Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Encounter

ആസാമിൽ പോലീസുമായി ഏറ്റുമുട്ടൽ; സായുധസംഘത്തിലെ നാലുപേർ കൊല്ലപ്പെട്ടു

ദിസ്പുർ: ആസാമിലെ ഗോൾപാറയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ സായുധസംഘത്തിലെ നാലുപേർ കൊല്ലപ്പെട്ടു.

ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഒരു പ്രാദേശിക ബിസിനസുകാരനെ തട്ടിക്കൊണ്ടുപോകാൻ സംഘം തയാറെടുക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.

ഗോൾപാറയിലെ സീനിയർ പോലീസ് സൂപ്രണ്ട് നവനീത് മഹന്തയും സൗത്ത് സൽമാര-മങ്കാച്ചറിലെ അഭിലാഷ് ബറുവയും ചേർന്നാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. സംഘത്തിലുണ്ടായിരുന്നത് മേഘാലയയിൽ നിന്നുള്ളവരാണെന്നാണ് സംശയം.

ഗോൾപാറയിലും പരിസര പ്രദേശങ്ങളിലും ആയുധധാരികളായ ചിലർ ചുറ്റിക്കറങ്ങുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവർ പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.

ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇവരിൽ രണ്ടുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മറ്റ് രണ്ട് പേർ ധുപ്ധാര മോഡൽ ആശുപത്രിയിൽ വച്ചും മരിച്ചു.

മുകുന്ദ റഭ, സുബുർ അലി, സാഹിദുൽ ഇസ്‌ലാം, ചെംഗ്ബത് മാരക് എന്നിവരാണെന്ന് മരിച്ചത്. ഗോൾപാറയിലും സമീപ ജില്ലകളിലും കൊള്ളയടിക്കൽ, തട്ടിക്കൊണ്ടുപോകൽ, ആയുധക്കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് സൂചന.

National

ഓപ്പറേഷൻ മഹാദേവ്: കാഷ്മീരിൽ മൂന്നു ഭീകരരെ വധിച്ച് സൈന്യം, മരിച്ചവരിൽ പഹൽഗാം ഭീകരരും

ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈന്യം നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട്. ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാസിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരാണെന്നാണ് സൂചന.

'ഓപ്പറേഷന്‍ മഹാദേവ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്‍റെ ചിനാര്‍ കോര്‍പ്‌സ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം വനത്തിൽ സൈന്യം സംശയാസ്പദമായ ഒരു സംഭാഷണം ട്രാക്ക് ചെയ്തിരുന്നു. തുടർന്ന് സൈന്യവും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി മുല്‍നാര്‍ മേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.

മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരാണ് വധിക്കപ്പെട്ടതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായും ഭീകരരെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

Latest News

Up