഷ്യയെയും ഇറ്റലിയെയും കീഴടക്കിയാണ് സ്പെയിൻ മുന്നേറിയതെന്നത് ശ്രദ്ധേയം. പ്രീക്വാർട്ടറിൽ ജോർജിയ സ്പെയിനിനെ സംബന്ധിച്ച് ഒരു എതിരാളിയേ ആയിരുന്നില്ല. ക്വാർട്ടറിൽ ആതിഥേയരായ ജർമനിയാണ് സ്പെയിനിന്‍റെ എതിരാളികൾ.

യൂറോ കപ്പ് ക്വാർട്ടർ

സ്പെയിൻ x ജർമനി,
ജൂലൈ 05, 9.30 pm
പോർച്ചുഗൽ x ഫ്രാൻസ്,
ജൂലൈ 06, 12.30 am
ഇംഗ്ലണ്ട് x സ്വിറ്റ്സർലൻഡ്,
ജൂലൈ 06, 9.30 pm
നെതർലൻഡ്സ് x തുർക്കി,
ജൂലൈ 07, 12.30 am

കിരീടം നിലനിർത്താൻ മെസി


ലോക ചാന്പ്യൻമാരായ അർജന്‍റീന കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നിലനിർത്താനാണ് എത്തിയിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന പ്രകടനമാണ് ഇതുവരെ ലയണൽ മെസിയും സംഘവും നടത്തിയിരിക്കുന്നത്. ക്വാർട്ടറിൽ ഇക്വഡോറാണ് എതിരാളികൾ. ചിലിക്കെതിരേയുള്ള മത്സരത്തിനുശേഷം പരിക്കിന്‍റെ പിടിയിലായ മെസി ഇല്ലാതെയാണ് ഗ്രൂപ്പിലെ അവസാന മത്സരത്തിന് അർജന്‍റീന ഇറങ്ങിയത്.

ഇക്വഡോറിനെതിരേ ക്വാർട്ടർ ഫൈനലിൽ താരം ഉണ്ടാകുന്ന കാര്യത്തിലും ഉറപ്പില്ല. ലൗതാരോ മാർട്ടിനസിന്‍റെ ഗോളടി മികവിലാണ് അർജന്‍റീന മുന്നേറുന്നത്. മൂന്നു കളിയിൽ നാലു ഗോളുമായി മാർട്ടിനെസ് ടൂർണമെന്‍റിൽ ഒന്നാം സ്ഥാനത്താണ്.

കോപ്പ അമേരിക്ക 2024ലെ ഗ്രൂപ്പ് എയിൽ ഗോളൊന്നും വഴങ്ങാതെ മൂന്നും ജയിച്ചാണ് ക്വാർട്ടറിലെത്തിയത്. ഈ മികവ് തുടരാനായാൽ 2015ലും 2016ലും ചിലി തുടർച്ചയായി കിരീടമുയർത്തിയശേഷം കോപ്പ അമേരിക്ക കിരീടം നിലനിർത്തുന്ന ടീമാകും അർജന്‍റീന.


കനേഡിയൻ കരുത്ത്


അയൽരാജ്യമായ യുഎസ്എ ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്‍റിലേക്ക് ആദ്യമായെത്തിയ കാനഡ, അർജന്‍റീന, ചിലി, പെറു എന്നീ ശക്തർ ഉൾപ്പെടുന്ന ഗ്രൂപ്പിലായിരുന്നു. ഈ ഗ്രൂപ്പിൽ അർജന്‍റീനയോട് തോറ്റെങ്കിലും ചിലിയെ ഗോൾരഹിത സമനിലയിൽ കുരുക്കിയും പെറുവിനെ തോൽപ്പിച്ചും രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പിൽ ഒരു മത്സരം പോലും തോൽക്കാതെയെത്തിയ വെനസ്വേലയാണ് കാനഡയുടെ എതിരാളികൾ. കാനഡ ആദ്യമായാണ് കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിലെത്തുന്നത്. കോപ്പ അമേരിക്കയിലെ അരങ്ങേറ്റം കൂടുതൽ മികവിലെത്തിക്കുകയാണ് ജോനാഥൻ ഡേവിഡിന്‍റെ കാനഡയുടെ ലക്ഷ്യം.

