പത്തനംതിട്ട: കേരളം മയക്കുമരുന്നിന്‍റെ തലസ്ഥാനമായി മാറുന്നുവെന്ന തരത്തിൽ വിദ്വേഷ പ്രചാരണം ആസൂത്രിതമെന്ന് മന്ത്രി എം.ബി. രാജേഷ്. കേരള സ്റ്റേറ്റ്എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇവ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ കേരളത്തിനു പുറത്തു ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും മന്ത്രി ആരോപിച്ചു.

കേരളത്തിന്‍റെ മികവിനെ ദുരുപയോഗം ചെയ്തും ദുർവ്യാഖ്യാനം ചെയ്തുമാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. കേസുകളുടെ എണ്ണത്തിൽ വർധനയുണ്ട്. അത് എക്സൈസ് വകുപ്പിന്‍റെ മികവുകൊണ്ടുണ്ടായതാണെന്നും ചെറിയ അളവിലുള്ള മയക്കുമരുന്നു പോലും പിടിച്ചെടുക്കുകയും കുറ്റക്കാരെ നിയമത്തിന്‍റെ മുന്പിൽ കൊണ്ടുവരാനാകുന്നുവെന്നതുമാണ് സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ മികവെന്നും രാജേഷ് പറഞ്ഞു.


മയക്ക് മരുന്നിന്‍റെ പ്രഭവ കേന്ദ്രമായ ബംഗളൂരുവിൽ വിദേശ പൗരന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയെ തകർക്കാനുള്ള ഉത്തരവാദിത്വം കർണടക സർക്കാരിനും കേന്ദ്ര ഏജൻസികൾക്കുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ടി .സജുകുമാർ അധ്യക്ഷത വഹിച്ചു.
സമ്മേളനം ഇന്നു സമാപിക്കും.