കണ്ണൂർ: സിപിഎമ്മിന്‍റെ ബാലസംഘടനയായ ബാലസംഘം സമ്മേളനത്തിൽ പങ്കെടുത്ത് കൊലക്കേസ് പ്രതി. ബാലസംഘം ധർമടം നോർത്ത് വില്ലേജ് സമ്മേളനത്തിലാണ് സിപിഎം പ്രവർത്തകനായ ശ്രീജിത്ത് എത്തിയത്.

തലശേരിയിലെ ബിജെപി പ്രവർത്തകൻ നിഖിലിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് ടെൻഷൻ ശ്രീജിത്ത് എന്ന തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത്. ബിജെപി പ്രവർത്തകനായിരുന്ന നിഖിലിനെ 2008ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീജിത്ത്.

2008 മാർച്ച് അഞ്ചിനാണ് വടക്കുമ്പാട്ട് വച്ച് നിഖിലിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കുന്നോത്ത് പറമ്പിലെ ബിജെപി പ്രവര്‍ത്തകന്‍ കെ.സി. രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ്. കൂടാതെ നാദാപുരം അസ്‌ലം വധക്കേസിലും ഇയാള്‍ പ്രതിയാണ്.


മുന്പ് ശ്രീജിത്തിന്‍റെ വീടിന്‍റെ പാലുകാച്ചിന് പി. ജയരാജൻ, എം.വി. ജയരാജൻ തുടങ്ങിയ സിപിഎം നേതാക്കളെത്തിയത് വിവാദമായിരുന്നു. കൊലപാതകത്തെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു.

ശ്രീജിത്തിനെ ബാലസംഘം ഭാരവാഹികൾ പ്രത്യേക ക്ഷണിച്ചുവരുത്തിയതാണെന്ന് പറയുന്നു. ഇയാൾ മൈക്കിൽ പ്രസംഗിക്കുന്നതും കുട്ടികൾക്കൊപ്പം ആടുന്നതും പാടുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.