കൊളംബിയൻ മേളം


തുടർച്ചയായ 26 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുകയാണ് ഹാമിഷ് റോഡ്രിഗസ് നയിക്കുന്ന കൊളംബിയ. ഗ്രൂപ്പ് ഡിയിൽ ബ്രസീലിനെ മറികടന്ന് ഒന്നാം സ്ഥാനക്കാരായാണ് ക്വാർട്ടറിലേക്കു കടന്നത്. ഗോളടിപ്പിക്കുന്നതിലുള്ള റോഡ്രിഗസിന്‍റെ മികവാണ് ടീമിനെ മുന്നോട്ടു നയിക്കുന്നത്. ഇതുവരെ ടീം നേടിയ ആറു ഗോളിൽ മൂന്നിനും നായകന്‍റെ അസിസ്റ്റുണ്ടായിരുന്നു. പാനമയാണ് ക്വാർട്ടറിലെ എതിരാളികൾ.


കപ്പിനായി കാനറി


2022 ലോകകപ്പിനുശേഷം മങ്ങിയ പ്രകടനം തുടരുന്ന ബ്രസീൽ മികവിലെത്തിയിട്ടില്ല. സൂപ്പർ താരം നെയ്മർ പരിക്കിനെത്തുടർന്നു ടൂർണമെന്‍റിൽ ഇല്ലാത്തത് ബ്രസീലിന്‍റെ കളിയെ മുഴുവൻ ബാധിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും ദുർബലരായ കോസ്റ്റ റിക്കയോടു ഗോൾരഹിത സമനിലയിൽ പിരിയേണ്ടിവന്നു.

എന്നാൽ, രണ്ടാം മത്സരത്തിൽ പരാഗ്വെയെ തകർത്ത് ശക്തമായ തിരിച്ചുവരവ് നടത്തി. അവസാന മത്സരത്തിൽ കൊളംബിയയോട് സമനിലയുമായി രക്ഷപ്പെട്ടു ക്വാർട്ടറിലെത്തി. ക്വാർട്ടറിൽ ഉറുഗ്വെയെ നേരിടുന്ന ബ്രസീലിന് സസ്പെൻഷനിലായ വിനീഷ്യസ് ജൂണിയറിന്‍റെ സേവനം ലഭിക്കില്ല. രണ്ട് മഞ്ഞക്കാർഡ് കണ്ടതിനാണ് വിനീഷ്യസ് വിലക്ക് നേരിടുന്നത്. വിനീഷ്യസിന്‍റെ അഭാവത്തിൽ റോഡ്രിഗോയുടെ തോളിലെ ഭാരം കൂടും.

ഡോർ തുറന്ന് ഇക്വഡോർ

ഇക്വഡോർ ഗ്രൂപ്പ് ബിയിൽനിന്ന് രണ്ടാം സ്ഥാനക്കാരായിട്ടാണ് ക്വാർട്ടർ ഫൈനലിലെത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് ഇക്വഡോർ കോപ്പ അമേരിക്കയുടെ അവസാന എട്ടിലെത്തുന്നത്. ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്‍റ് നേടിയ ടീം ഇതേ പോയിന്‍റുള്ള മെക്സിക്കോയെ ഗോൾ വ്യത്യാസത്തിലാണ് മറികടന്നത്. മെക്സിക്കോയ്ക്കെതിരേ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മികച്ച പ്രതിരോധത്തിലൂടെയാണ് ഗോൾരഹിത സമനിലയിലാക്കിയത്.

