Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Leader

നിലപാടുകളുടെ മനുഷ്യൻ

ഉറച്ച നിലപാടുകളുടെ മനുഷ്യനായിരുന്നു അഞ്ചു വർഷം കേരളത്തിന്‍റെ മുഖ്യമന്ത്രിയും 14 വർഷം പ്രതിപക്ഷ നേതാവും ഒരു വ്യാഴവട്ടക്കാലം കേരളത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയുടെ അമരക്കാരനുമായിരുന്ന വി.എസ്. അച്യുതാനന്ദൻ. മരണംവരെ പാവപ്പെട്ടവരുടെ പക്ഷത്തു നിന്ന, സാധാരണക്കാരനായി ജീവിച്ച കമ്യൂണിസ്റ്റുകാരൻ.

കൃഷ്ണപിള്ള കാണിച്ച വഴി

തൊഴിലാളികളെ സംഘടിപ്പിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ആചാര്യനായ പി. കൃഷ്ണപിള്ളയാണ് വിഎസിനെ നിയോഗിച്ചത്. കുട്ടിക്കാലത്തുതന്നെ ദൈവവുമായി പിണങ്ങിയ വിഎസിന് ഈ നിരീശ്വര വിമോചന പ്രസ്ഥാനം ആകർഷകമായി. കുട്ടിക്കാലത്ത് കളർകോട് ക്ഷേത്രത്തിലും അറവുകോട് ക്ഷേത്രത്തിലും ദർശനം നടത്താൻ പോയിരുന്ന അണ്ണനെക്കുറിച്ച് വിഎസിന്‍റെ ഏക പെങ്ങൾ അഴിക്കുട്ടി അനുസ്മരിച്ചിട്ടുണ്ട്. ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിച്ചതിനെക്കുറിച്ച് വിഎസ് തന്നെ പറഞ്ഞിട്ടുണ്ട്. ആരും നിലവിളി കേൾക്കാനില്ലാത്ത പാവങ്ങൾക്കു വേണ്ടി പോരാടണമെന്നായിരുന്നു തീരുമാനം. അങ്ങനെ പോരാളിയും കമ്യൂണിസ്റ്റുമായി. എതിരാളികളെ നിഗ്രഹിക്കുന്നതിൽ പോലും അപാകത കാണാത്ത കമ്യൂണിസ്റ്റ്. എന്നിട്ടും 2012 മേയ് നാലിന് ഒഞ്ചിയത്ത് റവലൂഷനറി മാർക്സിസ്റ്റ് പാർട്ടിയുടെ യുവനേതാവ് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടിന് പാർട്ടി കശാപ്പു ചെയ്ത വിവരം അറിഞ്ഞ അദ്ദേഹം വല്ലാതെ തളർന്നു. സിപിഎമ്മിൽനിന്നു രാജിവച്ച എം. സത്യനേശൻ നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ദിവസം പാർട്ടി മേലാളന്മാരുടെ അപ്രഖ്യാപിത വിലക്ക് ലംഘിച്ച് അദ്ദേഹം ടിപിയുടെ വീട്ടിലെത്തി ഭാര്യ രമയെ ആശ്വസിപ്പിച്ചു; അവരോടൊപ്പം കരഞ്ഞു- അതായിരുന്നു വിഎസ്.

മുസ്‌ലിം വർഗീയത

തെരഞ്ഞെടുപ്പു വിജയത്തിനുവേണ്ടി എല്ലാ രാഷ്‌ട്രീയക്കാരും ഒളിഞ്ഞും തെളിഞ്ഞും പ്രയോജനപ്പെടുത്തുന്ന ഹിന്ദു വർഗീയതയെയും മുസ്‌ലിം വർഗീയതയെയും ക്രൈസ്തവ വർഗീയതയെയും ആത്മാർഥമായി എതിർത്ത നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ. ആർഎസ്എസിനെയും മുസ്‌ലിം ലീഗ് അടക്കമുള്ള മുസ്‌ലിം പാർട്ടികളെയും അദ്ദേഹം ഒന്നുപോലെ എതിർത്തു. എല്ലാ സമുദായത്തിലെയും പാവങ്ങളെ അദ്ദേഹം സ്നേഹിച്ചു. അതേസമയം, സാന്പത്തികസംവരണത്തെ എതിർത്തു.

ആർഎസ്എസിന്‍റെയും ബിജെപിയുടെയും ഹിന്ദു വർഗീയതയെ നേരിടാൻ എന്ന മറയിൽ മുസ്‌ലിം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ് കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ജയിക്കാനുള്ള വഴിയെന്ന് അവർ കരുതുന്നു. വിഎസ് ആ സമീപനത്തെ എതിർത്തു. 1975 മുതൽ സിപിഎമ്മിന്‍റെ കൂടെ ഇടതുമുന്നണിയിൽ നിന്ന അഖിലേന്ത്യാ ലീഗിനെ വരെ 1987ൽ പുറത്താക്കി. പാർട്ടി നയത്തിനെതിരായി മുസ്‌ലിം ലീഗുമായി രാഷ്‌ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് 1984ൽ ബദൽ രേഖ കൊണ്ടു വന്നവരെയും കൂടെ നിന്നവരെയും നിഷ്കരുണം വെട്ടിനിരത്തി. ലീഗും കേരള കോണ്‍ഗ്രസും ഇല്ലാതെ 1987ൽ കേരളത്തിൽ ഇടതുമുന്നണി ഭരണം പിടിച്ചു. അതിനർഥം അദ്ദേഹം മുസ്‌ലിം സമൂഹത്തിനെതിരായിരുന്നു എന്നല്ല. കേരളത്തിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് പാലൊളി കമ്മിറ്റിയെ നിയോഗിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം.

വെള്ളാപ്പള്ളിക്കെതിരേ നടപടികൾ

സിപിഎമ്മിന്‍റെ അണികളിൽ ഭൂരിഭാഗവും ഈഴവരാണെന്ന് അറിയുന്പോഴും അദ്ദേഹം ഈഴവരുടെ സംഘടനയായ എസ്എൻഡിപിയുടെ നേതാവിനെ പ്രീതിപ്പെടുത്തിയില്ല. പകരം, എസ്എൻഡിപി യോഗം നേതാവായ വെള്ളാപ്പള്ളി നടേശന്‍റെ നേതൃത്വത്തിൽ നടന്നതായി കരുതപ്പെടുന്ന മൈക്രോ ഫിനാൻസ് തട്ടിപ്പിനെതിരേ ശക്തമായ നടപടികൾ എടുത്തു.1987ൽ ഈഴവ സമൂഹത്തിൽനിന്നുള്ള പ്രമുഖ നേതാവായ കെ.ആർ. ഗൗരിയമ്മയ്ക്കെതിരേ നടപടിയെടുത്തു.

പാർട്ടികളെ പരിശോധിച്ച് കൂടെ നിർത്തി

1980ൽ വിഎസ് പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരിക്കുന്പോഴാണ് ഇന്നത്തെ ഇടതുമുന്നണിയുടെ പിറവി. മുന്നണിയിലെ ഓരോ കക്ഷിയെയും പരിശോധിച്ചാണ് അകത്തു കയറ്റിയത്. നിയമസഭാ സീറ്റ് വിഭജന ചർച്ച ക്ലീൻ സ്ലേറ്റിൽ തുടങ്ങിയ ഏക കാലമാണത്.

