ഹേ ജൂഡ്!
ഹേ ജൂഡ്!
Tuesday, July 2, 2024 12:27 AM IST
മ്യൂണിക്: അത്യുജ്വല ഗോൾ; 2024 യൂറോ കപ്പിലെ എണ്ണം പറഞ്ഞ ഗോളായിരുന്നു ഇംഗ്ലണ്ടിന്‍റെ ജൂഡ് ബെല്ലിങ്ഗം സ്ലോവാക്യക്കെതിരായ പ്രീക്വാർട്ടറിന്‍റെ ഇഞ്ചുറി ടൈമിൽ നേടിയത്.

ജൂഡിന്‍റെ ആ ബൈസിക്കിൾ കിക്ക് ഗോൾ ഇംഗ്ലണ്ടിനു ജീവൻ തിരിച്ചു നൽകി. 25-ാം മിനിറ്റിൽ പിന്നിലായ ഇംഗ്ലണ്ട് ബെല്ലിങ്ഗമിന്‍റെ 90+5ാം മിനിറ്റിലെ ഗോളിലായിരുന്നു സമനിലയിലെത്തിയത്.

തുടർന്ന് അധിക സമയത്തിലേക്കു നീണ്ടപ്പോൾ ആദ്യമിനിറ്റിൽ ഹാരി കെയ്ന്‍റെ ഗോളിലൂടെ ജയം സ്വന്തമാക്കി. ഇറ്റലിയെ അട്ടിമറിച്ചെത്തിയ സ്വിറ്റ്സർലൻഡാണ് ക്വാർട്ടറിൽ ഇംഗ്ലണ്ടിന്‍റെ എതിരാളികൾ. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30നാണ് ഇംഗ്ലണ്ട് x സ്വിറ്റ്സർലൻഡ് പോരാട്ടം.

ഇഞ്ചുറി സെപ്ഷലിസ്റ്റ്

ഈ സീസണിൽ ജൂഡ് ബെല്ലിങ്ഗം ഇഞ്ചുറി ടൈമിൽ നേടുന്ന ഗോളുകളുടെ എണ്ണം അഞ്ചായി. അഞ്ച് ഗോളും ടീമിനെ ജയപ്പിക്കുന്നതായിരുന്നു എന്നതാണ് ശ്രദ്ധേയം. സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിനു വേണ്ടി ഈ സീസണിൽ നാലു തവണ ജൂഡ് ബെല്ലിങ്ഗം 90+ മിനിറ്റുകളിൽ ഗോൾ സ്വന്തമാക്കി. മാത്രമല്ല, യൂറോ കപ്പിൽ ഒരു ഇംഗ്ലീഷ് താരം ഏറ്റവും അവസാന സമയത്തുനേടുന്ന ഗോൾ എന്ന നേട്ടത്തിനും സ്ലോവാക്യക്കെതിരായ ഗോളിലൂടെ ബെല്ലിങ്ഗം അർഹനായി.

ഹാരി + ജൂഡ്

അധിക സമയം ആരംഭിച്ച് 50 സെക്കൻഡ് മാത്രമുള്ളപ്പോഴായിരുന്നു ഹാരി കെയ്ൻ ഇംഗ്ലണ്ടിന്‍റെ ജയം കുറിച്ച് രണ്ടാം ഗോൾ സ്വന്തമാക്കിയത്. യൂറോ ചരിത്രത്തിൽ അധികസമയത്തേക്കു നീണ്ട മത്സരത്തിലെ വേഗമേറിയ ഗോളാണിത്.

മാത്രമല്ല, ഹാരി കെയ്നും ജൂഡ് ബെല്ലിങ്ഗവും ഇരുവരുടെയും ഗോളാഘോഷം പരസ്പരം കോപ്പിയടിച്ചെന്നതും ആരാധകരെ രസിപ്പിച്ചു. ബെല്ലിങ്ഗമിന്‍റെ ഇരുകൈയും വിടർത്തിയുള്ള ഗോളാഘോഷത്തിനൊപ്പം ഹാരി കെയ്ൻ ചേർന്നു. അതുപോലെ ഹാരി കെയ്ന്‍റെ വായുവിൽ ഉയർന്നു ചാടിയുള്ള ഗോളാഘോഷത്തിൽ ജൂഡും പങ്കാളിയായി.

ജൂഡിനെതിരേ അന്വേഷണം

സ്ലോവാക്യക്കെതിരായ മത്സരത്തിൽ ഇഞ്ചുറി ടൈം ഗോൾ നേടിയശേഷം ജൂഡ് ബെല്ലിങ്ഗം മാന്യതയ്ക്കുനിരക്കാത്ത ആംഗ്യം കാണിച്ചെന്ന ആരോപണത്തിൽ യുവേഫ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. ഇഞ്ചുറി ടൈമിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയശേഷമായിരുന്നു ബെല്ലിങ്ഗമിന്‍റെ വിവാദ ആംഗ്യം. സ്ലോവാക്യൻ താരങ്ങൾക്കുനേർക്കാണ് ഈ അംഗവിക്ഷേപമെന്നതാണ് ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.