കരിമണ്ണൂർ: കൃഷിയിടത്തിലേക്ക് വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ സ്ഥാപിച്ച വൈദ്യുത വേലിയിൽ തട്ടി കർഷകൻ ഷോക്കേറ്റു മരിച്ചു. വേളൂർ കൂപ്പിൽ താമസിക്കുന്ന താമരക്കാട്ട് ടി.എൻ. കുഞ്ഞാണ് (68) മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കൃഷിയിടത്തിൽ വീണുകിടക്കുന്ന നിലയിൽ അയൽവാസികളാണ് ഇയാളെ കണ്ടെത്തിയത്. കൈയ്ക്ക് പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. തുടർന്ന് കരിമണ്ണൂർ പോലീസിനെ വിവരമറിയിച്ചു.

ഇവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കൃഷിയിടത്തിൽ വേലി സ്ഥാപിച്ച് ഇതിൽ വൈദ്യുതി കടത്തിവിട്ടിരുന്നതായി കണ്ടെത്തിയത്. കുഞ്ഞിന്‍റെ വീട്ടിൽനിന്നാണ് വൈദ്യുതിലൈൻ വലിച്ചിരുന്നതെന്നും പരിശോധനയിൽ വ്യക്തമായെന്ന് കരിമണ്ണൂർ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാർ പറഞ്ഞു.


പതിവായി കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്ന മേഖലയാണ് വേളൂർ കൂപ്പ്. കുഞ്ഞ് തനിച്ചായിരുന്നു താമസം. ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.

ഭാര്യ: പരേതയായ ലീല. മക്കൾ: സജിനി, സചിത്ര. മരുമക്കൾ: സതീശൻ, ബിനീഷ്.