അഴിമതിക്കേസുമായി പിന്നാലെ നടന്ന് അദ്ദേഹം ജയിലിലാക്കിയ ആർ. ബാലകൃഷ്ണപിള്ള കേരള ചരിത്രത്തിൽ അപൂർവ കഥാപാത്രമായി. അഴിമതിക്കു ശിക്ഷിക്കപ്പെട്ട ഏക നേതാവാണ് പിള്ള. അതിനു കാരണം വിഎസിന്‍റെ വിടാതെയുള്ള പോരാട്ടവും. പിള്ളയുടെ പാർട്ടി 1996ൽ ജനതാദളിൽ ലയിച്ച് ഇടതുമുന്നണിയിൽ കയറാൻ നടത്തിയ നീക്കവും വിഎസ് തകർത്തു. പിള്ളയോടും കരുണാകരനോടും അത്ര എതിർപ്പായിരുന്നു വിഎസിന്. എന്നാൽ, പിന്നീട് പിണറായി യുഗത്തിൽ പിള്ള ഇടതുമുന്നണിയിൽ അംഗമായി.

പാവപ്പെട്ടവരുടെ പക്ഷത്ത്

നാട്ടുകാരുടെ അപ്പം കട്ടു തിന്നുന്നവർ എന്ന് അദ്ദേഹം കരുതിയവരെയെല്ലാം മുൻപിൻ നോക്കാതെ ആക്രമിച്ചു. സന്ധിയില്ലാതെ വെട്ടി. അപമാനിക്കപ്പെട്ടവരിൽ ഉമ്മൻ ചാണ്ടിയെപ്പോലുള്ളവർപോലും ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തെക്കുറിച്ച് വളരെ ഹീനമായ വാക്കുകളാണ് വിഎസ് നിയമസഭയിൽ പറഞ്ഞത്.

വികസനവിരുദ്ധന്‍ എന്ന ആക്ഷേപം കേട്ടത് അദ്ദേഹം വിശ്വസിച്ച നിലപാട് മൂലമാണ്. പൊതുമേഖലയുടെ മാത്രം വക്താവായ അദ്ദേഹം ട്രാക്ടറിനെ എതിർത്തു. നെൽകൃഷി നടത്താനാകാത്തവർ വയൽ മറ്റു കൃഷികൾക്ക് ഉപയോഗിക്കുന്നതിനെ എതിർത്തു. കംപ്യൂട്ടറിനെ എതിർത്തു. സ്വാശ്രയ കോളജുകളെ എതിർത്തു. സ്വകാര്യ പങ്കാളിത്തത്തോടെ വരുന്ന വിമാനത്താവളങ്ങളെ എതിർത്തു. സ്മാർട് സിറ്റിയെ എതിർത്തു. ഇതൊക്കെ ആയിട്ടും അദ്ദേഹത്തിന് കേരളത്തിൽ എല്ലാ പദവികളും കിട്ടി. സ്വന്തം പാർട്ടി ചതിച്ചതുകൊണ്ടാണ് 2016ൽ ഉമ്മൻ ചാണ്ടിയെപ്പോലെ 2011ൽ അദ്ദേഹത്തിന് ഭരണത്തുടർച്ച കിട്ടാതെപോയതെന്നു കരുതുന്നവരുണ്ട്.

പുന്നപ്ര-വയലാർ സമരം

ജന്മിമാർ കഴിഞ്ഞപ്പോൾ അവർക്ക് ഒത്താശ ചെയ്യുന്ന മഹാരാജാവും ദിവാനുമായി. അവർക്കെതിരേയും അദ്ദേഹം പോരാടി. അതായിരുന്നു ചരിത്രപ്രസിദ്ധമായ പുന്നപ്ര-വയലാർ സമരം. ഈ സമരത്തിൽ അദ്ദേഹം ഇല്ലായിരുന്നുവെന്ന് വീറോടെ പറയുന്നവരിൽ എം.എം. ലോറൻസുമുണ്ട്.

പാർട്ടിയെ ധിക്കരിച്ചു

പാർട്ടി തീരുമാനങ്ങൾക്കെതിരേ പോലും അദ്ദേഹം നിലപാടുകളെടുത്തു. 1964 ചൈന യുദ്ധകാലത്ത് പട്ടാളക്കാർക്കായി ചോര കൊടുത്തത് അത്തരത്തിൽ ഒന്നാണ്. ലാവ്‌ലിൻ കേസിൽ, കൂടംകുളം ആണവനിലയ വിഷയത്തിൽ, എഡിബി വായ്പാകാര്യത്തിൽ ഒക്കെ അദ്ദേഹം പാർട്ടി ലൈനിനെതിരേ ഉറച്ചുനിന്നു. നാലാം ലോകസിദ്ധാന്തത്തെയും വിഎസ് എതിർത്തു.

1990 മുതൽ മുല്ലപ്പെരിയാർ വിഷയത്തിൽ വിഎസ് സമരത്തിലാണ്. 1991ലെ ഇടതുമുന്നണി ഭരണകാലത്ത് മുല്ലപ്പെരിയാർ വിഷയത്തിൽ ജലസേചനമന്ത്രി ബേബി ജോണ്‍ അലംഭാവം കാണിക്കുന്നതായി വിഎസ് ആരോപിച്ചു. ആർഎസ്പി ബഹളം വച്ചു; വിഎസ് വിട്ടില്ല.

പിടിച്ചാൽ കൊണ്ടേ പോകൂ എന്നതായിരുന്നു വിഎസ് ശൈലി. അദ്ദേഹം ബാലകൃഷ്ണപിള്ളയുടെ കാര്യത്തിൽ കാണിച്ചത് അതാണ്. പാമോയിൽ കേസിലും ചാരക്കേസിലും കരുണാകരനെതിരേയും ഈ സമീപനം കൈക്കൊണ്ടു. ബാർ കോഴ കേസിലും മതികെട്ടാൻ വിഷയത്തിലും കെ.എം. മാണിയോടും ഇതേ സമീപനമായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാർലർ കേസിലും അദ്ദേഹം പിന്നാലെ നടന്ന് വേട്ടയാടി. സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിയോടും ഇതേ സമീപനം എടുത്തു. പല കേസിലും പിണറായിയുടെ പാർട്ടി ആത്മാർഥമായി വിഎസിന് ഒപ്പം നിന്നില്ല. ലാവ്‌ലിൻ കേസിലെ കടുംപിടിത്തത്തിനും എഡിബി വിഷയത്തിനും അദ്ദേഹത്തെ പരസ്യമായി ശിക്ഷിക്കുകയും ചെയ്തു.

മതികെട്ടാനിലെ 1281.74 ഹെക്ടർ ദേശീയോദ്യാനമാക്കിയതിനു പിന്നിൽ വിഎസിന്‍റെ പോരാട്ടവുമുണ്ട്. അവിടത്തെ കൈയേറ്റങ്ങൾ നേരിട്ടു കാണാൻ അദ്ദേഹം 2003ൽ മതികെട്ടാൻമലകയറി. ടാറ്റാ ടീയുടെ 1,027 ഏക്കർ ഏറ്റെടുക്കുന്നതിന് അദ്ദേഹം കൊണ്ടുവന്ന നിയമം ഹൈക്കോടതി റദ്ദാക്കി.

ഇന്നും കത്തുന്ന നിലപാടുകൾ

വിഎസിന്‍റെ ഭൗതികശരീരം ജനസാഗരത്തിന്‍റെ അകന്പടിയോടെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്പോഴും കേരളത്തിൽ ചർച്ചാവിഷയമായത് അദ്ദേഹം 2010ൽ നടത്തിയ ഒരു പത്രസമ്മേളനത്തിലെ മുന്നറിയിപ്പായിരുന്നു. 2010ൽ കേരളത്തിലെ മുഖ്യമന്ത്രി എന്ന നിലയിൽ ഡൽഹിയിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞതാണ് കേരളത്തെ മുസ്‌ലിം ആധിപത്യ സംസ്ഥാനമാക്കുന്നതിന് പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകൾ നീക്കങ്ങൾ നടത്തുകയാണെന്ന്. അതിനായി അവർ യുവാക്കൾക്കു പണവും ആയുധവും കൊടുക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണിതെന്നും വിഎസ് വിശദീകരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോപ്പുലർ ഫ്രണ്ടുകാർ ഫ്രീഡം പരേഡുകൾ സംഘടിപ്പിക്കുന്നത് മുഖം രക്ഷിക്കുന്നതിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജൂലൈ 19ന് കോട്ടയത്തു നടത്തിയ പ്രസംഗത്തിൽ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിഎസിന്‍റെ വാക്കുകൾ അനുസ്മരിച്ചു. അതു വിവാദവുമായി. ഇന്നത്തെ നിലയിൽ പോയാൽ വൈകാതെ മുസ്‌ലിംകൾ ലക്ഷ്യം നേടുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇടതു-വലതു മുന്നണികൾ ഒന്നുപോലെ മുസ്‌ലിം പ്രീണനമാണു നടത്തുന്നത്. നടേശന്‍റെ വാക്കുകൾ പ്രതിപക്ഷത്തെ വല്ലാതെ അസ്വസ്ഥമാക്കി. നടേശൻ വിദ്വേഷപ്രസംഗം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരേ പോലീസ് കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലീഗ് പത്രം ചന്ദ്രിക വെള്ളാപ്പള്ളിയെ കേരള തൊഗാഡിയ എന്നു വിളിച്ചു.

വെള്ളാപ്പള്ളി ശക്തമായാണ് പ്രതികരിച്ചത്. കേരളം മുസ്‌ലിം ആധിപത്യ പ്രദേശമാവുകയാണ്. ഇപ്പോൾത്തന്നെ സ്കൂൾ ടൈമിംഗിനായാലും സുംബാ നൃത്തിനായായാലും മലപ്പുറത്ത് പോയി അനുവാദം ചോദിക്കേണ്ട നിലയായി. ഭരണത്തിൽ അനാവശ്യമായ കൈകടത്തലുകളാണ് നടത്തുന്നത്. കേരളത്തിൽ മതേതരത്വമല്ല, മതാധിപത്യമാണെന്ന് നടേശൻ പറഞ്ഞു.

നടേശനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് മലപ്പുറം പ്രസംഗത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി പറഞ്ഞത്. ഒരു പാർട്ടിക്കെതിരേ പറഞ്ഞത് ഒരു സമുദായത്തിനതിരേ ആക്കിയതാണ്. അത്തരം വാക്കുകൾ പറയുന്ന ആളല്ല വെള്ളാപ്പള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയുടെ ഈ പിന്തുണയിൽ വെള്ളാപ്പള്ളി പറയുന്ന വാക്കുകൾ ഇടതുമുന്നണിക്ക് അനുകൂലമായ ഹിന്ദു ഏകീകരണം ഉണ്ടാക്കാനല്ലേ എന്ന് സംശയിക്കുന്നവരുമുണ്ട്.

ലീഗും വെൽഫെയർ പാർട്ടിയും അടക്കം മുസ്‌ലിം രാഷ്‌ട്രീയം ആകെ കോണ്‍ഗ്രസ് സ്വന്തമാക്കുന്പോൾ ഇതല്ലാതെ സിപിഎമ്മിന് എന്തു വഴി? മാത്രവുമല്ല, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം പ്രീണന നിലപാടുകൾമൂലം സിപിഎമ്മിന്‍റെ ധാരാളം ഈഴവ വോട്ടുകൾ ചോർന്നു. അതു തടയാനും സിപിഎം ആഗ്രഹിക്കുന്നു.

വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവനയെക്കുറിച്ച് സിപിഎമ്മിന്‍റെ പ്രമുഖ നേതാക്കളാരും പ്രതികരിച്ചില്ല. നടേശന്‍റെ പ്രസ്താവന കേരളം തള്ളിക്കളയുമെന്ന് പഹൽഗാമിനെ അപലപിക്കാതെ ഗാസയ്ക്കുവേണ്ടി കരയുന്ന എം. സ്വരാജ് പ്രതികരിച്ചു. നടേശന്‍റെ പ്രസ്താവന തീർത്തും നിരുത്തരവാദപരവും മതനിരപേക്ഷസമൂഹത്തെ ദുർബലപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ലക്ഷ്യങ്ങളോടെ വെള്ളാപ്പള്ളി ഇനിയും പലതും പറയാനാണിട. അതിനും തിരി കൊളുത്തിയത് വിഎസ്.

Leader Page

21-ാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് വിസ്മയം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് വിസ്മയമാണു വി.എസ്. അച്യുതാനന്ദൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം പാദത്തിലും ജ്വലിച്ചുനിന്ന ലോക കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖൻ.

ബ്രിട്ടീഷ് ആധിപത്യത്തിൽ ഒന്നര നൂറ്റാണ്ടിലേറെ കാലം അടിമരാജ്യമായി കഴിഞ്ഞ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള നാട്ടുരാജാവിന്‍റെ ഭരണത്തിനെതിരേ സായുധകലാപം നയിച്ച ഇരുപതുകാരനായ ഒരു കമ്യൂണിസ്റ്റുകാരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ തന്‍റെ 82-ാം വയസിൽ ബാലറ്റ് പേപ്പറിലൂടെ അതേ രാജ്യത്തിന്‍റെ ഭരണാധികാരിയായ അപൂർവ ചരിത്രനായകനാണ് വി.എസ്. അച്യുതാനന്ദൻ. സാർവദേശീയമായോ ദേശീയമായോ പ്രാദേശികമായോ ഒരു നേതാവും നേരിട്ടിട്ടില്ലാത്ത തിക്താനുഭവങ്ങളും പ്രതിസന്ധികളും ഏറ്റുമുട്ടലുകളും എതിർപ്പുകളും നേരിട്ടുകൊണ്ടാണ് വി.എസ് എന്ന അതിസാഹസികനായ ഒറ്റയാൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃപദവിയിലേക്കും ജനഹൃദയങ്ങളിലേക്കും പടവെട്ടിക്കയറിയത്. രാഷ്‌ട്രീയചരിത്രത്തിൽ നയങ്ങളുടെയും നിലപാടുകളുടെയും വിട്ടുവീഴ്ചയില്ലായ്മയുടെയും പേരിൽ ഇത്രയേറെ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും അച്ചടക്കനടപടികൾക്കു വിധേയനാവുകയും ചെയ്ത ഒരു നേതാവും കമ്യൂണിസ്റ്റ് പാർട്ടിയിൽ കാണില്ല. പുന്നപ്രയിലും വയലാറിലും സമരധീരന്മാരുടെ രക്തം വീണു പിൽക്കാലത്തു ചുവന്നുതുടുത്ത വെണ്‍മണലിൽ അമർത്തിച്ചവിട്ടി നടന്നുകയറിയ വി.എസ് കേരളത്തിലെ വിവിധ ജീവിതമേഖലകളിൽനിന്നു സംഘാടക പ്രതിഭകളെ കണ്ടെത്തിയ സാക്ഷാൽ പി. കൃഷ്ണപിള്ള കണ്ടെത്തിയ അപൂർവജനുസ് ആയിരുന്നു.

കേരളത്തിന്‍റെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ എന്നീ നിലകളിൽ കേരളസമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത ചരിത്രം സൃഷ്ടിച്ച നിരവധി പോരാട്ടങ്ങൾക്കും നയപരമായ തീരുമാനങ്ങൾക്കും നേതൃത്വം കൊടുത്ത ചരിത്രപുരുഷനാണ് വി.എസ്. അച്യുതാനന്ദൻ. പത്തു പ്രാവശ്യം അദ്ദേഹം നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്; ഏഴു തവണ വിജയിച്ചു. മൂന്നു തവണ തോറ്റു.

യാന്ത്രികമായി പാർട്ടി കമ്മിറ്റികൾ ചേർന്ന് ഘടകത്തിന്‍റെ മുൻകൂർ അനുമതി വാങ്ങി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന രീതി എ.കെ.ജിക്ക് എന്നപോലെ വി.എസിനും വശമില്ലായിരുന്നു. അതുകൊണ്ടാണ് കോഴിക്കോട് ഐസ്ക്രീം പാർലർ കേസും മതികെട്ടാൻമലയും വാഗമണ്‍ കൈയേറ്റവും ഇടമലയാറും കോവളം കൊട്ടാരവും ഒക്കെ സ്വന്തം അജൻഡയാക്കി സമരം സംഘടിപ്പിച്ചത്. ഈ ധിക്കാരത്തിന്‍റെയും ഒറ്റയാൻശൈലിയുടെയും പേരിൽ പാർട്ടി നേതൃത്വത്തിൽനിന്ന് കടുത്ത എതിർപ്പ് അദ്ദേഹത്തിനു നേരിടേണ്ടിവന്നു.

പല രൂപത്തിലുള്ള അച്ചടക്ക നടപടികൾ അദ്ദേഹത്തിന് ഒന്നിനു പിറകെ ഒന്നായി ചാർത്തിക്കൊടുത്തുകൊണ്ടുമിരുന്നു. നേതൃത്വത്തിൽ ഒറ്റപ്പെടുന്പോഴും പാർട്ടി അണികളുടെയും പുറത്തു ബഹുജനങ്ങളുടെയും കണ്ണിലുണ്ണിയായി അദ്ദേഹം മാറി. ""കണ്ണേ കരളേ വിയെസേ, ഞങ്ങൾ ജനങ്ങൾ നിങ്ങൾക്കൊപ്പം'' എന്ന മുദ്രാവാക്യം കേരളത്തിലെ ഗ്രാമ, നഗരത്തെരുവുകളിൽ മുഴങ്ങിക്കേട്ടു.

ഈ പശ്ചാത്തലത്തിലാണ് 2006ലെ തെരഞ്ഞെടുപ്പ്. വി.എസിന്‍റെ ഇടപെടൽ മൂലം ന്യൂനപക്ഷങ്ങളിൽനിന്നു പാർട്ടി ഒറ്റപ്പെട്ടു എന്നും വി.എസിന്‍റെ നയങ്ങൾ വികസനവിരുദ്ധമാണെന്നും അതുകൊണ്ടു വി.എസിനെ സ്ഥാനാർഥിയാക്കിയാൽ മുന്നണി പരാജയപ്പെടുമെന്നുമുള്ള ന്യായം പറഞ്ഞ് മത്സരരംഗത്തുനിന്ന് ഒഴിവാക്കി. കേരളത്തിൽ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന നിഷ്പക്ഷരായ ബുദ്ധിജീവികളും യുവാക്കളും തൊഴിലാളികളും ബഹുജനങ്ങൾ ആകെയും വി.എസിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം പ്രതിഷേധമുയർത്തി. പാർട്ടി അണികൾ ആകെ ക്ഷോഭിച്ചുമറിഞ്ഞു. ഗത്യന്തരമില്ലാതെ പോളിറ്റ് ബ്യൂറോ തന്നെ ഇടപെട്ട് അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വലിയ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി ജയിച്ചു.

2006 മേയ് 24ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി.എസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2011ലും വി.എസിനു സീറ്റ് നിഷേധിച്ചെങ്കിലും ജനം ഇടപെട്ടു തിരുത്തിച്ചു. വി.എസ് ജയിച്ചെങ്കിലും മുന്നണി പരാജയപ്പെട്ടു. 2016ൽ വി.എസും പിണറായിയും മത്സരിച്ചു. രണ്ടു പേരും വിജയിച്ചു. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനങ്ങൾ ഏറെ ആഗ്രഹിച്ച ഒരു രണ്ടാം വരവ് വി.എസിനു നിഷേധിക്കപ്പെട്ടു.

പുന്നപ്രയിലെയും വയലാറിലെയും ധീരന്മാർക്കൊപ്പം നിന്നു പൊരുതി ആ മണ്ണിൽ പരാജയം ഭക്ഷിച്ചു വളർന്ന വി.എസ്, ഏത് അവഹേളനവും അച്ചടക്കനടപടികളും നേരിട്ട് താൻ കെട്ടിപ്പടുത്ത പാർട്ടിയുടെ പതാക സ്വന്തം നെഞ്ചോടു ചേർത്തുകൊണ്ടു ചരിത്രത്തിലെ വിവിധ നാൽക്കവലകളിൽ പതറാതെ മുന്നേറുന്ന കാഴ്ചയാണു കേരളം സ്വന്തം കണ്‍മുന്നിൽ കണ്ടത്. പ്രശ്നങ്ങൾ അതിന്‍റെ ഉറവിടത്തിൽ എത്തി ഏറ്റെടുക്കുന്ന ഒരു വിപ്ലവകാരിയുടെ ആർജവമാണ് വി.എസിന് ആദ്യം മുതലേ ഉണ്ടായിരുന്നത്. അതിനു പാർട്ടി ചട്ടക്കൂട്ടിൽനിന്ന് ഉണ്ടാകാവുന്ന വരുംവരായ്മകളെക്കുറിച്ച് ചിന്തിച്ചിരുന്നേ ഇല്ല. അതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രായം ശരീരത്തോടു കലഹിച്ചുതുടങ്ങിയ കാലത്തും മൂന്നാറിലെ പെന്പിളൈ ഒരുമൈ സമരക്കാരുടെ അരികിലെത്തി അവർക്കൊപ്പം കുത്തിയിരുന്നത്. പാർട്ടി കമ്മിറ്റി കൂടി അവിടെ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന അച്ചടക്കമുള്ള ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ല വി.എസ്. നാട്ടിൽ ജനങ്ങൾക്ക് ഏതു പ്രശ്നമുണ്ടാകുന്പോഴും അതിൽ ഇടപെടാനും ജനങ്ങളെ അണിനിരത്തി അതിനു പരിഹാരം കാണാനും നേതൃത്വം കൊടുക്കുന്ന ഒരു ജൈവവിപ്ലവകാരിയാണ് അദ്ദേഹം.

എ.കെ.ജിക്കുശേഷം അത്തരമൊരു നേതാവ് മലയാളിക്ക് ഉണ്ടായിട്ടില്ല എന്നതാണു വസ്തുത.
വിരിഞ്ഞ നെഞ്ചുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സാധാരണക്കാരനായ അസാധാരണ വിപ്ലവകാരിയാണ് വി.എസ്. അതുകൊണ്ട് പാർട്ടി ഭരണഘടനയിലെ അച്ചടക്ക മുഴക്കോലുകൊണ്ട് വി.എസിന്‍റെ പ്രവർത്തനങ്ങളെ പലപ്പോഴും അളന്നെടുക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, ജീവിതത്തിലൊരിക്കലും സ്വന്തം പാർട്ടിയുടെ തീരുമാനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞിട്ടുമില്ല.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അഗ്നിവീഥികളിലൂടെ നടന്നുകയറുന്ന കാലത്ത് വി.എസിനു പതിനേഴ് വയസായിരുന്നു പ്രായം. അന്ന് ഉള്ളംകൈയിൽ ജീവനും മുറുകെപ്പിടിച്ച് ചുറുചുറുക്കോടെ അതിനൊപ്പം നടന്നുകയറിയ കമ്യൂണിസ്റ്റാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. അന്നത്തെ അതേ ചുറുചുറുക്കോടെ നിരവധി സമരഭൂമികളും അഗ്നിപരീക്ഷകളും കടന്ന് അദ്ദേഹം പ്രായത്തെ തോൽപ്പിച്ച് നേതൃനിരയിൽ തന്നെ നിലകൊണ്ടു. അദ്ദേഹത്തിന്‍റെ പാർട്ടി ഘടകം ഏതാണ് എന്നതിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല വി.എസിന്‍റെ വാക്കുകൾ കേട്ടതും നിലപാടുകൾ അംഗീകരിച്ചതും.

എം.എൻ. വിജയൻ മാഷ് ഒരിക്കൽ പറഞ്ഞു: ""ഇന്നു നമുക്കൊരു ഗാന്ധി ഇല്ല. എങ്കിലും അന്നു ഗാന്ധി എങ്ങനെ ഇന്ത്യയുടെ ഹൃദയത്തെ പ്രതിഫലിപ്പിച്ചിരുന്നോ അതുപോലെ കേരളത്തിന്‍റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്ന ഒരാൾക്ക് ആരോ ഏതോ സമയത്ത് ഇട്ട പേരാണ് വി.എസ്. അച്യുതാനന്ദൻ. അദ്ദേഹത്തെ ഞങ്ങൾ ഒരാളായി കാണുന്നില്ല. കേരളത്തിനുവേണ്ടി ഉറഞ്ഞുതുള്ളുന്ന ഒരു കോമരമായി ഒരുപക്ഷേ, കേരളത്തിന്‍റെ മുഴുവൻ ശബ്ദമായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്ന ഒരു വ്യക്തിയായാണു കാണുന്നത്.''വിഎസ് എന്ന കമ്യൂണിസ്റ്റ് വിസ്മയത്തെ ഇതിനപ്പുറം വിശേഷിപ്പിക്കാൻ ആവില്ല.

(കവിയും നാടകകൃത്തും മുൻ എംഎൽഎയുമാണ് ലേഖകൻ)

Leader Page

കണ്ണേ കരളേ വിയെസേ... ; പാവപ്പെട്ടവന്‍റെ സമരാവേശം

വിഎസ് എന്ന രണ്ടക്ഷരത്തിനു സമരം എന്നുകൂടി അർഥമുണ്ട്. കേരളം കണ്ട പ്രധാനപ്പെട്ട എല്ലാ ജനകീയപ്രക്ഷോഭങ്ങളുടെയും മുൻനിരയിൽ വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്‍റെ ആദർശധീരതയും നെഞ്ചുറപ്പുമാണ് അദ്ദേഹത്തെ കലാപകാരിയാക്കിയത്. തീയിൽ കുരുത്തത് വെയിലത്തു വാടില്ലെന്ന ചൊല്ല് വി.എസിനെ സംബന്ധിച്ചു തികച്ചും അർഥവത്താണ്.

പുന്നപ്ര വയലാറിലും മതികെട്ടാൻമലയിലും പ്ലാച്ചിമടയിലും മൂന്നാറിലും കോവളത്തും... അങ്ങനെയങ്ങനെ എണ്ണമറ്റ സമരപഥങ്ങളിലൂടെയാണ് വി.എസ് അക്ഷീണനായി നടന്നുകയറിയത്. പി. കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും പകർന്നുകൊടുത്ത പോരാട്ടവീര്യത്തിന്‍റെയും കമ്യൂണിസ്റ്റ് ബോധത്തിന്‍റെയും കനൽ പ്രായത്തിന്‍റെ അവശതകളിലും വി.എസ് കൈവിടാതെ കാത്തു.

രാഷ്‌ട്രീയപ്രവർത്തനത്തിനും പ്രതികരണത്തിനും വി.എസിനു പ്രായം പ്രശ്നമായിരുന്നില്ല. പാർട്ടിക്കു പുറത്തെപ്പോലെ പാർട്ടിക്കുള്ളിലും സമരത്തിന്‍റെ വാൾമുന വി.എസ് ഉറയിലിട്ടില്ല. പാർട്ടിയുടെ അടവുകളിലും തന്ത്രങ്ങളിലും വ്യതിയാനങ്ങളും വ്യതിചലനങ്ങളും വന്നുഭവിച്ചപ്പോൾ അദ്ദേഹം അഗാധമായി ദുഃഖിച്ചു. ചിലപ്പോഴൊക്കെ നേതൃത്വത്തോടു കലഹിച്ചു. അപ്പോഴൊക്കെയും ഇന്ത്യയിലെ ഏറ്റവും മുതിർന്ന ഈ കമ്യൂണിസ്റ്റുകാരനിലെ പഴയ പോരാളി സടകുടഞ്ഞുണരുകയായിരുന്നു. സിപിഎം രൂപീകരിച്ച നേതാക്കളിൽ ഏകവ്യക്തിയായി അവശേഷിച്ചപ്പോഴും വി.എസ് ഓരോ ശിക്ഷാനടപടിയും അച്ചടക്കത്തോടെ ഏറ്റുവാങ്ങി. അപ്പോഴൊക്കെയും അദ്ദേഹം കൂടുതൽ ഉറച്ച കമ്യൂണിസ്റ്റുകാരനാകുകയായിരുന്നു.

ദാരിദ്ര്യത്തിൽനിന്ന് നേതൃനിരയിലേക്ക്

പട്ടിണിയുടെയും നിരാലംബതയുടെയും ഇരുട്ടിൽനിന്നാണു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അച്യുതാനന്ദൻ വളർന്നുവന്നത്. പതിനൊന്നാം വയസിൽ അമ്മ നഷ്ടപ്പെട്ട കുട്ടി. വിശപ്പടക്കാൻ ഭക്ഷണമില്ലാതെയും മറ്റുള്ള കുട്ടികളോടൊപ്പം കളിച്ചുല്ലസിച്ച് സ്കൂളിൽ പോകാനാവാതെയും വളർന്ന ബാലൻ. പക്ഷേ അനീതികൾക്കെതിരായ ധീരമായ മുന്നേറ്റം ആ ബാലനിൽ പ്രകടമായിരുന്നു. കളർകോട് അന്പലത്തിൽക്കൂടി സ്കൂളിലേക്കു നടന്നുപോയിരുന്ന കറുത്തു മെല്ലിച്ച അച്യുതാനന്ദനെ ചില സവർണ ബാലന്മാർ തടഞ്ഞുനിർത്തി തല്ലി. അടുത്ത ദിവസവും അതേ സ്ഥലത്തു കാത്തുനിന്ന സവർണ ബാലന്മാരെ അച്യുതാനന്ദൻ ഒറ്റയ്ക്കു തല്ലിയോടിച്ചു. അയിത്തത്തിനും ജാതിക്കോയ്മയ്ക്കും എതിരായുള്ള അച്യുതാനന്ദന്‍റെ ആദ്യപ്രക്ഷോഭമായിരുന്നു അത്.

ജ്യേഷ്ഠന്‍റെ തയ്യൽക്കടയിലിരുന്നുകൊണ്ടായിരുന്നു അച്യുതാനന്ദന്‍റെ ആദ്യകാല പാർട്ടി വിദ്യാഭ്യാസം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവുമടക്കമുള്ള കമ്യൂണിസ്റ്റ് താത്വികഗ്രന്ഥങ്ങൾ വായിച്ചതോടെ ലോകോത്തരമായ ആശയലോകവും സമത്വത്തെക്കുറിച്ചുള്ള സുവർണ പ്രതീക്ഷകളും അച്യുതാനന്ദന്‍റെ മനസിൽ കൂടുകെട്ടി.

കുട്ടനാടൻ കർഷകത്തൊഴിലാളികളുടെ അവകാശസമരങ്ങളുടെ മുണിപ്പോരാളിയായി നിന്നുകൊണ്ടാണ് വി.എസ് തന്‍റെ ജനകീയ സമരപരന്പരകൾക്കു തുടക്കം കുറിച്ചത്. ജ്യേഷ്ഠൻ ഗംഗാധരന്‍റെ തയ്യൽക്കടയിൽ സഹായിയായി പ്രവർത്തിച്ചുവന്ന വേളയിലാണ് അച്യുതാനന്ദൻ കർഷകത്തൊഴിലാളികളുടെ ദൈന്യവും വിഷമതകളും കണ്ടറിഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടത്. ജന്മിത്തത്തിനെതിരേ കേരളത്തിൽ നടന്ന ആദ്യകാല കലാപങ്ങളിൽ ഒന്നാണ് പതിനേഴുകാരനായ അച്യുതാനന്ദന്‍റെ നേതൃത്വത്തിൽ നടന്ന കുട്ടനാടൻ കർഷകത്തൊഴിലാളി സമരം. കൊയ്തെടുക്കുന്ന നെല്ലിന് അനുസരിച്ചുള്ള ന്യായമായ കൂലിപോലും കർഷകത്തൊഴിലാളിക്കു ലഭിക്കാതിരുന്ന കാലമായിരുന്നു അത്. തൊഴിലാളികളെ പറ്റിക്കുന്ന ജന്മിമാർക്കെതിരേ അച്യുതാനന്ദൻ അതിശക്തമായി പ്രതികരിച്ചു.

ചെയ്യുന്ന ജോലിക്ക് ഉചിതമായ കൂലി എന്ന വ്യവസ്ഥ മുന്നോട്ടുവച്ചുകൊണ്ടു നടത്തിയ സമരത്തിൽ നൂറുകണക്കിനു കർഷകത്തൊഴിലാളികളെ പങ്കെടുപ്പിക്കാൻ അച്യുതാനന്ദനു കഴിഞ്ഞു. ആ സമരത്തെത്തുടർന്നു തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. പതിനേഴാം വയസിൽ ആസ്പിൻവാൾ കന്പനിയിലെ തൊഴിലാളിയായി മാറിയ വി.എസ് അവിടെയും ധീരമായ സമരങ്ങൾക്കു നേതൃത്വം കൊടുത്തു. അനീതിയും അന്യായവും എവിടെക്കണ്ടാലും പ്രതികരിക്കുന്നത് വി.എസിന്‍റെ രക്തത്തിൽ അലിഞ്ഞുചേർന്ന സ്വഭാവ സവിശേഷതയായിരുന്നു. ധൈര്യമില്ലാത്തവൻ കമ്മ്യൂണിസ്റ്റാകരുത് എന്നതായിരുന്നു എന്നും അദ്ദേഹത്തിന്‍റെ നിലപാട്.

പുന്നപ്ര-വയലാർ സമരം

ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന്‍റെ മുൻനിരക്കാരനായിരുന്നു വി.എസ്. ചെറിയ ചെറിയ യോഗങ്ങളിലൂടെയാണ് പുന്നപ്ര-വയലാർ ഒരു വലിയ ജനകീയ സമരമായി മാറിയത്. അച്യുതാനന്ദന്‍റെ വീടുതന്നെ ഒരു സമരക്യാന്പായിരുന്നു. 1946 ഡിസംബർ 23ന് പൊട്ടിപ്പുറപ്പെട്ട ആ സമരത്തിനെതിരായി സിപിയുടെ പോലീസ് അതിഭീകരമായ മർദനമുറകൾ അഴിച്ചുവിട്ടു.

തോക്കിന്‍റെയും ലാത്തിയുടെയും മുന്നിൽ നെഞ്ചുവിരിച്ചു നിന്ന അനേകം സമരക്കാർക്കു ജീവൻ വെടിയേണ്ടിവന്നു. സി.പിയുടെ കാക്കിപ്പട നാടൊട്ടുക്കും കമ്യൂണിസ്റ്റുകാരെ വേട്ടയാടി. പുന്നപ്രയിലെയും വയലാറിലെയും കയർ-കർഷകത്തൊഴിലാളികളാണ് അന്നു സമരക്കാർക്ക് അഭയം നൽകിയത്. ആലപ്പുഴ ട്രേഡ് യൂണിയൻ സംയുക്തസമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കുന്പോഴാണ് വി.എസ്, ആർ. സുഗതൻ, വി.ഐ. സൈമണ്‍, കെ.എൻ. പത്രോസ്, എൻ. ശ്രീകണ്ഠൻ നായർ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായത്. സുഗതനും സൈമണും പോലീസിന്‍റെ പിടിയിലായി. വി.എസിന് ഒളിവിൽ പോകേണ്ടിവന്നു.

