ഇറക്കുമതി തീരുവ ഇല്ലാതിരുന്ന അസംസ്കൃതവും സംസ്കരിച്ചതുമായ ഭക്ഷ്യ എണ്ണകളുടെ തീരുവ ഈ മാസം 20 ശതമാനമായി ഉയർത്തിയിരുന്നു. പാം ഓയിൽ, സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ എന്നീ മൂന്ന് എണ്ണകളും ഇന്ത്യയുടെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് സെസ്, സോഷ്യൽ വെൽഫെയർ സർചാർജ് എന്നിവയ്ക്ക് വിധേയമായതിനാൽ, മൂന്ന് എണ്ണകളുടെയും മൊത്തം ഇറക്കുമതി തീരുവ 5.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായി വർധിച്ചു. ശുദ്ധീകരിച്ച പാം, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവ 12.5 ശതമാനത്തിൽ നിന്ന് 32.5 ശതമാനമായും വർധിപ്പിച്ചിരുന്നു. ശുദ്ധീകരിച്ച എണ്ണകൾക്ക് 35.75 ശതമാനം നികുതി നിരക്ക് ബാധകമാണ്.
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഉയർത്തിയതിനു പിന്നാലെ വിപണി സാഹചര്യത്തിനനുസരിച്ച് നികുതി ഘടനയിൽ മാറ്റം വരുത്താനാണ് സർക്കാർ നീക്കം. പ്രാദേശികമായി ഉത്പാദിപ്പിച്ച എണ്ണകൾക്ക് ഇറക്കുമതി ഇനങ്ങൾ ഭീഷണി ആകില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.