എട്ടാം മിനിറ്റിൽ ഫൗളിനുവിധേയമായി പെദ്രിക്കു പരിക്കേറ്റു. പെദ്രിക്കു പകരം ഡാനി ഓൾമോ കളത്തിലെത്തി. 10-ാം മിനിറ്റിൽ മൊറാട്ടയുടെ കുതിപ്പ് ഓഫ്സൈഡ് കുരുക്കിൽപ്പെട്ടു. 12-ാം മിനിറ്റിൽ ഫാബിയൻ റൂയിസിന്റെ അസിസ്റ്റിൽ നിക്കോ വില്യംസ് ബോക്സിനു പുറത്തുനിന്നു തൊടുത്ത ഷോട്ട് പുറത്തേക്കുപാഞ്ഞു. 15-ാം മിനിറ്റിൽ മൊറാട്ടയുടെ ഗോൾഷോട്ട് ബ്ലോക്ക് ചെയ്ത് ജർമൻ പ്രതിരോധം അപകടമൊഴിവാക്കി. 21-ാം മിനിറ്റിൽ കയ് ഹവേർട്ട്സിലൂടെ ജർമനി തിരിച്ചടിച്ചു. ഹവേർട്ട്സിന്റെ ഗോൾശ്രമം സ്പാനിഷ് വലയിലെത്തിയില്ല.
അതോടെ ജർമനി ഉണർന്നു. ജോനാഥൻ താഹിലൂടെ ഒരിക്കൽക്കൂടി ജർമനി ഗോളിലേക്ക് ലക്ഷ്യംവച്ചു. പന്തിനായുള്ള പോരാട്ടത്തിനിടെ ഫൗളിന് ഇരുടീമും മടിക്കാതിരുന്നതോടെ റഫറിയുടെ വിസിലിനും വിശ്രമമില്ലായിരുന്നു.