കരുത്തോടെ ഉറുഗ്വെ


2024 കോപ്പ അമേരിക്ക ജേതാക്കളാകുമെന്ന് കരുതുന്ന ടീമുകളിൽ ഒന്നാണ് ഉറുഗ്വെ. ഫേവറിറ്റുകൾക്കു ചേർന്ന പ്രകടനമാണ് ടീം ഇതുവരെ പുറത്തെടുത്തത്. ഒന്പത് തവണ വലകുലുക്കിയ ഉറുഗ്വെ ഗ്രൂപ്പിലെ മൂന്നും ജയിച്ച് പെർഫെക്ടായിട്ടാണ് മുന്നേറിയത്. ഡാർവിൻ നൂനസും മാക്സ്മില്യാനോ അരോഹോയും രണ്ടു ഗോൾ വീതം നേടി ടീമിന്‍റെ ഗോളടിയിൽ മുൻപന്തിയിലുണ്ട്.

ഗ്രൂപ്പിൽ അമേരിക്കയ്ക്കെതിരേയുള്ള അവസാന മത്സരം ഒഴിച്ചുനിർത്തിയാൽ ഗംഭീര പ്രകടനമാണ് നടത്തിയത്. ക്വാർട്ടറിൽ ഉറുഗ്വെ ബ്രസീലിനെ നേരിടും.

വെനസ്വേല വന്പ്


ഇതുവരെയുള്ള പ്രകടനംകൊണ്ട് കോപ്പ അമേരിക്ക 2024ലെ കറുത്ത കുതിരകളെന്നു വിശേഷിപ്പിക്കപ്പെടാവുന്ന ടീമാണ് വെനസ്വേല. ആറു തവണയാണ് എതിർവല കുലുക്കിയത്. ഫിഫ റാങ്കിംഗിൽ 54-ാമതുള്ള വെനസ്വേല ഗ്രൂപ്പിൽ ശക്തരും റാങ്കിംഗിൽ മുന്നിലുമുള്ള ഇക്വഡോർ (30), മെക്സിക്കോ (15), ജമൈക്ക (53) ടീമുകളെ തോൽപ്പിച്ച് ഗ്രൂപ്പ് ബിയിൽനിന്ന് സന്പൂർണ ജയവുമായാണ് ക്വാർട്ടറിലെത്തിയത്. രണ്ടു ഗോൾ വീതം നേടിയിരിക്കുന്ന എഡ്വേർഡ് ബെല്ലോ, സലോമൻ റോൻഡൻ എന്നിവരാണ് വെനസ്വേലയുടെ ഗോളടിക്ക് ചുക്കാൻ പിടിക്കുന്നത്.

പാനമ സർപ്രൈസ്


ഗ്രൂപ്പ് ഡിയിൽ ശക്തരായ ഉറുഗ്വെ, യുഎസ്എ, ബൊളിവിയ എന്നിവർക്കൊപ്പം അണിനിരന്ന പാനമ അപ്രതീക്ഷിത കുതിപ്പാണ് നടത്തിയത്. ആദ്യ മത്സരത്തിൽ ഉറുഗ്വെയോട് തോറ്റെങ്കിലും അടുത്ത മത്സരത്തിൽ ശക്തരായ യുഎസിനെതിരേ അട്ടിമറിജയമാണ് പാനമയുടെ ക്വാർട്ടർ പ്രതീക്ഷകൾക്കു ജീവൻ നൽകിയത്.

അവസാന മത്സരത്തിൽ ബൊളിവിയയെ തോൽപ്പിക്കുകകൂടി ചെയ്തതോടെ മധ്യ അമേരിക്കൻ രാജ്യമായ പാനമ ആദ്യമായി കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിലെത്തി. രണ്ടു ഗോൾ നേടിയ ഹൊസെ ഫഹാർഡോയാണ് ടീമിന്‍റെ ഗോളടിക്കു മുന്നിൽ നിൽക്കുന്നത്.

കോപ്പ ക്വാർട്ടർ

അർജന്‍റീന x ഇക്വഡോർ,
ജൂലൈ 05, 6.30 am
വെനസ്വേല x കാനഡ,
ജൂലൈ 06, 6.30 am
കൊളംബിയ x പാനമ,
ജൂലൈ 07, 3.30 am
ബ്രസീൽ x ഉറുഗ്വെ,
ജൂലൈ 07, 6.30 am
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.