പൂഞ്ഞാറിൽ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് തുടർന്ന് അദ്ദേഹം സമരത്തിനു നേതൃത്വം കൊടുത്തത്. അവിടെവച്ച് പോലീസിന്‍റെ പിടിയിലായി. ഇടിയൻ നാരായണപിള്ള എന്ന പോലീസുകാരന്‍റെ നേതൃത്വത്തിലാണ് വി.എസിനെ പിടികൂടിയത്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലും പാലാ സബ്ജയിലിലുംവച്ചു വി.എസ് ഏറ്റുവാങ്ങിയ കൊടിയ മർദനത്തിന്‍റെ അടയാളം അവസാനം വരെ അദ്ദേഹത്തിന്‍റെ കാൽവെള്ളയിലുണ്ടായിരുന്നു.

നിർഭയനും സാഹസികനുമായ പോരാളിയായിരുന്നു വി.എസ്. അവശരുടെയും ആർത്തന്മാരുടെയും നിലവിളികൾക്കു കാതുകൊടുത്ത ആദർശശുദ്ധിയുള്ള കമ്യൂണിസ്റ്റ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അദ്ദേഹം നേതൃത്വം കൊടുത്ത സമരങ്ങളിലും ഈ ആത്മാർപ്പണം പ്രകടമാണ്. പ്രായത്തിന്‍റെ അവശതകളും അനാരോഗ്യവും മറന്നു ജനങ്ങളോടൊപ്പം സമരമുഖങ്ങളിലൂടെ മുന്നേറാൻ വി.എസിനു കഴിഞ്ഞത് കടന്നുവന്ന കനൽപ്പാതകളെ മറക്കാത്തതുകൊണ്ടാണ്. മതികെട്ടാൻമലയിലെ കൈയേറ്റം കാണാൻ എൺപതുകളുടെ ക്ഷീണാവസ്ഥയിൽ കിലോമീറ്ററുകൾ കാൽനടയായി പോയ പ്രതിപക്ഷനേതാവായ വി.എസിനെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. കൊക്കകോള കന്പനി പ്ലാച്ചിമടയിൽനിന്നു കെട്ടുകെട്ടിപ്പോയതിനു പിന്നിൽ വി.എസിന്‍റെ ധീരമായ സാന്നിധ്യവും ഉണ്ടായിരുന്നു. ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം നൽകിയ പിന്തുണ അവിടത്തെ സമരക്കാർക്കു വലിയ ആവേശമായിരുന്നു.

എന്നും സമരമുഖത്ത്

മൂന്നാറിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരായി വി.എസ് എടുത്ത നിലപാട് കേരളത്തിന്‍റെ രാഷ്‌ട്രീയചരിത്രത്തിലെ ധീരമായ മുന്നേറ്റങ്ങളിലൊന്നാണ്. സമരങ്ങളിൽ പലപ്പോഴും പാർട്ടിയും വി.എസും രണ്ടു വഴിക്കായിരുന്നെങ്കിലും കൈയേറ്റക്കാരുടെ സ്വച്ഛന്ദപ്രവർത്തനങ്ങൾക്ക് കാര്യമായി തടയിടാൻ വി.എസിനു കഴിഞ്ഞു.

മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളികളായ പെന്പിളൈ ഒരുമയുടെ സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ നേതാക്കളിൽ വി.എസിനു ലഭിച്ച സ്വീകാര്യത വേറൊരു രാഷ്‌ട്രീയ നേതാവിനും കിട്ടിയില്ലെന്നതു പ്രത്യേകം ഓർമിക്കണം. അതിനു കാരണം തങ്ങളിൽ ഒരാൾതന്നെയാണ് അച്യുതാനന്ദൻ എന്ന തൊഴിലാളിവർഗത്തിന്‍റെ തിരിച്ചറിവു തന്നെയാണ്.

Editorial

രണ്ടക്ഷരം മതി വീര്യമറിയാൻ

താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്‍റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.

ഒരു സമരം കഴിഞ്ഞെന്നു കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നിട്ടും തളർന്നുറങ്ങാത്ത രണ്ടക്ഷരങ്ങളായി വിഎസ് ചരിത്രത്തിലേക്ക് ഉണർന്നെണീൽക്കുകയാണ്. കേരളത്തിന്‍റെ കണ്ണിൽനിന്നു മറയുന്നത് ഒരു മനുഷ്യനല്ല, ഒരു പ്രത്യയശാസ്ത്രത്തിന്‍റെ പ്രസ്ഥാനവത്കരിച്ചതും ഒത്തുതീർപ്പിലോ അപചയത്തിലോ താഴാതിരുന്നതുമായ പ്രകന്പനമാണ്. അത് അറിയപ്പെട്ടിരുന്നത് വി.എസ്. അച്യുതാനന്ദൻ എന്ന പേരിലായിരുന്നു.

പക്ഷേ, വിഎസ് എന്ന രണ്ടക്ഷരം മതി ആ സമരകാലത്തിന്‍റെ വീര്യമറിയാൻ. ഇനിയത്, കേരളത്തിന്‍റെ ചരിത്രത്തിൽ തനിച്ചുനിൽക്കുന്നൊരു നക്ഷത്രച്ചുവപ്പായിരിക്കും. വിട. 2006 മേയ് 18ന് വിഎസ് കേരളത്തിന്‍റെ മുഖ്യമന്ത്രിയായപ്പോൾ മലയാളികളല്ലാത്തവർക്ക് അതൊരു അതിശയമായിരുന്നു. കാരണം 82-ാം വയസിൽ ഒരാൾ ആദ്യമായി മുഖ്യമന്ത്രിയായിരിക്കുന്നു. അതിനുമുന്പ് ഒരിക്കൽപോലും ഒരു മന്ത്രിപോലും ആയിട്ടുമില്ല.

പക്ഷേ, യുവാക്കളെ പിന്നിലാക്കി നാടും നഗരവും കാടും മലയും ക‍യറിയിറങ്ങിയ വിഎസ് ചുളിഞ്ഞ നെറ്റികളെയെല്ലാം വെട്ടിനിരപ്പാക്കിക്കളഞ്ഞു. അതിനും എട്ടു പതിറ്റാണ്ടിലേറെ പഴമയുള്ള ആലപ്പുഴയിലെ പുന്നപ്രയിലെത്തണം, വിഎസിന്‍റെ സമരം അഥവാ ജീവിതം തുടങ്ങുന്നതു കാണാൻ. വേലിക്കകത്ത് ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ചു. നാലാം വയസിൽ വസൂരി പിടിച്ച് അമ്മയും 11-ാം വയസിൽ അച്ഛനും മരിച്ചു.

ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം നിർത്തിയത് കൈയിൽ ഒരണയും ബാക്കിയില്ലാതിരുന്നതിനാലാണ്. ആലോചിച്ചു നിൽക്കാൻ സമയമില്ല... നാട്ടുന്പുറത്തെ തയ്യൽക്കടയിൽ ജ്യേഷ്ഠൻ ഗംഗാധരനൊപ്പം തുന്നൽക്കാരനായി. പിന്നെ, ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായപ്പോൾ വയസ് 15. പണിയെടുത്തു മടുത്തെങ്കിലും സന്തോഷിക്കാൻ മാത്രം കൂലിയില്ല. 16-ാം വയസിൽ സഹപ്രവർത്തകരെ സംഘടിപ്പിച്ച് കൂലി കൂട്ടിച്ചോദിച്ചു.

