പത്തനംതിട്ട: കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാതല സമര സംഗമവേദിയില്‍ യൂത്ത് കോണ്‍ഗ്രസിനെതിരേ നടത്തിയ വിമര്‍ശനം സദുദ്ദേശപരമെന്ന് കെപിസിസി രാഷ്‌ട്രീയകാര്യസമിതിയംഗം പ്രഫ. പി.ജെ. കുര്യന്‍. ഉത്തമ ബോധ്യത്തോടെ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. മുമ്പും ഈ അഭിപ്രായം ഞാന്‍ പറഞ്ഞിരുന്നതാണ്.

യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്യുന്നുണ്ട്. സമരത്തെ മുൻനിർത്തിയല്ല, തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് അഭിപ്രായം പറഞ്ഞത്. സിപിഎമ്മിന്‍റെ ഗുണ്ടായിസത്തെ നേരിടണമെങ്കിൽ കോൺഗ്രസിനും ചെറുപ്പക്കാർ ഉണ്ടാകണം.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ പഞ്ചായത്തുകളിലേക്ക് ഇറങ്ങണമെന്നാണ് പറഞ്ഞത്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യൂത്ത് കോണ്‍ഗ്രസിനു കമ്മിറ്റി ഉണ്ടാകണം. നിലവിൽ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും യൂത്ത് കോൺഗ്രസിനു കമ്മിറ്റികൾ ഇല്ല.


25 പേരെ എങ്കിലും ഉള്‍പ്പെടുത്തി മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കണം. ബൂത്തുകളില്‍ യൂത്ത് കോണ്‍ഗ്രസിന് ആളുകളുണ്ടാകണം. ജില്ലാ ആസ്ഥാനത്തു സമരം നടത്തി ടിവിയിലും പത്രങ്ങളിലും ചിത്രങ്ങള്‍ വരാന്‍ ഇപ്പോഴത്തെ കാര്യങ്ങള്‍ മതി.

എന്നാല്‍ സിപിഎമ്മിനെ തെരഞ്ഞെടുപ്പില്‍ നേരിടണമെങ്കില്‍ ഇങ്ങനെ പോയാല്‍ പോരാ. കോൺഗ്രസ് ഗ്രൗണ്ടിലാണ് പ്രവർത്തിക്കേണ്ടത്. നിലമ്പൂരിൽ വീടുകളിൽ പോയ ചാണ്ടി ഉമ്മൻ മാതൃകയാണെന്ന് കുര്യൻ പറഞ്ഞു.