Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : CommonPeople

ഭൂപതിവ് ചട്ടഭേദഗതി ജനങ്ങളെ വട്ടം കറക്കരുത

ഭൂനിയമങ്ങളുടെ അഴിയാക്കുരുക്കിൽ പെട്ടുഴലുന്ന മലയോരജനങ്ങൾ പ്രതീക്ഷിച്ചത് 2023ലെ ഭൂപതിവ് ചട്ട ഭേദഗതി തങ്ങളെ സ്വതന്ത്രരാക്കുമെന്നാണ്. എന്നാൽ, രണ്ടു വർഷത്തിനുശേഷമുണ്ടായ ചട്ടങ്ങൾ അവരെ വീണ്ടും ചുവപ്പുനാടയിൽ വരിഞ്ഞുമുറുക്കുന്നു, അവർ തെറ്റുകാരാണെന്ന് കണ്ടുപിടിച്ചിരിക്കുന്നു. ഇത്തരം ജനദ്രോഹത്തിന് പച്ചക്കൊടി കാണിച്ച സബ്ജക്ട് കമ്മിറ്റിയോട് പറയാനുള്ളത്, ഇത് ജനാധിപത്യ സംവിധാനങ്ങളുടെ വേരറക്കുന്ന നെറികെട്ട നടപടിയാണ് എന്നു മാത്രമാണ്. 1964ൽ ചട്ടമുണ്ടാക്കി നടപ്പാക്കിയവർ ചട്ടലംഘനങ്ങൾക്ക് യഥാസമയം നടപടിയെടുക്കാതെ അനങ്ങാതെയിരുന്ന് 61-ാം കൊല്ലം ചട്ടങ്ങൾ ലംഘിച്ചതായി കണ്ടുപിടിച്ച് നാട്ടിലാകമാനമുള്ള കുടുംബങ്ങളെ അശാന്തിയിൽ കുരുക്കിയത് ശരിയല്ല.

2023 സെപ്റ്റംബർ 14ന് പാസാക്കിയ ബിൽ നന്പർ 73 കേരള ഭൂപതിവ് നിയമ ഭേദഗതിയിൽ എന്തുകൊണ്ടാണ് ചട്ടങ്ങളുണ്ടാക്കാൻ രണ്ടുകൊല്ലം വച്ചുതാമസിപ്പിച്ചത്? കേരളം ആകമാനം അന്ധകാരത്തിലായിരുന്നില്ലല്ലോ? അപ്പോൾ അതിന് പിന്നിൽ ഈ ബില്ലിന്‍റെ ഉദ്ദേശ്യശുദ്ധിക്ക് കളങ്കം ചാർത്താൻ ഗൂഢാലോചന നടത്തിയതാരാണ്? നിസംശയം ഉത്തരമുണ്ട്. ഇത് ഒരുപറ്റം ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢാലോചനകൊണ്ടുണ്ടായതാണ്. ഈ ചട്ടങ്ങൾ റവന്യു വകുപ്പിലും നിയമവകുപ്പിലും അതീവ രഹസ്യസ്വഭാവത്തോടെയാണ് രണ്ടു കൊല്ലക്കാലം സൂക്ഷിച്ചത്. എന്താണതിന്‍റെ കാരണം‍?

‘പിഴ’കൊണ്ട് പണമുണ്ടാക്കാന്‍ നോക്കണ്ട

മന്ത്രിതന്നെ പറഞ്ഞത്, ഐഎഎസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജനപ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിൽ ചർച്ച നടത്തിയാണ് ചട്ടമുണ്ടാക്കിയത് എന്നാണ്. എന്നാൽ, ചർച്ചയിൽ ഉദ്യോഗസ്ഥരല്ലാതെ ആരുംതന്നെ പിഴയടയ്ക്കണമെന്ന് പറഞ്ഞതായി അറിയുന്നില്ല. കേന്ദ്രാവഗണന നിമിത്തമുള്ള സാന്പത്തികഞെരുക്കം സംസ്ഥാനത്തിനുണ്ട്. അതു മറികടക്കാൻ കേരളീയർ ഒരുമിച്ചുതന്നെ നിൽക്കും. എന്നാൽ, നാട്ടിലെ ജനങ്ങളുടെമേൽ വിവിധ യിനം പിഴകൾ അടിച്ചേൽപ്പിച്ചു പണമുണ്ടാക്കണം എന്ന നിലയിലാണെങ്കിൽ അത് ശരിയല്ലെന്നുതന്നെ പറയാതെ വയ്യ. നിയമക്കുരുക്കുണ്ടാക്കി സാധാരണ ജനങ്ങളെ വട്ടംകറക്കുന്നത് അനുവദിക്കാൻ പാടില്ല.

1967 മുതൽ ഈ നിർമാണനിരോധനം വരെ കേരളത്തിന്‍റെ ഗവണ്‍മെന്‍റുകളും അതിന്‍റെ ഭാഗമായ സർക്കാർ ഉദ്യോഗസ്ഥരും എന്തുകൊണ്ട് ഇത്ര ശിക്ഷവിധിക്കാവുന്ന ലക്ഷക്കണക്കിനായുള്ള കുടുംബങ്ങളുടെ നിയമനിഷേധത്തെ കാണാതെപോയി? ഇപ്പോൾ ജനങ്ങളെയല്ലാം പിഴയടപ്പിക്കാൻ ചട്ടങ്ങളുണ്ടാക്കിയവരെപ്പോലെ നിയമം ലംഘിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയല്ലേ ശിക്ഷയ്ക്ക് വിധേയരാക്കേണ്ടത്.

