കണ്ണൂർ: സിപിഎം പ്രവർത്തകൻ ഒണിയൻ പ്രേമനെ വെട്ടിക്കൊന്ന കേസിൽ ബിജെ പി പ്രവർത്തകരായ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒൻപത് ബിജെ പി പ്രവർത്തകരെയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേ ൽപ്പിച്ചത്. രണ്ടു കാലുകൾക്കും ഗുരുതര പരിക്കേറ്റ പ്രേമൻ പിറ്റേന്ന് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.
കേസിൽ 10 ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ര ണ്ടാം പ്രതിയും എബിവിപി നേതാവുമായ ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ സംഘട്ടന ത്തിൽ കൊല്ലപ്പെട്ടിരുന്നു.
സജേഷ്.സി, പ്രജീഷ്, നിഷാന്ത്, ലിബിൻ, വിനീഷ്, രജീഷ്, നിഖിൽ, രഞ്ജയ് രമേശ്, രഞ്ജിത്ത് സി.വി. എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാ ധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.