പത്തനംതിട്ട: ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ ശബരിമല സന്ദർശനം റദ്ദാക്കി.

അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമഗതാഗതത്തിനും വിവിഐപി യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് രാഷ്‌ട്രപതി ശബരിമല സന്ദർശനം മാറ്റിവച്ചത്.

18,19 തീയതികളിൽ കേരളത്തിലെത്തുന്ന രാഷ്‌ട്രപതി 19ന് ഇരുമുട്ടിക്കെട്ടുമായി ദർശനം നടത്തുമെന്ന് സംസ്ഥാന സർക്കാരിനും പോലീസിനും ദേവസ്വം ബോർഡിനും അറിയിപ്പിച്ച് ലഭിച്ചിരുന്നു.


രാഷ്‌ട്രപതിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു. ഇതോടെ 18നും 19നും ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗിനുള്ള നിയന്ത്രണം പിൻവലിച്ചതായി ദേവസ്വം ബോർഡും അറിയിച്ചു.