Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Alappuzha

Alappuzha

അവകാശ സംരക്ഷണ ജാഥയ്ക്ക് ആലപ്പുഴയിൽ ഉജ്വല സ്വീകരണം

ആലപ്പുഴ: ന്യൂനപക്ഷമായതിന്‍റെ പേരിൽ വളരെയേറെ അപകടങ്ങൾ നേരിടുന്ന ഒരു സമൂഹമാണ് ക്രൈസ്തവ സമൂഹമെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്‍റണി എത്തയ്ക്കാട്ട് പറഞ്ഞു.


ക്രൈസ്തവസമൂഹങ്ങൾ എന്നും അവകാശങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകുമെന്നും സർ സിപിയുടെ കാലത്ത് സ്കൂളുകൾ ഏറ്റെടുക്കാൻ നടത്തിയ ശ്രമവും മുണ്ടശേരിയുടെ കാലത്ത് സർക്കാർ നടത്തിയ ശ്രമവും 1972ലെ കോളജ് സമരവും അതിനുശേഷം നടത്തിയ സ്വാശ്രയ സമരവും ഒന്നും സർക്കാർ മറക്കരുതെന്നും വികാരി ജനറാൾ ഓർമിപ്പിച്ചു. ആലപ്പുഴയിൽ കത്തോലിക്ക കോൺഗ്രസിന്‍റെ നേതൃത്വത്തിൽ അവകാശ സംരക്ഷണ ജാഥയ്ക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


രാജ്യത്തിന്‍റെ ഭരണഘടന മതേതരത്വം ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ചില വർഗീയ ശക്തികൾ നിറഞ്ഞാടുമ്പോൾ രാഷ്ട്രീയപാർട്ടികൾ നിഷ്ക്രിയത്വം പാലിക്കുകയാണെന്നും ജാഥാ ക്യാപ്റ്റൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.


അതിരൂപത പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, അതിരൂപത ഡയറക്ടർ ഫാ. സാവിയോ മന്നാട്ട് , അതിരൂപതാ ജനറൽ സെക്രട്ടറി ബിജു ഡൊമിനിക്, മുഹമ്മ ഫൊറോന വികാരി ഫാ ആന്‍റണി കാട്ടൂപ്പാറ, ആലപ്പുഴ ഫൊറോന ഡയറക്ടർ ഫാ. തോമസ് ഇരുമ്പുകുത്തി, ദേവസ്യ പുളിക്കാശേരി, സെബാസ്റ്റ്യൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു


സ്വീകരണ പരിപാടിക്ക് ഫെറോന ജനറൽ ജനറൽ സെക്രട്ടറി ഷാജി പോൾ ഉപ്പൂട്ടിൽ, അതിരൂപത എക്സിക്യൂട്ടീവ് അംഗമായ ടോമിച്ചൻ മേത്തശേരി, ബേബി പാറക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

District News

കാലിലെ മുറിവിന് ചികിത്സ തേടിയെത്തി, വീട്ടമ്മയുടെ വിരലുക ൾ മുറിച്ചുമാറ്റി: ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ പരാതി

അന്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്‍റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്. ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചുമാറ്റിയത് മകൻ സിയാദിന്‍റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു.

എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്‍റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിരലുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തെ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞിരുന്നതായും ഡോക്ടർമാർ അറിയിച്ചു.

Kerala

ആലപ്പുഴയിൽ 18കാരിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; അയല്‍വാസി അറസ്റ്റില്‍

ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ജോസ് അറസ്റ്റിലായി.

ജോസിന് യുവതിയുടെ വീട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നു. രാത്രി ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ തിരിച്ചുപോയ ഇയാള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സിഗരറ്റ് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടിരക്ഷപെടുകയായിരുന്നു.

സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പോലീസ് ജോസിനെ കസ്റ്റഡിയിലെടുത്തത്.

Kerala

ആലപ്പുഴയില്‍ തെരുവുനായ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ഭരണിക്കാവില്‍ തെരുവുനായ ആക്രമണം. മൂന്ന് പേര്‍ക്ക് കടിയേറ്റു. ഭരണിക്കാവ് സ്വദേശികളായ മുരളീധരന്‍ ഉണ്ണിത്താന്‍, ബിജു,ഭാര്യ അനിത എന്നിവര്‍ക്കാണ് കടിയേറ്റത്.

ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഒമ്പത് വയസുകാരിയെ ഇതേ നായ ആക്രമിച്ചിരുന്നു.

ഈ കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Latest News

Up