കേരളത്തിൽ ഭൂപരിഷ്കരണത്തെത്തുടർന്ന് ജന്മിത്തം ഇല്ലാതായി, ജന്മി ആധാരം ചെയ്തുകൊടുത്ത രേഖ അംഗീകൃതമായി. കുടികിടപ്പുകാർക്ക് ലാന്‍ഡ് ട്രൈബ്യൂണൽ വഴി അപേക്ഷ വാങ്ങി ക്രയസർട്ടിഫിക്കറ്റ് നൽകി. റവന്യു ഭൂമിപതിച്ചു നൽകിയപ്പോൾ ഫീസ് വാങ്ങി പട്ടയം നൽകി. വിമുക്തഭടന്മാരെ പുനരധിവസിപ്പിക്കാൻ വയനാട്ടിൽ ഡബ്ല‍്യുസിഎസ് പട്ടയം, രാജാവിന്‍റെ കാലത്ത് ചെന്പുപട്ടയം, ബ്രിട്ടീഷ് പട്ടയം, ഇടുക്കിയിലെ സിഎച്ച്ആർ പട്ടയം, വയനാട്ടിലെ എൽഎ പട്ടയം, ഡികെ പട്ടയം തുടങ്ങി കേരളത്തിന്‍റെ 14 ജില്ലകളിലും വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ഇക്കാലമത്രയും വന്നതിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നോട്ടക്കുറവിനാൽ ഉണ്ടായവയടക്കം പൊറുക്കപ്പെടേണ്ടതാണ്.

ഉദ്യോഗസ്ഥഭാഷ മാത്രം പോരാ

സർക്കാർ കേവലം ഉദ്യോഗസ്ഥഭാഷയിൽ ഭരണം നടത്തിയാൽ പോരാ. ജനങ്ങളുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകണം. ഭരണം നടത്തുന്നവർതന്നെ നെഗറ്റീവ് ഫയലുകളുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കേരളത്തിന്‍റെ ഭൗതിക മേഖലകളിലും സാമൂഹ്യവികസന ക്ഷേമകാര്യങ്ങളിലുമെല്ലാം ഗവണ്‍മെന്‍റ് നല്ലപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, ഓരോ പൗരനും ഏതൊരു ആവശ്യവുമായി ഉദ്യോഗസ്ഥരെ സമീപിക്കുന്പോൾ തികച്ചും നെഗറ്റീവ് മറുപടിയാണ് ലഭിക്കുന്നത്. ഓഫീസുകൾ കയറിയിറങ്ങി നടന്നും തളർന്നും കാര്യങ്ങൾ സാധിക്കാത്തതിന്‍റെ കടുത്ത ദുഃഖഭാരത്താൽ ജനങ്ങൾ നിരാശയിലാണ്.

2010ൽ ഇടുക്കിയിൽ തുടങ്ങി കേരളമാകെ വ്യാപിച്ച നിർമാണനിരോധനത്തിൽ ഹൈക്കോടതിയിൽ ഹാജരാകാതെ കാര്യങ്ങൾ വേണ്ടവിധം ഗ്രഹിച്ച് അവതരിപ്പിക്കാനുള്ള ഗൃഹപാഠം ചെയ്യാതെ ‘കാട്ടിലെ തടി തേവരുടെ ആന’ എന്നപോലെ പ്രവർത്തിച്ച ഉദ്യോഗസ്ഥരും അഭിഭാഷകരും തെറ്റുകാരാണ്. ഫലത്തിൽ അതിന്‍റെ പാപഭാരം സർക്കാരിന് ചുമക്കേണ്ടതായി വന്നു. സുപ്രീംകോടതിയിൽനിന്നു തിരിച്ചടി നേരിടേണ്ടതായി വരികയും ചെയ്തു. ഇനിയും ഈ സബ്ജറ്റ് കമ്മിറ്റി അംഗീകരിച്ച ചട്ടപ്പിഴയുമായി പോകാനാണെങ്കിൽ ജനങ്ങൾ വലിയതോതിൽ നിരാശരാകുമെന്ന കാര്യത്തിൽ തർക്കമില്ല.

എംഎൽഎമാരും മാപ്പർഹിക്കുന്നില്ല

ഓരോ സന്ദർഭത്തിലും ഭേദഗതി കൊണ്ടുവരുന്പോൾ അത് ഉദ്യോഗസ്ഥ ഭാഷയെന്നു പറഞ്ഞ് ആർക്കെങ്കിലും വഴിമാറാൻ പറ്റുമോ? ഗൃഹപാഠം ചെയ്യാത്ത നിയമസഭാ സാമാജികരും ഇക്കാര്യത്തിൽ മാപ്പർഹിക്കുന്നില്ല. ഈ ബില്ലും ഐകകണ്ഠേ്യനയാണ് പാസാക്കിയത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കൽ ബിൽ നിയമസഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്. എന്നാൽ, പിൽക്കാലത്ത് ആ ബില്ലിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയാതെപോയി.

നിയമസഭാ കക്ഷികളുടെ രാഷ്‌ട്രീയ പോരാട്ടങ്ങളെ ബഹുമാനിക്കുന്നു. എന്നാൽ, ജനജീവിതവുമായി ബന്ധപ്പെട്ട ഒരു ബില്ലിലെ വ്യവസ്ഥകളെന്തെല്ലാമാണെന്ന് പലരും അറിയുന്നില്ല. അതിന്‍റെ പ്രധാന കാരണം നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളിലെ കുത്തുകളും കോമകളും ചൂണ്ടിക്കാട്ടലുകളുമെല്ലാം പലരും മനസിലാക്കാൻ ശ്രമിക്കുന്നില്ല. പഴയ രീതികൾ തുടരാതെ ഡിജിറ്റൽ കാലത്ത് അവയെല്ലാം തിരുത്താൻ മെംബർമാർക്കും ഗവണ്‍മെന്‍റിനും കഴിയണം. ഐകകണ്ഠ്യേന പാസാക്കിയതുകൊണ്ട് ശരിയാകണമെന്നില്ല എന്നതിന്‍റെ മറ്റൊരു തെളിവാണ് ഇപ്പോഴത്തെ ചട്ടങ്ങൾ.

മലയോരത്തെ ജനങ്ങൾ നിർമാണങ്ങൾക്ക് നിയമാനുസരണം ഫീസടച്ചു, കാലാകാലങ്ങളിൽ ഭൂനികുതിയടച്ചു. 60 കൊല്ലത്തിനുശേഷം അനാവശ്യമായ ഒരു ചട്ടമുണ്ടാക്കി അതിൽ സ്ലാബ് നിശ്ചയിച്ച് ഓരോ സ്ലാബിലും പ്രത്യേകം പ്രത്യേകം പിഴപ്പണമടയ്ക്കാൻ ഇവർ എന്തു തെറ്റാണ് നാടിനോട് ചെയ്തത്? കേരളത്തിൽ കുടിയേറ്റ കൈവശ കർഷകർ മണ്ണിനെ പൊന്നാക്കിയ പരിശ്രമശാലികളാണ്. നാടിന്‍റെ അഭിവൃദ്ധിയും ഉപജീവനത്തിന്‍റെ തീക്ഷ്ണമായ പാതയിൽ വികാസത്തിനും പുരോഗതിക്കും സമസ്ത മേഖലകളിലും നല്ല സംഭാവന ചെയ്തവരാണ്. അവർ പിഴയടയ്ക്കണമെന്ന ഈ ആവശ്യത്തിന്‍റെ മുന്പിൽ അരുത് എന്നു മാത്രമേ പറയാൻ കഴിയൂ.

ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കരുത്

സ്ഥിരാവകാശ പട്ടയത്തിന് അനാവശ്യ ഉപാധികൾ ഉണ്ടാവേണ്ടതില്ല. ഗവണ്‍മെന്‍റ് സർവാധികാരിയാണ്. അതിനാൽതന്നെ ഉദ്യോഗസ്ഥവീഴ്ചയാൽ വന്ന കൈത്തെറ്റ് പൊറുക്കപ്പെടേണ്ടതാണ്. ജനങ്ങളറിയാത്ത നിയമം വ്യാഖ്യാനിച്ചു കൊടുക്കേണ്ടത്, തെറ്റ് തിരുത്താൻ നിയമം കാണിച്ചു പറഞ്ഞുകൊടുക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അവർ പോയ കാലങ്ങളിൽ സർക്കാരിനെയും ബോധ്യപ്പെടുത്തേണ്ടതായിരുന്നു. ആറു പതിറ്റാണ്ടുകൾ പിന്നിട്ടപ്പോഴല്ല പറയേണ്ടത്.

ഈ ചട്ടങ്ങളിലെ എല്ലാ ശിക്ഷകളും ഒഴിവാക്കി ഉപാധി രഹിത പട്ടയം, ഒറ്റപ്പട്ടയരേഖ കേരളത്തിനായി നൽകാനാണ് ഗവണ്‍മെന്‍റ് തയാറാകേണ്ടത്. 1964ൽ ചട്ടങ്ങളുണ്ടാക്കിയപ്പോൾ ഒരു വീടിന്‍റെയും ഉയർന്ന ചതുരശ്ര അടി കണക്കാക്കി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, പുതിയ ചട്ടത്തിൽ 3,000 ചതുരശ്ര അടി എന്നു കാണുന്നു. 3,000 ചതുരശ്ര അടി വീടുള്ളവർക്ക് 50 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകി അപേക്ഷിക്കണമെന്ന് പറയുന്നു. ചട്ടങ്ങളിൽ ഉൾപ്പെടുത്തിയോ ഗവണ്‍മെന്‍റിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയോ ചെയ്യാവുന്നതുമാണ്. ഇതിനായി വീണ്ടും വീണ്ടും ഉദ്യോസ്ഥരുടെ അടുത്തു പോകാതെ, പ്രാദേശിക ഗവണ്‍മെന്‍റുകളുടെ രജിസ്റ്ററുകൾ, വില്ലേജ് ഓഫീസുകളിലെ രേഖകൾ എന്നിവ പരിശോധിച്ച് ക്രമപ്പെടുത്താവുന്ന കാര്യത്തിന് ആവശ്യമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.

24.06.27ന് ശേഷം ഒരു വീട് അഥവാ കെട്ടിടം പണിയുന്നവർ എന്തു ചെയ്യണമെന്ന് പറയുന്നില്ല. ഇനിയും ആറ് പതിറ്റാണ്ട് കഴിയണമോ, അതിന്‍റെ ചട്ടം വരാൻ? ഈ ചട്ടങ്ങളിൽതന്നെ ഉപാധിരഹിതമായി ചേർത്താൽ എന്താണ് തകരാറ്. അഥവാ തകരാറുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇപ്പോൾതന്നെ ഗവണ്‍മെന്‍റിന് കഴിയേണ്ടതല്ലേ?

മന്ത്രി സൂചിപ്പിച്ചതുപോലെ വീട്ടിലിരുന്ന് ഇതെല്ലാം ചെയ്യാൻ മാത്രം കേരളത്തിലെ എല്ലാ കുടുംബങ്ങളും പ്രാപ്തരായിട്ടുണ്ടോ എന്നത് സംശയകരമാണ്. മാത്രവുമല്ല, ഇന്ന് ഇ-ഗവേണ്‍സിന്‍റെ ഭാഗമായി ഒരു സർട്ടിഫിക്കറ്റിനുവേണ്ടി അക്ഷയപോലുള്ള സംവിധാനങ്ങളിൽ ജനങ്ങൾ ക്യൂ നിൽക്കുകയാണ്. ഇതെല്ലാം പരിഗണിച്ച് ജനങ്ങളെ വട്ടം കറക്കാതെ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച ചട്ടങ്ങളിലെ ജനവിരുദ്ധമായവ തള്ളിക്കളയാൻ ഗവണ്‍മെന്‍റ് സധൈര്യം മുന്നോട്ടുവരണം.

Leader Page

കുട്ടനാടൻ ജനതയുടെ സമരജീവിതം
2018ലെ മഹാപ്രളയത്തിന് ഏഴു വയസ് പൂർത്തിയാകുമ്പോഴും കുട്ടനാട് വെള്ളക്കെട്ടിൽനിന്നു കരകയറിയിട്ടില്ല. 2018 ഓഗസ്റ്റ് 15ന് തുടങ്ങിയ ദുരിതം ആഴ്ചകളും മാസങ്ങളും വർഷങ്ങളുമായി ഇവിടെ തുടരുകയാണ്. കുട്ടനാട്ടിലെ പകുതിയിലധികം ജനങ്ങൾക്ക് ആശ്രയമായത് ചങ്ങനാശേരിയും സമീപപ്രദേശങ്ങളുമായിരുന്നു. ബാക്കി ആളുകൾ ആലപ്പുഴയിലേക്കും രക്ഷപ്പെടുകയായിരുന്നു. മഴയും വെള്ളപ്പൊക്കവും ഇല്ലെങ്കിലും ഇന്നും ആണ്ടുവട്ടത്തിലധികവും വെള്ളക്കെട്ടിൽ കഴിയാൻ വിധിക്കപ്പെട്ടവരാണ് കുട്ടനാട്ടുകാർ.

ഇനിയുമൊരു പ്രളയമുണ്ടായാൽ എന്തു പോംവഴിയാണ് കഴിഞ്ഞ ഏഴു വർഷംകൊണ്ട് നാം കണ്ടെത്തിയത്. ഒന്നുമില്ല എന്നാണുത്തരം. കുട്ടനാടൻ ജനതയുടെ ആവശ്യങ്ങളൊന്നും പുതിയതല്ല. എല്ലാറ്റിനും പതിറ്റാണ്ടുകൾ പഴക്കമുണ്ട്.

കുട്ടനാടിന്‍റെ പ്രശ്നങ്ങളെ പ്രധാനമായും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടത്, കൃഷിയുമായി ബന്ധപ്പെട്ടത് എന്നിങ്ങനെ രണ്ടായി തിരിക്കാം.

ഭൂപ്രകൃതി

കുട്ടനാടൻ ജനതയെ മനുഷ്യനിർമിത പ്രളയങ്ങളിൽനിന്നും വെള്ളപ്പൊക്കത്തിൽനിന്നും രക്ഷിക്കുകയാണ് ആദ‍്യമായി വേണ്ടത്. അതിനായി കുട്ടനാട്ടിൽ ഒഴുകിയെത്തുന്ന മഴവെള്ളം ഒഴുകിമാറാനുള്ള സൗകര്യമൊരുക്കണം. അത് സമയബന്ധിതമായും കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലും യഥാസമയം നടപ്പിൽ വരുത്തണം. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് നദികളുടെയും തോടുകളുടെയും വേമ്പനാട്ടു കായലിന്‍റെയും ആഴം പുനഃസ്ഥാപിക്കുകയും, കുട്ടനാടിന്‍റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന എസി കനാൽ, ആരംഭകാലത്ത് വിഭാവന ചെയ്തതുപോലെ പൂർത്തിയാക്കുകയും ചെയ്യുക എന്നത്. തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലൂടെ വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള സൗകര്യങ്ങൾ യഥാസമയം ക്രമീകരിക്കണം. സ്വാമിനാഥൻ കമ്മീഷന്‍റെ ശിപാർശപ്രകാരമുള്ള ഹൈ പവർ പമ്പുകൾ നിശ്ചിത സ്ഥാനങ്ങളിൽ സ്ഥാപിക്കണം. ഇക്കാര്യങ്ങളിൽ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരോടൊപ്പം കർഷകരുടെ പ്രതിനിധികളടങ്ങുന്ന സമിതി രൂപീകരിച്ച് പ്രവർത്തനം ഉടൻ ആരംഭിക്കണം.

കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തേക്കാൾ അധികമായി വെള്ളക്കെട്ടാണ് ദുരിതം വിതയ്ക്കുന്നത്. ഒഴുകിയെത്തുന്ന മഴവെള്ളം താഴ്ന്ന പ്രദേശങ്ങളിലും പാടശേഖരങ്ങളിലും കെട്ടിക്കിടക്കുന്നതുമൂലം ജനജീവിതം ദുഃസഹമാകുന്നു. ആണ്ടുവട്ടം മുഴുവൻ പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് ജലനിരപ്പ് ക്രമപ്പെടുത്തുന്നതിനും ആവശ്യമായ ഇടങ്ങളിൽ പുറംബണ്ടു ബലപ്പെടുത്തുന്നതിനും വേണ്ട പദ്ധതികൾ അടിയന്തരമായി നടപ്പിലാക്കണം. ഇത് പാടശേഖരത്തിനുള്ളിലെ വീടുകളെയും റോഡുകളെയും വഴികളെയും കരകൃഷിയെയും സംരക്ഷിക്കും. പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്ന ഉത്തരവാദിത്വം കർഷകരുടേതു മാത്രമാക്കാതെ സർക്കാരിന്‍റേതാക്കി മാറ്റണം. അതിനു വേണ്ടിവരുന്ന വൈദ്യുതി, മോട്ടോർ വാടക, മറ്റ് കൂലിച്ചെലവുകൾ എന്നിവ സർക്കാർ നേരിട്ടു വഹിക്കണം.

