Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Mithun

കണ്ണീർതാരാട്ടിൽ അന്ത്യനിദ്ര

അജി വള്ളിക്കീഴ്

കൊല്ലം: മാരിവില്ലെത്തിപ്പിടിക്കാൻ മോഹിച്ച കുഞ്ഞുമിഥുൻ ഒരു തീ നാളമായി എരിഞ്ഞടങ്ങി. ഹൃദയം നുറുങ്ങി മലയാളക്കര കുഞ്ഞുമകനെ യാത്രയാക്കി. തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ.

കുവൈറ്റിൽനിന്ന് ഇന്നലെ രാവിലെ എത്തിയ അമ്മ സുജ ഹൃദയം പൊട്ടിയൊഴുകിയ കണ്ണീരിൽ കുതിർത്ത് അന്ത്യചുംബനം നൽകി പൊന്നുമോനെ യാത്രയാക്കി. അതിവൈകാരിക നിമിഷങ്ങളായിരുന്നു അത്. വീട്ടുവളപ്പിലായിരുന്നു മിഥുന്‍റെ സംസ്കാര ചടങ്ങുകൾ നടന്നത്. മിഥുന്‍റെ അനുജൻ സുജിനാണ് ചിതയ്ക്കു തീ കൊളുത്തിയത്.

മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. മിഥുന്‍റെ വിയോഗം താങ്ങാനാകാതെ ഉറ്റവരും ഉടയവരും നാടാ കെയും അലമുറയിട്ട് വിലപിക്കുന്ന കാഴ്ച കണ്ണീരിലാഴ്ത്തുന്നതായിരുന്നു. രാവിലെ മുതൽ സ്കൂളിലും വീട്ടിലുമായി ആയിരങ്ങളാണ് മിഥുനെ കാണാനെത്തിയത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽനിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലെത്തിച്ചത്. 11.45 നാണ് വിലാപയാത്ര സ്കൂളിലെത്തിയത്. മൃതദേഹം സ്കൂൾ മുറ്റത്തെത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും വിങ്ങിപ്പൊട്ടുകയായിരുന്നു. പോലീസിനും സ്കൂളിലെ എൻസി സി കുട്ടികൾക്കും പൊതു പ്രവർത്തകർക്കും തിരക്ക് നിയന്ത്രിക്കാനായില്ല.

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സംസ്കാരചടങ്ങിൽ പങ്കെടുത്തു.
ഇന്നലെ രാവിലെ ഒന്പതോടെയാണ് അമ്മ സുജ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുർക്കിയിൽനിന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറിന് കുവൈറ്റിലേക്ക് തിരിച്ച സുജ പുലര്‍ച്ചെയാണ് ഇന്ത്യയിലേക്കു യാത്ര തിരിച്ചത്.

Kerala

മിഥുന്‍റെ മരണം; രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി

കൊല്ലം: തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തെന്നും മന്ത്രി പ്രതികരിച്ചു.

കുറ്റം ചെയ്തവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കും. മരണവീട്ടില്‍ പോകുന്ന മന്ത്രിമാരുടെ വാഹനത്തിന് മുന്നിലാണ് കരിങ്കൊടിയുമായി ആത്മഹത്യാ സ്‌ക്വാഡുപോലെ ചിലര്‍ എടുത്തുചാടുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു.

ഇത് നല്ല രീതിയല്ല. മറ്റൊരു രക്തസാക്ഷിയെക്കൂടി സൃഷ്ടിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

Kerala

കമുകും വാഴയും വെട്ടിനിരത്തിയവർ തേവലക്കര വഴി പോയില്ലേ?

