നെടുംകുന്നം: കാട്ടുകുളവിയുടെ കുത്തേറ്റ് 10 പേര്‍ക്ക് പരിക്ക്. നെടുംകുന്നം മുളയംവേലി ഭാഗത്തുവച്ചാണ് കാട്ട് കുളവിയുടെ കുത്തേറ്റത്.തൊഴിലുറപ്പ് തൊഴിലാളികളായ വെളിയംകുന്ന് കുറവനോലി കെ.എം. ആശ (45), കാഞ്ഞിരത്തുംമൂട്ടില്‍ മോളി ജോസഫ് (51), മുളയംവേലി സ്വദേശികളായ അച്ചനാപുരയിടം രമ ജോണ്സണ്(47),ആര്യക്കര ശാന്തമ്മ (57), എട്ടാനികുഴി ആരോണ്‍ പോള്‍ ജേക്കബ് (16) എന്നിവര്‍ക്കും. ഒന്നിലധികം കുത്തേറ്റ മറ്റ് അഞ്ചുപേരും നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി.
ഇന്നലെ രാവിലെ 8.30 ഓടെ തൊഴിലുറപ്പ് ജോലിക്കുപോകുമ്പോള്‍ മുളയംവേലിക്കു സമീപത്തുവച്ചായിരുന്നു സംഭവം. മുളയംവേലി സ്വദേശികളായ മൂന്നു പേര്‍ക്ക് ബുധനാഴ്ച്ച വൈകുന്നേരവും കുളവിയുടെ കുത്തേറ്റിരുന്നു. ഇവര്‍ കോഴഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ രണ്ടു ദിവസമായിട്ട് മുളയംവേലി ഭാഗത്ത് കാട്ടുകുളവി കൂട്ടം പറന്നു നടക്കുന്നുണ്ടായിരുന്നെന്നും തെരച്ചില്‍ നടത്തിയെങ്കിലും കുളവിയുടെ കൂട് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു.