Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Jsk

എട്ടു മാറ്റങ്ങൾ; "ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' തിയേറ്ററുകളിൽ

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ "ജാനകി വി. വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' ഇന്ന് തിയേറ്ററുകളിലെത്തി. സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി എട്ട് മാറ്റങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകളാണ് ഒന്നിച്ചു റിലീസ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം 27ന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമയില്‍ "ജാനകി' എന്ന പേരുമാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ല എന്ന് സെന്‍സര്‍ ബോര്‍ഡ് നിലപാടെടുക്കുകയായിരുന്നു. സിനിമയിലെ കോടതി രംഗങ്ങളിലെ ഏഴ് ഭാഗങ്ങളില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്തിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചതിന് പിന്നാലെ ബുധനാഴ്ച ഹൈക്കോടതി കേസ് തീര്‍പ്പാക്കിയിരുന്നു. അതേസമയം സിനിമയുടെ ടീസറിലും മുമ്പേ ഇറക്കിയ പോസ്റ്ററിലും ജാനകി വി. വേഴ്സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റാത്തതുകൊണ്ട് ഹര്‍ജിക്കാര്‍ക്കെതിരേ നടപടി ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.

ടീസറിന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ജാനകി എന്ന പേര് മാറ്റണമെന്ന് നിര്‍ദേശിച്ച് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്. മാനഭംഗത്തിന് ഇരയാകുന്ന നായികയ്ക്ക് സീതാദേവിയുടെ പര്യായമായ ജാനകിയുടെ പേര് നല്‍കിയതാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ എതിര്‍പ്പിന് കാരണമായത്.

തുടര്‍ന്ന് സിനിമയുടെ ടൈറ്റിലിലും ഉള്ളടക്കത്തിലും മാറ്റങ്ങള്‍ വരുത്തിയ പുതിയ പതിപ്പിനാണ് അനുമതി നല്‍കിയത്. ടീസറിലടക്കം പേര് മാറ്റുന്നതിലെ ചെലവ് ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ ഇളവ് വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചു. ഇത് കോടതി അനുവദിക്കുകയായിരുന്നു.

Kerala

സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനു സെന്‍സര്‍ ബോര്‍ഡ് കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് പ്രവീണ്‍ നാരായണന്‍

കൊച്ചി: സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനു സെൻസർ ബോർഡ് കാരണം വ്യക്തമാക്കിയിട്ടില്ലെന്നു ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’യുടെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. വാക്കാല്‍ മാത്രമാണ് സിനിമയുടെ പേരു മാറ്റണമെന്ന് അറിയിച്ചിട്ടുള്ളത്. മുംബൈയില്‍നിന്നാണ് ഇക്കാര്യത്തില്‍ ഒരു തടസം നേരിടുന്നത്.
സിനിമ കാണാതെയാണോ ബോര്‍ഡ് ഇങ്ങനെയൊരു നിലപാട് എടുത്തതെന്ന സംശയമുണ്ട്. സിനിമയിലെ പ്രധാന നടനായ സുരേഷ് ഗോപി ഇടപെടല്‍ നടത്തുന്നുണ്ടെന്നും റിവ്യൂ കമ്മിറ്റിയില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും പ്രവീണ്‍ നാരായണന്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജാനകി എന്ന പേര് സിനിമയില്‍നിന്നു മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. ജാനകി എന്നതു ഹൈന്ദവ ദൈവത്തിന്‍റെ പേരാണെന്നും പേര് മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവച്ച നിര്‍ദേശം എന്നുമാണ് റിപ്പോര്‍ട്ട്. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് അനുമതി നിഷേധിച്ചത്.

Kerala

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ വിവാദം: റിവൈസിംഗ് കമ്മിറ്റി സിനിമ കണ്ടശേഷം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ‘ജെഎസ്‌കെ-ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ റിവൈസിംഗ് കമ്മിറ്റി വീണ്ടും ഇന്നു കാണാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി നാളെ പരിഗണിക്കുന്നതാണ് ഉചിതമെന്നു ഹൈക്കോടതി. റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സെന്‍സര്‍ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരേ സുരേഷ് ഗോപി നായകനായ സിനിമയുടെ നിർമാതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് എന്‍. നഗരേഷിന്‍റെ ബെഞ്ച് പരിഗണിച്ചത്.
റിലീസിംഗ് തികഞ്ഞ അനിശ്ചിതത്വത്തിലാണെന്നു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഈ മാസം 12ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ല. സിനിമയുടെ പേരും കഥാപാത്രത്തിന്‍റെ പേരും ജാനകി എന്നായതാണു സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തേ ടീസറിന് സർട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെന്നും ഹര്‍ജിക്കാർ കോടതിയിൽ അറിയിച്ചു.
സിനിമ വീണ്ടും കാണാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടില്ലേയെന്നു കോടതി ചോദിച്ചു. ഈ സാഹചര്യത്തില്‍ റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനം കോടതിയെ അറിയിക്കണമെന്നും അതിനുശേഷം ഹര്‍ജി പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ തീരുമാനത്തിനു വിധേയമായി മാത്രമേ ഇനി റിലീസ് ചെയ്യാനാകൂഎന്നതിനാല്‍ നേരത്തേ നിശ്ചയിച്ച പ്രകാരം നാളെ സിനിമ റിലീസ് ചെയ്യാൻ സാധ്യതയില്ല.

Latest News

Up