കൊളംബോ: ഐസിസി വനിതാ ലോകകപ്പിലെ ശ്രീലങ്ക-പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്
മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു. പിന്നീട് മഴ ശമിച്ചതിനാൽ 34 ഓവർ വീതമായി മത്സരം ആരംഭിക്കാൻ തീരുമാനിച്ചു. ടോസ് നേടിയ ശ്രീലങ്ക ബൗളിംഗും തെരഞ്ഞെടുത്തു.
പാക്കിസ്ഥാൻ ബാറ്റിംഗ് ആരംഭിച്ച് 4.2 ഓവറിലെത്തിയപ്പോൾ വീണ്ടും മഴയെത്തി. പിന്നീട് മഴ ശമിക്കാത്തതിനാൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പാക്കിസ്ഥാൻ 4.2 ഓവറിൽ 18 റൺസാണ് എടുത്തത്.
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. ശ്രീലങ്കയ്ക്ക് അഞ്ച് പോയിന്റും പാക്കിസ്ഥാന് മൂന്ന് പോയിന്റും ആയി. ശ്രീലങ്ക അഞ്ചാം സ്ഥാനത്തും പാക്കിസ്ഥാൻ ഏഴാം സ്ഥാനത്തുമാണുള്ളത്. ഇരു ടീമുകളും നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു.