ചങ്ങനാശേരി: പോത്ത് കുറുകേ ച്ചാടി ബൈക്കില്‍നിന്നു വീണ മത്സ്യ വ്യാപാരി ചികിത്സയിലിരിക്കേ മരിച്ചു. വെട്ടിത്തുരുത്ത് കൈതാരത്ത്പറമ്പ് പരേതനായ കരുണാകരന്‍റെ മകന്‍ കെ.ടി. ബിജു (56) വാണ് മരിച്ചത്.

ഭാര്യ മിനിയുടെ വെളിയനാട്ടുള്ള വീട്ടില്‍നിന്നും ഞായറാഴ്ച പുലര്‍ച്ചെ മീന്‍ എടുക്കാന്‍ ചങ്ങനാശേരി മാര്‍ക്കറ്റിലേക്കു വരുന്പോൾ എസി റോഡില്‍ പൂവംകടത്തിനു സമീപം പോത്ത് ബൈക്കിനു കുറുകെ ചാടുകയായിരുന്നു. പോത്തിനെ ഇടിച്ച് ബൈക്കിൽനിന്നും റോഡിലേക്കു തെറിച്ചുവീണ ബിജുവിന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റു.

ആരുടെയും ശ്രദ്ധയിൽപ്പെടാതെ പരിക്കേറ്റു കിടന്ന ബിജുവിനെ ഇതുവഴി നൈറ്റ് പട്രോളിംഗിനെത്തിയ ചങ്ങനാശേരി പോലീസ് സംഘമാണ് കണ്ടെത്തിയത്. പോലീസ് ഉടന്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ബിജുവിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും. ഇന്നലെ 10.30ന് മരിച്ചു. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


സംസ്‌കാരം ഇന്നു 11ന് മോര്‍ക്കുളങ്ങര എസ്എന്‍ഡിപി ശ്മശാനത്തില്‍. അമ്മ: ലക്ഷ്മി: ഭാര്യ: മിനി. മക്കള്‍: ബിബിന്‍, ബിനു.

മത്സ്യവ്യാപാരി സഞ്ചരിച്ച ബൈക്ക് പോത്തിനെ ഇടിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പോത്തിന്‍റെ ഉടമയെ തിരിച്ചറിഞ്ഞതായും ചങ്ങനാശേരി പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ പോത്തിനെ ചികിത്സക്കു വിധേയമാക്കിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.