ഒരു നേതാവ് പിറക്കുകയായിരുന്നു. സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായിരുന്ന അച്യുതാനന്ദൻ 17-ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. അയാളുടെ വിപ്ലവ വീര്യം തിരിച്ചറിഞ്ഞ പാർട്ടി നേതാവ് പി. കൃഷ്ണപിള്ള കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കുട്ടനാട്ടിലേക്കു പോകാൻ പറഞ്ഞു. 20-ാം വയസിൽ, 1943ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ അച്യുതാനന്ദൻ പ്രതിനിധിയായി. നേതാവ് വളർന്നപ്പോൾ പേരു ചുരുങ്ങി വിഎസായി.

തൊഴിലാളികൾ സംഘടിച്ചതോടെ ജന്മിമാർ നേതാവിനെ നോട്ടമിട്ടു. കൊടിയ മര്‍ദനങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍, സമരങ്ങള്‍, പുന്നപ്ര വയലാര്‍ സമരം, ഒളിവുജീവിതം, അറസ്റ്റ്, കൊടിയ മർദനങ്ങൾ...! പുന്നപ്ര-വയലാർ സമരത്തിന്‍റെ പേരിൽ 1946ൽ പോലീസ് പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽവച്ച് പോലീസുകാർ തോക്കിന്‍റെ ബയണറ്റ് കാൽവെള്ളയിൽ കുത്തിയിറക്കി. കെട്ടിയിട്ടു മർദിച്ചു. മരിച്ചെന്നു കരുതി കുറ്റിക്കാട്ടിലെറിഞ്ഞു.

പക്ഷേ, ജീവിതം കൈകൊടുത്തപ്പോൾ മുദ്രാവാക്യങ്ങൾ ഉച്ചസ്ഥായിയിലാകുകയായിരുന്നു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് 20 മാസം ജയിലിലായിരുന്നു. അഗ്നിപരീക്ഷണങ്ങളിൽ എരിഞ്ഞൊടുങ്ങാതിരുന്ന വിഎസ് പാർട്ടിയിലും പൊരുതിക്കയറി. 1954ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1980 മുതല്‍ 1992 വരെ സംസ്ഥാന സെക്രട്ടറി. പ്രായോഗികവാദിയാകാൻ മടിച്ചതിനാൽ സമരം പുറത്തൊതുങ്ങിയില്ല, സ്വന്തം പാർട്ടിയുടെ ദുഷ്കരമായ വേലിക്കകത്തേക്കും വ്യാപിച്ചു.

അടിയുറച്ച കമ്യൂണിസ്റ്റ് പ്രതിബദ്ധത അപചയങ്ങളെന്നു തോന്നിയതിനെയൊക്കെ ചോദ്യം ചെയ്തു. 2009ൽ പാർട്ടി പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കി. 1965 മുതൽ 2016 വരെ 10 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിഎസ് മത്സരിച്ചു. 65ൽ അന്പലപ്പുഴയിലായിരുന്നു തുടക്കം. ആദ്യമത്സരത്തിൽ കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോടു പരാജയപ്പെട്ടു. പക്ഷേ, 67ലും 70ലും അതേ മണ്ഡലത്തിൽനിന്നു വിജയിച്ചു.

77ൽ ആർഎസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു. 91ൽ മാരാരിക്കുളത്ത് വിജയിച്ചെങ്കിലും 96ൽ പരാജയപ്പെട്ടു. 2001ൽ മലന്പുഴയിൽനിന്നു വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി. 2006ൽ മലന്പുഴയിൽനിന്നു ജയിച്ച് മുഖ്യമന്ത്രിയായി. പിന്നീട് 2011ലും 2016ലും മലന്പുഴയിൽനിന്നു തന്നെ വിജയിച്ചു. 2016 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്നു.

സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെയും സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയുടെയും പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. ഇതും ഇതിലേറെയും അടയാളങ്ങൾ അവശേഷിപ്പിച്ചാണ്, വിഎസ് പോകുന്നത്; 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ അവസാനത്തെയാൾ.

പാർട്ടിവിരുദ്ധമോ ജനകീയവിരുദ്ധമോ ആകുമെന്നറിഞ്ഞിട്ടും ശരിയെന്നു തോന്നിയ കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ട വിഎസിനു പലപ്പോഴും തിരിച്ചു നടക്കേണ്ടിവന്നിട്ടുമുണ്ട്. 1996-97ൽ മങ്കൊന്പിൽ കർഷകത്തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിൽ ആരംഭിച്ച നെൽവയൽനികത്തലിനെതിരേയുള്ള സമരം കൃഷി വെട്ടിനിരത്തലിലേക്ക് വഴിമാറിയതോടെ വിഎസിനു തിരുത്തേണ്ടിവന്നു.

2007ൽ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളൊഴിപ്പിക്കുന്നതിന്‍റെ നടപടിക്രമങ്ങൾ സിപിഐ ഓഫീസ് ഒഴിപ്പിക്കുന്നതിലേക്ക് എത്തിയതോടെ വിഎസിന്‍റെ ദൗത്യസംഘത്തിനു മടങ്ങേണ്ടിവന്നു. താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്‍റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.

പക്ഷേ, കണ്ണീരിനോളം എത്താതെ ഒതുക്കിവച്ച വൈകാരികതകൾ ചിലപ്പോഴെങ്കിലും വിങ്ങിപ്പൊട്ടി. 2012 ജൂണിൽ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍റെ ഒഞ്ചിയത്തെ വീട്ടിലെത്തി അദ്ദേഹത്തിന്‍റെ ഭാര്യ രമയെ ആശ്വസിപ്പിക്കുന്ന വിഎസിന്‍റെ ചിത്രം അത്തരമൊന്നായിരുന്നു. നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസംതന്നെ അദ്ദേഹം നടത്തിയ ആ സന്ദർശനം പാർട്ടിയെ പരിക്കേൽപ്പിച്ചെങ്കിലും കൊലപാതകരാഷ്‌ട്രീയത്തിന്‍റെ അഹന്തയെ, രക്തസാക്ഷിബാക്കിയായ ഒരു കുടുംബത്തിന്‍റെ കണ്ണീരാറ്റിയ നിശബ്ദതകൊണ്ട് ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള രാഷ്‌ട്രീയത്തിന് വിഎസിനോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. പക്ഷേ, അവഗണിക്കാനാവില്ല. ""പരാജയം ഭക്ഷിച്ചു ജീവിക്കുന്നവൻ’’ എന്നാണ് എം.എൻ. വിജയൻ വിഎസിനെ വിശേഷിപ്പിച്ചത്. അതേക്കുറിച്ചു പറയുന്ന തന്‍റെ ആത്മകഥ പൂർത്തിയാക്കാൻ വിഎസിനു വേണ്ടിവന്നത് വെറും 31 പേജ്. പക്ഷേ, വിഎസ് ആരായിരുന്നെന്ന് അറിയാൻ അതിന്‍റെ ശീർഷകം തന്നെ ധാരാളം "സമരം തന്നെ ജീവിതം’.

Latest News

Up