കുലച്ച വാഴയും കായ്ഫലമുള്ള കമുകും വെട്ടിനിരത്താൻ കാണിച്ച ശുഷ്കാന്തിയുടെ ഒരംശമെങ്കിലും കെഎസ്ഇബി ജീവനക്കാർ ഇവിടെ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ ഒരു കുരുന്നുജീവൻ പൊലിയില്ലായിരുന്നു. ഒരു കുടുംബത്തെ തീരാദുഃഖത്തിലേക്ക് തള്ളിവിടില്ലായിരുന്നു. സ്കൂൾ അധികൃതർക്കൊപ്പം കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും അക്ഷന്തവ‍്യമായ അനാസ്ഥയുടെ നേർചിത്രമാണ് കൊല്ലം തേവലക്കരയിൽ ഇന്നലെയുണ്ടായ ദാരുണ സംഭവം. എത്രയോ നാളായി അപകടകരമായ രീതിയിൽ താഴ്ന്നു കിടന്നിരുന്ന ഈ വൈദ‍്യുതലൈൻ ഒരു കെഎസ്ഇബി ജീവനക്കാരന്‍റെയും കണ്ണിൽപ്പെടാതിരുന്നത് അദ്ഭുതകരമാണ്. സ്കൂൾ അങ്കണത്തിലൂടെ കടന്നുപോകുന്ന ഈ വൈദ‍്യുത ലൈൻ കണ്ടാൽ തോന്നുക, ഒരു കെഎസ്ഇബി ജീവനക്കാരനും അടുത്തകാലത്തൊന്നും ഇതുവഴി സഞ്ചരിച്ചിട്ടില്ലെന്നാണ്.
കോതമംഗലം വാരപ്പെട്ടിയിൽ 406 കുലച്ച വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നിഷ്കരുണം വെട്ടിനിരത്തിയത്. 2023 ഓഗസ്റ്റ് നാലിനായിരുന്നു ഒരു കർഷകന്‍റെ നെഞ്ചുപിളർക്കുന്ന തരത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ ക്രൂരത കാട്ടിയത്. 220 കെവി ലൈനിന്‍റെ സംരക്ഷണത്തിനായിരുന്നു ഈ അമിതാവേശം. ടച്ചിംഗ് വെട്ടലിന്‍റെ പേരിലായിരുന്നു യാതൊരു മുന്നറിയിപ്പും നൽകാതെയുള്ള പരാക്രമം. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷനു സമീപം കാവുംപാറ തോമസിന്‍റെ അരയേക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് തോമസിന്‍റെ മകൻ അനീഷ് പറ‍ഞ്ഞിരുന്നു. ഒരു വാഴയുടെ ഇല ലൈനിൽ മുട്ടി എന്നതായിരുന്നു കാരണം.
കാസർഗോഡ് പുത്തിഗെ ഉജംപദവ് ചക്കണിഗെയിലെ ബി. ബാലസുബ്രമണ‍്യഭട്ടിന്‍റെ കായ്ഫലമുള്ള മുപ്പതോളം കമുകുകൾ കെഎസ്ഇബി ഉദ‍്യോഗസ്ഥർ വെട്ടിനശിപ്പിച്ചത് ഈ വർഷം ഫെബ്രുവരി അവസാന ആഴ്ചയിലാണ്. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു കെഎസ്ഇബി ഉദ‍്യോഗസ്ഥരുടെ വിളയാട്ടം. വൈദ‍്യുതി പോസ്റ്റ് ചെരിഞ്ഞതുമൂലം ലൈൻ ഒരു കമുകിൽ മുട്ടുന്നത് ബാലസുബ്രമണ‍്യ ഭട്ട് തന്നെ കെഎസ്ഇബി ഓഫീസിൽ അറിയിച്ചിരുന്നു. എന്നാൽ നിസാരമായി പരിഹരിക്കാമായിരുന്നകാര്യമായിരുന്നിട്ടും അതിനു മുതിരാതെ കെഎസ്ഇബി ഉദ‍്യോഗസ്ഥർ ബാലസുബ്രമണ‍്യഭട്ടിനെ അറിയിക്കാതെ അതിക്രമം കാട്ടുകയായിരുന്നു. കായ്ച്ചുനിന്ന കമുകുകളുടെ മണ്ട വെട്ടിമാറ്റിയ കാഴ്ച ഏറെ സങ്കടകരമായിരുന്നു.
ഇത്തരത്തിൽ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കെഎസ്ഇബി ഉദ്യോഗസ്ഥർ അതിക്രമങ്ങൾ കാട്ടിയിട്ടുണ്ട്. സാധാരണക്കാരും ദരിദ്രരുമടക്കം നൽകുന്ന പണമുപയോഗിച്ച് മികച്ച ശമ്പളവും ആനുകൂല‍്യങ്ങളുംപറ്റുന്ന കെഎസ്ഇബി ഉദ്യോഗസ്ഥർ ഇത്തരത്തിൽ മനുഷ‍്യത്വഹീനവും ഉത്തരവാദിത്വരഹിതവുമായി പെരുമാറുന്നത് വലിയ ജനരോഷത്തിനാണ് ഇടയാക്കുന്നത്.
കാറ്റും മഴയും മറ്റുമുണ്ടാകുമ്പോൾ രാപകൽ അധ്വാനിച്ച് വൈദ‍്യുതി തകരാറുകൾ പരിഹരിക്കുന്ന വലിയൊരു വിഭാഗം ജീവനക്കാർ കെഎസ്ഇബിക്കുണ്ട്. അവർക്കുകൂടി മാനക്കേടുണ്ടാക്കുന്നതാണ് ചിലരുടെ അവിവേകവും ജാഗ്രതക്കുറവും. കുറ്റക്കാരെയും വീഴ്ചകൾ വരുത്തുന്നവരെയും സംരക്ഷിക്കാതെ, മാതൃകാപരമായി ശിക്ഷിക്കുക എന്നതാണ് ഇത്തരം ദുഷ്പ്രവണതകൾ ഇല്ലാതാക്കാനുള്ള മാർഗം. അതിനാൽ കൊല്ലം തേവലക്കരയിൽ അശ്രദ്ധമായി വൈദ‍്യുതലൈൻ താഴ്ന്നുകിടക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണം. വകുപ്പു മന്ത്രി ഇക്കാര‍്യത്തിൽ മാതൃകാപരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കാം.
സ്കൂൾ അധികൃതരുടെ വീഴ്ചയും പൊറുക്കാവുന്നതല്ല. അനധികൃതമായി ഷെഡുണ്ടാക്കുകയും അപകടകരമായി വൈദ‍്യുതലൈൻ കടന്നുപോകുന്നത് കണ്ടില്ലെന്നു നടിക്കുകയും ചെയ്ത സ്കൂൾ അധികൃതർക്കും തക്കതായ ശിക്ഷ ഉറപ്പാക്കണം. ഭരണത്തിന്‍റെയും യൂണിയന്‍റെയും സംരക്ഷണത്തിന്‍റെ തണലിൽ കുറ്റക്കാർ രക്ഷപ്പെടാൻ ഇടയാകരുത്. സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകൾ സംസ്ഥാനത്ത് തുടർക്കഥയാകുന്നത് ആശാസ്യമല്ല.
അപകടാവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രികെട്ടിടത്തിലേക്ക് ആളുകൾക്ക് പ്രവേശനം തടയാതിരുന്നതും ഇതുപോലൊരു വീഴ്ചയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ആവശ‍്യത്തിന് ഉപകരണങ്ങൾ ലഭ‍്യമാക്കാൻ വലിയ കാലതാമസമുണ്ടായത് ഒരു ഡോക്ടർ വേദനയോടെ പങ്കുവച്ചപ്പോൾ ആരോഗ‍്യമന്ത്രി പറഞ്ഞത്, “സിസ്റ്റത്തിന്‍റെ തകരാർ” എന്നാണ്.
ഈ “സിസ്റ്റം തകരാർ” പല വകുപ്പുകളിലുമുണ്ടെന്നാണ് ഇപ്പോൾ വെളിപ്പെട്ടു വരുന്നത്. ഈ സിസ്റ്റം തകരാർ പരിഹരിക്കാൻ ഇനിയും ജീവനുകൾ പൊലിയാൻ കാത്തുനിൽക്കരുത്.