കൃഷി

കുട്ടനാട്ടിലെ നെല്ല്, മത്സ്യം, താറാവ്, തെങ്ങ്, കരകൃഷികൾ സംരക്ഷിക്കുന്നതിന് വേണ്ട സത്വര നടപടികൾ ഉണ്ടാവണം. നെൽകൃഷിയെ തകർച്ചയിൽനിന്ന് രക്ഷിക്കാൻ നെല്ലിന്‍റെ വില കൃഷിച്ചെലവിന് ആനുപാതികമായി വർധിപ്പിക്കുക. സംഭരണം യഥാസമയം നടത്തുകയും നെല്ലുവില ഉടനെ കർഷകന് ലഭ്യമാക്കുകയും വേണം. കൊയ്ത്തുയന്ത്ര ലഭ്യത യഥാസമയം ഉറപ്പു വരുത്തണം. കിഴിവ് സന്പ്രദായം ഒഴിവാക്കി വിളവെടുപ്പിന്‍റെ സീസൺ അനുസരിച്ച് ഇതിന് സർക്കാർ തലത്തിൽ വേണ്ട ക്രമീകരണം നടത്തി കർഷകന്‍റെ ദുരിതം ഒഴിവാക്കണം. വിപുലവും കൃഷിക്കാരനു സഹായകരവുമായ ഇൻഷ്വറൻസ് പദ്ധതികൾ നടപ്പിലാക്കി കാലതാമസം കൂടാതെ നഷ്ടത്തിന് ആനുപാതികമായി സഹായധനം കർഷകർക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഗുണമേന്മയുള്ള വിത്തും വളവും യഥാസമയം കുറഞ്ഞ വിലയിൽ ആവശ്യത്തിനുള്ളത് ലഭ്യമാക്കുക, കുട്ടനാടിന് അനുയോജ്യമായ വിത്ത് കുട്ടനാട്ടിൽ തന്നെ ഉത്പാദിപ്പിക്കുക, പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കുക തുടങ്ങിയ നെൽകർഷകന്‍റെ ന്യായമായ ആവശ്യങ്ങളും അംഗീകരിക്കണം. കുട്ടനാടൻ ബ്രാൻഡ് അരി വിപണിയിൽ എത്തിച്ച് കർഷകർക്ക് സാമ്പത്തികനേട്ടം ലഭ്യമാക്കണം. അങ്ങനെ നാടിന്‍റെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി അധ്വാനിക്കുന്ന കർഷകർക്കു വേണ്ട അംഗീകാരവും പ്രോത്സാഹനവും നല്കണം.

മത്സ്യം, തെങ്ങ്, താറാവ്, മറ്റു കൃഷികൾ

മത്സ്യക്കൃഷിയും താറാവുകൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഈ കൃഷികൊണ്ട് ജീവിക്കാനാകാത്ത അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. വർഷംതോറും എത്തുന്ന പക്ഷിപ്പനിയെപ്പറ്റി ശാസ്ത്രീയ പഠനം നടത്തുകയും വേണ്ട പരിഹാരമാർഗം കണ്ടെത്തുകയും ചെയ്യണം. താറാവ്, മത്സ്യ കൃഷികൾക്ക് ഗുണകരമായ രീതിയിൽ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണം. പാടശേഖരത്തിന്‍റെ പുറംബണ്ടുകൾ കുട്ടനാട്ടിലെ തോടുകളിലെയും നദികളിലെയും മണ്ണും ചെളിയുംകൊണ്ട് ഉയരം കൂട്ടി ബലപ്പെടുത്തി തെങ്ങുകൃഷി നടത്തുന്നതിനും മറ്റു കരക്കൃഷികൾ ചെയ്യുന്നതിനും വേണ്ട പദ്ധതികൾ രൂപീകരിക്കണം. കുട്ടനാടൻ തനത് ഇനങ്ങളായ താറാവ്, കരിമീൻ എന്നിവയ്ക്ക് പ്രാധാന്യം ലഭിക്കുന്ന തരത്തിൽ വിപണി സൗകര്യം ഒരുക്കണം.

കുട്ടനാടൻ ജനതയുടെ നിലനില്പിനു വേണ്ടിയുള്ള പോരാട്ടത്തിൽ നാട് മുഴുവൻ ഒന്നിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ജൈവവൈവിധ്യങ്ങളുടെയും അപൂർവ ഭൂപ്രകൃതിയുടെയും ഈ നാട് നിലനില്ക്കൂ. കുട്ടനാട് ജീവിക്കാനാവാത്ത നാടാണ് എന്ന തെറ്റിദ്ധാരണ പരത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കണം. അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടുകയും കൃഷിഭൂമി തരിശിടുകയും ചെയ്യുന്നതിനെതിരേ നടപടി സ്വീകരിക്കുകയും വേണം. കുട്ടനാടിന്‍റെ വികസനം ലക്ഷ്യമാക്കി കുട്ടനാട് വികസന അഥോറിറ്റി രൂപീകരിക്കണം. കുട്ടനാടിന്‍റെ പ്രകൃതിയെ നശിപ്പിക്കുന്നതും തനത് ജീവജാലങ്ങൾക്കു ദോഷം ചെയ്യുന്നതുമാണ് അമിതമായ ചെമ്മണ്ണുകൊണ്ടുള്ള നികത്തൽ. ഇതിന് നിയന്ത്രണം ഏർപ്പെടുത്തണം.

(2018ലെ പ്രളയകാലത്ത് ചങ്ങനാശേരി വില്ലേജ് ഓഫീസറായിരുന്നു ലേഖകന്‍)
 
 

Editorial

ചത്തൊടുങ്ങുന്നതും ഭീതി പരത്തുന്നു

മലയോര മേഖലയിലെ കൃഷിയിടങ്ങളിലടക്കം പെറ്റുപെരുകി ജനജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന കാട്ടുപന്നികൾ ഇപ്പോൾ ചത്തൊടുങ്ങിയും ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്.

കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ, പേരാവൂർ, ആറളം മേഖലകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതോടൊപ്പം ആശ്ചര‍്യമുണ്ടാക്കുന്നത്, സ്വയരക്ഷയ്ക്കാണെങ്കിൽപോലും ആരെങ്കിലുമൊരു കാട്ടുപന്നിയെ കൊന്നുവെന്നു കേട്ടാൽ പറന്നെത്തി വീടുകളിൽ കയറി കറിച്ചട്ടി വരെ പൊക്കിനോക്കുന്ന വനം ഉദ്യോഗസ്ഥർ ഇവിടെ നിഷ്ക്രിയരായിരിക്കുന്നു എന്നതാണ്.

പന്നിപ്പനി പോലുള്ള ഏതെങ്കിലും മാരകരോഗമാണോ കാട്ടുപന്നികൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നതു സംബന്ധിച്ച് അടിയന്തര പരിശോധന നടത്താനും വിവരങ്ങൾ ജനങ്ങളെ അറിയിച്ച് ആശങ്കയകറ്റാനും വനം ഉദ്യോഗസ്ഥർ ശുഷ്കാന്തി കാട്ടുന്നുമില്ല. കാട്ടുപന്നി അടക്കമുള്ള വന‍്യജീവികൾ നാട്ടിലിറങ്ങി നടത്തുന്ന മനുഷ‍്യക്കുരുതിയിലും കൃഷിനാശത്തിലും മലയോരമേഖല വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നുവെന്ന വാർത്തകൂടി വരുന്നത്.

അതിനാൽ വനം ഉദ്യോഗസ്ഥരും വകുപ്പുമന്ത്രിയും പതിവു നിസംഗത വെടിഞ്ഞ് സത്വര ശ്രദ്ധയോടെ ഈ വിഷയത്തിലിടപെടണം.കേളകം, കൊട്ടിയൂർ, പേരാവൂർ മേഖലകളിൽ ഒരാഴ്ചയ്ക്കിടെ ഇരുപതോളം പന്നികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കേളകം പഞ്ചായത്തിൽ 13, കൊട്ടിയൂരിൽ നാല്, പേരാവൂരിൽ മൂന്ന് എന്നിങ്ങനെയാണ് പന്നികളുടെ ജഡം കണ്ടത്.

എന്നാൽ, ഇതിന്‍റെ മൂന്നിരട്ടി എണ്ണമെങ്കിലും പല പ്രദേശങ്ങളിലായി ചത്തതായും പ്രദേശവാസികൾ കുഴിച്ചിട്ടതായും പറയപ്പെടുന്നുണ്ട്. ആറളം ഫാമിൽ വനത്തോടു ചേർന്ന് എട്ടു പന്നികളുടെ ജഡം ഇന്നലെ കണ്ടെത്തി. വനത്തിനുള്ളിലും ജഡം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ചത്ത കാട്ടുപന്നികളുടെ സാമ്പിൾ വനംവകുപ്പ് ശേഖരിച്ചെങ്കിലും പരിശോധനാ ഫലങ്ങൾ പുറത്തു വിട്ടിട്ടില്ല.

ആന്ത്രാക്സോ പന്നിപ്പനിയോ ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതു മനുഷ‍്യരിലേക്ക് പകരില്ല എന്നാണ് അധികൃതരുടെ വിശദീകരണം. ലോകാരോഗ്യ സംഘടനയുടെ നിബന്ധനകൾ പാലിക്കാതെയാണു കാട്ടുപന്നികളെ മറവ് ചെയ്യുന്നതെന്നാണു നാട്ടുകാരുടെ ആരോപണം.

പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കൊല്ലുന്ന കാട്ടുപന്നികളെ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണമെന്ന് കർശന നിലപാടെടുക്കുന്നവരാണ് ഇത്രവലിയ അലംഭാവം കാണിക്കുന്നത്. കാട്ടുപന്നികൾ ചാകുന്നത് എന്തെങ്കിലും രോഗബാധ മൂലമാണെങ്കിൽ അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്. മുന്പ് സമാനമായ രീതിയിൽ തൃശൂർ അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ആന്ത്രാക്സ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് മറവു ചെയ്ത ആളുകൾക്ക് പൊതുജനസമ്പർക്കം പാടില്ലെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിരുന്നു. വളർത്തുമൃഗങ്ങൾക്ക് മൃഗസംരക്ഷണവകുപ്പ് പ്രതിരോധ വാക്സിൻ എടുക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ വലിയതോതിൽ ജനവാസമുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ കാട്ടുപന്നികൾ ചാകുന്നത്. ഇത് പ്രശ്നത്തിന്‍റെ ഗൗരവം ഇരട്ടിപ്പിക്കുന്നു.

മഴക്കാലമായതിനാൽ ജലസ്രോതസുകൾ മലിനപ്പെടാനുള്ള സാധ‍്യതയും കൂടുതലാണ്. കാട്ടുപന്നികളെ ബാധിച്ചിരിക്കുന്ന രോഗം വളർത്തുമൃഗങ്ങളിലേക്ക് പകരാനുള്ള സാധ‍്യതയും കണക്കിലെടുക്കണം. ക്ഷീരകർഷകരും പന്നി വളർത്തി ഉപജീവനം സാധ‍്യമാക്കുന്നവരും മലയോര മേഖലയിൽ നിരവധിയുണ്ട്. അതിനാൽ അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കണം.

മറ്റൊരു വിരോധാഭാസമുള്ളത്, എവിടെയെങ്കിലും വളർത്തുപന്നികൾക്ക് പന്നിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നിവളർത്തൽ നിരോധിച്ച്, വളർത്തുപന്നികളെ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കൊന്നൊടുക്കി മറവു ചെയ്യാൻ നിർദേശിക്കുന്നവരാണ് കാട്ടുപന്നികളുടെ കാര‍്യത്തിൽ ഒരു ജാഗ്രതയും കാട്ടാത്തത് എന്നതാണ്.

വനംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാണിക്കുന്നത് കുറ്റകരമായ അനാസ്ഥ തന്നെയാണ്. കാട്ടുപന്നികളുടെ ജഡം കണ്ടതായി അറിയിച്ചാൽപോലും വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി വേണ്ടത്ര ജാഗ്രതയോടെ സാമ്പിൾ ശേഖരിക്കാനോ അപകടരഹിതമായി മറവുചെയ്യാനോ തയാറാകുന്നില്ലെന്ന നാട്ടുകാരുടെ പരാതി ഗൗരവത്തിലെടുക്കണം. കണ്ണൂർ ജില്ലാ കളക്ടർ വിഷയത്തിലിടപെടുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും വേണം.

മലയോര മേഖലയിലെ കൃഷിയിടങ്ങളിലടക്കം പെറ്റുപെരുകി ജനജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന കാട്ടുപന്നികൾ ഇപ്പോൾ ചത്തൊടുങ്ങിയതും ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ‍്യാപിച്ച് വേട്ടയാടി അനിയന്ത്രിതമായ വംശവർധന തടയണമെന്ന ആവശ‍്യത്തോട് മുഖംതിരിഞ്ഞുനിൽക്കുന്ന കേന്ദ്രസർക്കാരും വനംവകുപ്പുമാണ് ഇവിടെയും പ്രതിസ്ഥാനത്തു വരുന്നത്.

District News

ദേശീയ പണിമുടക്ക് കണ്ണൂരിൽ പൂർണം; ജനജീവിതം സ്തംഭിച്ചു

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കണ്ണൂർ ജില്ലയിൽ പൂർണമായിരുന്നു. രാവിലെ മുതൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാത്തതും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ എന്നിവ ഓടാത്തതും ജനജീവിതത്തെ സാരമായി ബാധിച്ചു.

അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയില്ല. സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരുന്നു. സർക്കാർ ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു. പണിമുടക്ക് കാരണം ജനങ്ങൾ വലിയ ബുദ്ധിമുട്ടിലായി.

തൊഴിലാളി സംഘടനകൾ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തി. പുതിയ ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഈ പ്രതിഷേധം കേന്ദ്രസർക്കാർ നയങ്ങളിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രതീക്ഷ.

Editorial

മാറ്റിവയ്ക്കുക നിങ്ങളീ ദേശഭക്തിമാപിനികൾ

ഭാരതാംബയെന്ന ദേശീയ സങ്കൽപ്പത്തെ മാനിക്കുന്നവർക്കും അസ്വസ്ഥതയുളവാക്കുന്നതാണ് ആ ചിത്രത്തെ വന്ദിക്കുയെന്ന നിർബന്ധബുദ്ധി. ദേശീയപതാകയെ വന്ദിക്കുകയും ദേശീയഗാനം ആദരവോടെ ആലപിക്കുകയും ചെയ്യുന്ന ജനതയോട് ഇതുകൂടി ചെയ്തില്ലെങ്കിൽ ദേശഭക്തിയാകില്ലെന്നു പറയരുത്. ദേശീയബോധത്തിനോ ഭക്തിക്കോ കൂടുതൽ പ്രകടനങ്ങൾ ആവശ്യമുള്ളവർക്ക് അതാകാം; എല്ലാവരെയും നിർബന്ധിക്കരുത്. മറക്കാനോ നമ്മളാ സാമ്രാജ്യത്വത്തെ കടപുഴക്കിയ പലവർണ, ഭാഷാ, മത, സംസ്കാര കൊടികളേന്തിയൊരൊറ്റ കുത്തൊഴുക്കായ കാലം! മാറ്റിവയ്ക്കുക നിങ്ങളീ ഭരണഘടനാ നിന്ദയാം ദേശഭക്തിമാപിനികൾ.

ജൂൺ അഞ്ചിന് പരിസ്ഥിതിദിനത്തിൽ തുടങ്ങിയ വിവാദമാണ് തെരുവിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നത്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷത്തിനു ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ദീപം തെളിക്കുകയും വേണമെന്നു രാജ്ഭവനിൽനിന്നു നിർദേശമുണ്ടായതോടെ കൃഷിവകുപ്പ് പരിപാടി സെക്രട്ടേറിയറ്റിലേക്കു മാറ്റുകയായിരുന്നു. ഗവർണറുടെ ഓഫീസ് അയച്ചുതന്ന ചിത്രം ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമായതിനാൽ പൊരുത്തപ്പെടാൻ സർക്കാരിനു കഴിയില്ലെന്നാണ് കൃഷിമന്ത്രി പി. പ്രസാദ് പ്രതികരിച്ചത്. തുടർന്ന് ഗവർണർ പരിപാടി സ്വന്തം നിലയ്ക്കു നടത്തി.

ദിവസങ്ങൾക്കുശേഷം, എൻസിസി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലെത്തിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ഭാരതാംബയുടെ ചിത്രമുള്ളതിനാൽ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി. ഇതോടെ തർക്കം രൂക്ഷമായി. സർക്കാരിന്‍റെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നും ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടി ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര വി. അർലേക്കർക്കു കത്ത് നൽകിയിരിക്കുകയാണ്. കത്ത് മന്ത്രിസഭാ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഒരു മതേതര-ജനാധിപത്യ സർക്കാർ മറ്റെന്തു ചെയ്യും?

അതേസമയം, പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും ഭരണത്തലവനെ അവഹേളിച്ചെന്നും, കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷയായ ഭാരതാംബ രാജ്യത്തിന്‍റെ പ്രതീകമാണെന്നും ഭാരതാംബയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടി വൈകി എത്തിയതും ഗവർണർ മടങ്ങുന്നതിനു മുൻപു പോയതും പ്രോട്ടോകോൾ ലംഘനമാണെന്നും അദ്ദേഹം കത്തിലെഴുതി.

യഥാർഥത്തിൽ ഈ വിഷയം സർക്കാരും ഗവർണറുമായുള്ള തർക്കത്തിനപ്പുറം, മതേതര-ജനാധിപത്യ ഭരണഘടനയും ഗവർണർ ഉൾപ്പെടുന്ന രാഷ്‌ട്രീയവും തമ്മിലുള്ളതായി മാറുകയാണ്. സ്വാതന്ത്ര്യസമരകാലത്ത് ജനകോടികളെ ഒന്നിപ്പിച്ചത് വൈകാരിക ഘടകമായിരുന്നെങ്കിലും എപ്പോഴും കൊണ്ടുനടക്കേണ്ട ഒരു ചര്യയായി സ്വാതന്ത്ര്യാനന്തര തലമുറ അതിനെ കണക്കാക്കുന്നില്ല.

കാവിനിറം ആർഎസ്എസിന്‍റെ നിറമല്ലെന്നു ഗവർണർ പറഞ്ഞതു ശരിയാണ്. കാവിയെന്നല്ല ഒരു നിറവും ആരുടെയും സ്വന്തമല്ല. പക്ഷേ, പല നിറങ്ങളും ചിലരൊക്കെ ഉപയോഗിക്കാൻ തുടങ്ങിയതോടെ ചില പ്രതീകങ്ങളോ മുന്നറിയിപ്പുകളോ ആയി മാറിയിട്ടുണ്ട്. പല രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങൾ ഹിംസയുടെ അടയാളമായി അതിനെ തിരിച്ചറിയുന്നുമുണ്ട്. കാവിക്കൊടിയും തീവ്രദേശീയ മുദ്രാവാക്യങ്ങളുമായി ആക്രമിക്കാനെത്തുന്നവരെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും തിരിച്ചറിഞ്ഞിട്ട് കുറെയായി. ഇക്കഴിഞ്ഞ 22നു രാത്രി മധ്യപ്രദേശിലെ ബർബാൻപുർ ജില്ലയിലെ നെപ ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് നാല് ക്രൈസ്തവരെ വിവസ്ത്രരാക്കി മർദിക്കുകയും തെരുവിലൂടെ നടത്തുകയും ക്ഷേത്രത്തിലെത്തിച്ചു വന്ദിപ്പിക്കുകയും ചെയ്ത നൂറ്റിയൻപതോളം പേരിൽ ചിലരുടെ കൈയിലുമുണ്ടായിരുന്നു കാവിനിറമുള്ള തുണികൾ.

വർഗീയതയോടു സന്ധി ചെയ്യുന്ന സർക്കാരും മതപരിവർത്തന നിരോധനമെന്നൊരു നിയമവും വർഗീയവത്കരിക്കപ്പെട്ടു ആൾക്കൂട്ടവുമുണ്ടെങ്കിൽ എന്തുമാകാമെന്ന സ്ഥിതിയാണ്. ഭരണഘടനയുടെ ആമുഖത്തിൽനിന്ന് മതേതരത്വവും സോഷ്യലിസവും നീക്കണമെന്ന സംഘപരിവാറിന്‍റെ ആവശ്യം കഴിഞ്ഞദിവസം ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളേ ആവർത്തിച്ചതും കൂട്ടിവായിക്കാം. ഇതിന്‍റെയൊക്കെ ഭാഗമായ രാഷ്‌ട്രീയം, കാവിക്കൊടിയേന്തിയ ഭാരതാംബയെ കൊണ്ടുവരുന്പോൾ സ്വാതന്ത്ര്യസമരകാലത്തെന്നപോലെ ആവേശം കൊള്ളാൻ എല്ലാവർക്കുമായെന്നു വരില്ല. ഗവർണറുടെ വിചിന്തനത്തിൽ ഈ നഗ്നസത്യങ്ങളും ഉണ്ടായിരിക്കട്ടെ.

മന്ത്രി വി. ശിവൻകുട്ടി പ്രോട്ടോകോൾ ലംഘിച്ചെങ്കിൽ നിയമം നിയമത്തിന്‍റെ വഴിക്കു പോകട്ടെ. പക്ഷേ, സർക്കാരുകൾ ഭരണഘടനയുടെ വഴിക്കുതന്നെ പോകണം. ഒരിക്കൽ നമ്മെ ഒന്നിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ദേശീയബിംബങ്ങളെ രാഷ്‌ട്രീയ, മത ധ്രുവീകരണത്തിനുപയോഗിക്കാൻ അനുവദിക്കരുത്. കാവിക്കൊടിയേന്തിയ ഭാരതാംബയല്ല, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും ഉൾപ്പെടെ നാമെല്ലാം കൈകോർത്തു നിൽക്കുന്ന ഇന്ത്യയാണ് യഥാർഥ ദേശീയത.

Latest News

Up