പൂനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിൽനിന്നും സ്വർണം മോഷണം പോയതായി പരാതി. ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ കലയനാട് സ്വദേശി ശാലിനിയുടെ 20 ഗ്രാം സ്വർണമാണ് മോഷണം പോയത്. ഇക്കഴിഞ്ഞ 22 നാണ് ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച ശാലിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം മോർച്ചറിയലേക്ക് മാറ്റുന്നതിനിടെയാണ് സ്വർണം അഴിച്ചുമാറ്റിയത്. കൃത്യമായി സ്വർണം ബന്ധപ്പെട്ടവരെ ഏൽപ്പിക്കുന്നതിന് പകരം അലക്ഷ്യമായി ഇഞ്ചക്ഷൻ റൂമിലേക്ക് മാറ്റുകയായിരുന്നു.
ഒക്ടോബർ 18നാണ് പോലീസിൽ ബന്ധുക്കൾ പരാതി നൽകുന്നത്. രണ്ടര ലക്ഷം രൂപ വിലയുള്ള സ്വർണമാണ് നഷ്ടമായത്.