Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Elephant

Ernakulam

വനാതിർത്തികളിലെ മരങ്ങൾ കുത്തിമറിച്ച് കോടികളുടെ ഫെന്‍സിംഗ് കാട്ടാനകൾ തകർക്കുന്നു

കോതമംഗലം: കോടികൾ മുടക്കി നിർമിച്ച ഫെന്‍സിംഗ് കാട്ടാനകൾ മരങ്ങൾ തള്ളിയിട്ട് തകർത്ത് ജനവാസ മേഖലയിൽ പ്രവേശിക്കുന്നു. കോട്ടപ്പടി, പിണ്ടിമന, വേങ്ങൂര്‍ പഞ്ചായത്തുകളിലെ ജനവാസ മേഖലകളേയും കൃഷിയിടങ്ങളേയും സംരക്ഷിക്കുന്നതിനായി മൂന്നേമുക്കാല്‍ കോടി ചെലവഴിച്ചാണ് ഫെന്‍സിംഗ് സ്ഥാപിക്കുന്നത്.

നിര്‍മാണം പൂര്‍ത്തീകരിച്ച ഭാഗങ്ങളില്‍ ഐനിച്ചാല്‍ മുതല്‍ വാവേലി വരെയാണ് ഫെന്‍സിംഗ് ചാര്‍ജ് ചെയ്തിട്ടുള്ളത്. സമീപത്ത് നില്‍ക്കുന്ന മരങ്ങള്‍ മറിച്ചിട്ടാണ് ആനക്കൂട്ടം ഇവ തകര്‍ക്കുന്നത്. ഫെന്‍സിംഗ് നിര്‍മിക്കുന്നതിന് മുന്നേ മരങ്ങള്‍ മുറിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. പിന്നീട് മുറിക്കാം എന്നായിരുന്നു അധികാരികളുടെ മറുപടി. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ എങ്ങുമെത്തിയില്ല.

ഒരു കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ 10 ലക്ഷത്തിലധികം രൂപയാണ് മുതൽമുടക്ക്. ഇത്രയും വലിയ തുകയാണ് മരങ്ങള്‍ മുറിക്കാന്‍ വൈകുന്നതുമൂലം നഷ്ടപ്പെടുത്തുന്നത്. ആനകള്‍ നാട്ടിലിറങ്ങി കൃഷിയും മറ്റ് വസ്തുവകകളും നശിപ്പിക്കുന്നതിലുള്ള നഷ്ടം വേറേയും. ഫെന്‍സിംഗിന് 30 മീറ്റര്‍ പരിധിയിലുള്ള മരങ്ങള്‍ മുറിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്.

ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് വകുപ്പ് മന്ത്രി നിയമസഭയിലുള്‍പ്പടെ പറഞ്ഞതാണ്. പ്രവൃത്തി ഏറ്റെടുക്കാന്‍ ആളെകിട്ടുന്നില്ലെന്ന കാരണമാണ് തടസമായി അധികാരികള്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ട അധികൃതർ ഇപ്പോഴും നടപടിക്രമങ്ങളിലെ സാങ്കേതികയില്‍ മുറുകെപിടിച്ചിരിക്കുന്നുവെന്നാണ് ആക്ഷേപം.

Kerala

ഇടുക്കിയിൽ കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു

ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (64) ആണ് മരിച്ചത്.

പെരുവന്താനം മതമ്പയില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പുരുഷോത്തമനും മകനും ചേർന്ന ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മകൻ ഓടി രക്ഷപ്പെട്ടെങ്കിലും പുരുഷോത്തമൻ ആക്രമണത്തിനിരയായി.

പുരുഷോത്തമനെ ഉടൻ തന്നെ ആശിപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മതമ്പയില്‍ റബർ തോട്ടം പാട്ടത്തിനെടുത്ത് നോക്കിനടത്തുകയായിരുന്നു പുരുഷോത്തമൻ.

Kerala

കാട്ടാന ആക്രമണം; പരിക്കേറ്റ യുവാവിന് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി

വയനാട്: മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് സർക്കാർ ആശുപത്രിയിൽ നിന്ന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന് പരാതി. കൈയിൽ തുളച്ചു കയറിയ കല്ല് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തില്ലെന്നാണ് ആരോപണം.

ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മുടക്കൊല്ലി സ്വദേശിയായ അഭിലാഷിന് പരിക്കേറ്റത്. വീഴ്ചയിൽ അഭിലാഷിന്‍റെ കൈയ്ക്കും കാലിനും നടുവിനും പരിക്കേറ്റു.

ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും കൈയിൽ തുളച്ചുകയറിയ കല്ല് നീക്കം ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് വേദന കൂടിയതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. തുളച്ചു കയറിയ കല്ല് ഇവിടെവച്ച് നീക്കം ചെയ്തെന്നും അഭിലാഷ് പ്രതികരിച്ചു.

District News

കാട്ടാനക്കൂട്ടം സ്കൂൾ മതിൽ തകർത്തു

വിതുര: തലത്തൂതകാവ് ഗവ. ട്രൈബൽ എൽപി സ്കൂളിന്‍റെ മതിൽ കാട്ടാനക്കൂട്ടം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. നിരന്തര പരിശ്രമങ്ങൾക്ക് ഒടുവിലാണ് വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാനായി മതിൽ നിർമിച്ചത്.

പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്‍റെ ശല്യം രൂക്ഷമാണ്. എന്നാൽ അത്യാവശ്യ സമയങ്ങളിൽ ആർആർറ്റി ടീമിനെ വിളിച്ചാൽ എത്തുന്നില്ലെന്നും ആനക്കിടങ്ങുകളുടെ നിർമാണം പാതിവഴിയിൽ നിലച്ച നിലയിലാണെന്നും സോളാർ പെൻസിംങ്ങ് പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസം കുളമോട്ട് പാറ രാധയുടെ വീട് കാട്ടാന ആക്രമിച്ചിരുന്നു. തലനാരീഴക്കാണ് രാത്രിയിൽ രാധ ഓടിരക്ഷപ്പെട്ടത് . പ്രദേശങ്ങളിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടാന ആക്രമണത്തിൽ നിന്നും സംരക്ഷിക്കാനായി സ്കൂളിന് ചുറ്റും അടിയന്തരമായി ആന കിടങ്ങ് നിർമിക്കണമെന്ന് സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം. എസ്. റഷീദ് ആവശ്യപ്പെട്ടു.

വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മഞ്ജുഷ ജി ആനന്ദ്, വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് വിതുര, അഖിലേന്ത്യ ആദിവാസി അസോസിയേഷൻ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ. മനോഹരൻ കാണി, വിതുര സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം രജേഷ് നെട്ടയം, കെ പ്രദീപ്കുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Latest News

Up