കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാമിന് 8290 രൂപയും പവന് 66,320 രൂപയുമായി.

മാര്‍ച്ച് 18 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 8,250 രൂപ, പവന് 66,000 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്നലെ ഭേദിക്കപ്പെട്ടത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 72,000 രൂപ നല്‍കേണ്ടിവരും.

അന്താരാഷ്‌ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3035 ഡോളറാണ്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 6,810 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 91 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളിവില 111 രൂപയാണ്.


രണ്ടു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരില്‍ സ്വര്‍ണവില വര്‍ധന ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലവർധനയ്ക്കു കാരണമാണ്.