Kerala

മിഥുന്‍റെ മരണം; മന്ത്രിമാരായ ശിവൻകുട്ടിയും ബാലഗോപാലും തേവലക്കര സ്‌കൂളിലെത്തി

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച തേവലക്കര സ്‌കൂളിലെത്തി മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ.ബാലഗോപാലും. മിഥുന് ഷോക്കേറ്റ കെട്ടിടവും മന്ത്രിമാർ നേരിട്ട് കണ്ട് വിലയിരുത്തി.

ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മന്ത്രിമാര്‍ക്ക് വിശദീകരിച്ച് നല്‍കി. മിഥുന്‍റെ വീടും മന്ത്രിമാർ സന്ദർശിക്കും.

സർക്കാർ മരിച്ച വിദ്യാർഥിക്കൊപ്പമാണെന്നും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു. കുറ്റക്കാർക്കെതിരായ നടപടിയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മരിച്ച കുട്ടിയുടെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം ഇന്ന് തന്നെ കൈമാറുമെന്നും മന്ത്രി അറിയിച്ചു.

Kerala

മിഥുന്‍റെ സംസ്കാരം ശനിയാഴ്ച; രാവിലെ 10ന് സ്കൂളിൽ പൊതുദർശനം

കൊല്ലം: തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്‍റെ സംസ്കാരം ശനിയാഴ്ച നടക്കും. വൈകുന്നേരം നാലോടെയായിരിക്കും സംസ്കാരം.

മൃതദേഹം രാവിലെ 10ന് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. മിഥുന്‍റെ അമ്മ സുജ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തുമെന്നാണ് വിവരം.

നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറിന് കുവൈറ്റിലേക്ക് തിരിക്കും. രാത്രി 9:30ന് കുവൈറ്റിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. ശനിയാഴ്ച രണ്ടോ‌‌ടെ വീട്ടിൽ എത്തുമെന്നാണ് കരുതുന്നതെന്നും ബന്ധുക്കൾ അറിയിച്ചു.

Latest News

Up