പ്രചാരണത്തിൽ സജീവമായി ട്രംപ്
പ്രചാരണത്തിൽ സജീവമായി ട്രംപ്
Wednesday, September 18, 2024 1:32 AM IST
വാഷിംഗ്ടൺ ഡിസി: രണ്ടാം തവണയും വധശ്രമം നേരിട്ട മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രചാരണത്തിൽ സജീവമായി. ഇന്നലെ അദ്ദേഹം മിഷിഗൺ സംസ്ഥാനത്തെ റാലിയിൽ പങ്കെടുത്തു. ഞായറാഴ്ച ഫ്ലോറിഡയിലെ ഗോൾഫ് മൈതാനത്ത് ട്രംപിനെ വധിക്കാൻ പദ്ധതിയിട്ട് കാത്തിരുന്നയാൾ അറസ്റ്റിലായിരുന്നു.

മാസങ്ങൾക്കിടെ രണ്ടാമതും വധശ്രമം നേരിടാനുള്ള കാരണം പ്രസിഡന്‍റ് ജോ ബൈഡനും തെരഞ്ഞെടുപ്പ് എതിരാളി കമലാ ഹാരിസും നടത്തുന്ന പ്രസ്തവനകളാണെന്ന് ട്രംപ് ആരോപിച്ചു.

താൻ ജനാധിപത്യത്തിനു ഭീഷണിയാണെന്ന ഇരുവരുടെയും പരാമർശങ്ങളാണ് ഇത്തരം സംഭവങ്ങൾക്കു പ്രചോദനം. എന്നാൽ, ബൈഡനും വൈസ് പ്രസിഡന്‍റുകൂടിയായ കമലയും സംഭവത്തെ അപലപിക്കുകയും അക്രമത്തിന് അമേരിക്കയിൽ സ്ഥാനമില്ലെന്നു പ്രസ്താവിക്കുകയും ചെയ്തു.

ഇതിനിടെ, അറസ്റ്റിലായ റയാൻ വെസ്‌ലി റൂത്ത് എന്ന അന്പത്തെട്ടുകാരനെ ചോദ്യംചെയ്തുവരികയാണ്. ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള വെസ്റ്റ് പാം ബീച്ച് ഗോൾഫ് കളിസ്ഥലത്തെ കുറ്റിക്കാട്ടിലാണ് ഇയാൾ തോക്കുമായി ഒളിച്ചിരുന്നത്.


ട്രംപ് ഗോൾഫ് കളിക്കുന്നതിന് 12 മണിക്കൂർ മുന്പേ ഇയാൾ ഭക്ഷണമടക്കമുള്ള സാമഗ്രികളുമായി സ്ഥലത്തെത്തി കാത്തിരുന്നുവെന്നാണു റിപ്പോർട്ട്. യുഎസ് പ്രസിഡന്‍റുമാരുടെ സുരക്ഷാചുമതല വഹിക്കുന്ന സീക്രട്ട് സർവീസിലെ ഉദ്യോഗസ്ഥനാണ് ഇയാളെ കണ്ടെത്തിയത്.

ഉദ്യോഗസ്ഥൻ വെടിയുതിർത്തപ്പോൾ കാറിൽ രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ട്രംപിനു നേർക്കു വെടിവച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ട്രംപ് ഇയാൾക്കു സമീപം ഉണ്ടായിരുന്നതുമില്ല.

മാസങ്ങൾക്കുള്ളിൽ ട്രംപിനു നേർക്കു വീണ്ടും വധശ്രമമുണ്ടായതു സീക്രട്ട് സർവീസിനു നാണക്കേടായി. ജൂലൈയിൽ പെൻസിൽവേനിയയിലെ തെരഞ്ഞെടുപ്പു റാലിക്കിടെ ആയിരുന്നു ആദ്യ വധശ്രമം. ട്രംപിന്‍റെ ചെവിയിൽ വെടിയേറ്റു. അക്രമിയെ സുരക്ഷാഭടന്മാർ വധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.