കോഴിക്കോട്: കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് 105 പേര്‍. ഇതില്‍ 23 പേര്‍ പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും മരണത്തിനു കീഴടങ്ങിയവരാണ്.

തെരുവുനായ്ക്കള്‍ക്കുപുറമേ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍, കാട്ടുപൂച്ച, കുറുക്കന്‍ എന്നിവയുടെ കടിയേറ്റവരും മരിച്ചവരില്‍ ഉള്‍പ്പെടും. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെ പേവിഷബാധയേറ്റ് മരിച്ച 16 പേരില്‍ അഞ്ചുപേര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരാണ്.

2021ല്‍ മരിച്ച 11 പേരില്‍ മൂന്നുപേരും 2022ല്‍ മരിച്ച 27 പേരില്‍ ഏഴു പേരും 2023ല്‍ മരിച്ച 25ല്‍ മൂന്നു പേരും കഴിഞ്ഞ വര്‍ഷം മരിച്ച 26ല്‍ അഞ്ചു പേരും പ്രതിരോധ കുത്തിവയ്പ് എടുത്തവരാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്‍റെ കണക്കുകകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം മേയ് വരെ 16 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നായയുടെ കടിയേറ്റ് ഏപ്രില്‍, മേയ് മാസങ്ങളിലായി മൂന്ന് കുട്ടികള്‍ മരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഈ കുട്ടികള്‍ മരിച്ചത് നാഡികളിലൂടെ വൈറസ് വേഗം ശരീരത്തില്‍ കടന്നതിലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

പത്തനംതിട്ടയിലെ കോഴഞ്ചേരി, മലപ്പുറത്തെ തേഞ്ഞിപ്പലം, കൊല്ലത്തെ പത്തനാപുരം എന്നിവിടങ്ങളില്‍ നടന്ന കുട്ടികളുടെ മരണങ്ങളുടെ കാരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിംഗ് നല്‍കിയ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് വൈറസ് വേഗം ശരീരത്തില്‍ പ്രവേശിച്ചതിനാലാണ് മരണം സംഭവിച്ചതെന്ന വിവരമുള്ളത്.

പേവിഷബാധ പ്രതിരോധ വാക്‌സിനുകള്‍ കൃത്യമായ ഡോസുകള്‍ എടുത്തിട്ടും മരണം സംഭവിച്ചു. വൈറസ് വേഗം ശരീരത്തില്‍ പ്രവേശിച്ചതിനാല്‍ നല്‍കിയ മരുന്നുകള്‍ ഫലപ്രദമായില്ലെന്ന് ആരോഗ്യ വകുപ്പ് തന്നെ വിലയിരുത്തുന്നു. വൈറസിന് വേഗം നാഡിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് സാധിക്കുന്ന ഭാഗങ്ങളായ കഴുത്ത്, തല, കൈ എന്നീ ഭാഗങ്ങളിലാണ് മൂന്ന് കുട്ടികള്‍ക്കും കടിയേറ്റത്.


മൂന്ന് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടങ്ങളില്‍ ചികിത്സ തേടിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ പ്രധിരോധ വാക്‌സിന്‍ ഇല്ലാതിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ വരെ 1,31,244 പേര്‍ക്കാണ് കടിയേറ്റത്.

തെരുവുവനായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നായ്ക്കളുടെ വന്ധ്യംകരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

പേവിഷബാധ ഏല്‍ക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സ ഉടന്‍ ലഭ്യമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ബോധവത്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് അടിയന്തിര സ്വഭാവത്തില്‍ നടപടികള്‍ നടത്തിവരുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം വര്‍ഷം തിരിച്ച്

2015 - 1,21,693
2016 - 1,35,217
2017 - 1,35,749
2018 - 1,48,899
2019- 1,61,055
2020- 1,60,483
2021- 2,21,379
2022- 2,94,032
2023- 3,06,427
2024- 3,16,793
2025 ഏപ്രില്‍ അവസാനം വരെ 1,31,244

പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം

2015- 10
2016- 5
2017- 8
2018- 9
2019- 8
2020- 5
2021- 11
2022- 27
2023- 25
2024- 26
2025 മേയ് അവസാനം വരെ 16