Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Pm Sri Scheme

പിഎം ശ്രീ; എഐവൈഎഫും എഐഎസ്എഫും പരസ്യ പ്രതിഷേധത്തിലേയ്ക്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന്‍റെ നടപടിക്കെതിരെ എഐവൈഎഫും എഐഎസ്എഫും പരസ്യ പ്രതിഷേധത്തിലേയ്ക്ക്. ശനിയാഴ്ച തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും. 26 ന് എല്ലാ ജില്ലകളിലും പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ധാരണപത്രത്തിൽ ഒപ്പിട്ട നടപടി പിൻവലിക്കണമെന്നാണ് ആവശ്യം.

"ഇത് സിപിഎം-സിപിഐ തർക്കമല്ല. ഡിവൈഎഫ്ഐയ്ക്കും എസ്എഫ്ഐയ്ക്കും ഇതേ നിലപാട്.ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രതികരിക്കാത്തതിൽ അൽഭുതവും ആശങ്കയുമുണ്ട്.ധാരണാപത്രം ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ധൃതി പിടിച്ച് ഒപ്പിട്ടത് ശരിയായ നടപടിയല്ല.'-എഐവൈഫ് പ്രതികരിച്ചു.

എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോയാൽ ശക്തമായ സമരം നടത്തും. ദേശീയ വിദ്യാഭ്യാസ നയത്തിൽ വർഗീയത ഒളിച്ചുകടത്തുന്നു. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കേണ്ടതില്ല എന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്മാറുന്നതുവരെ സമരമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ പറഞ്ഞു.

Latest News

Up