പൂന: സഹപ്രവർത്തകയുടെ പരാതിയിൽ മഹാരാഷ്ട്ര ഭാരതീയ യുവമോർച്ച അധ്യക്ഷൻ അനൂപ് മോറെയ്ക്കെതിരേ അതിക്രമത്തിനു പോലീസ് കേസെടുത്തു.
ഒക്ടോബർ 26ന് ആഷിഷ് ഗവാഡെ എന്നയാളുടെ വീട് സന്ദർശിച്ചപ്പോൾ അനൂപ് മോറിനെ പിന്തുണയ്ക്കുന്ന സ്തീകൾ ഉൾപ്പെടുന്ന സംഘംതന്നെ അവിടെത്തി മർദിച്ചെന്നാണ് പിംപ്രി ചിഞ്ച്വാഡ് സ്റ്റേഷനിൽ യുവതി നല്കിയ പരാതിയിലുള്ളത്.
ആദ്യഘട്ടത്തിൽ അതിക്രമം നടത്തിയ എട്ടുപേർക്കെതിരേയായിരുന്നു കേസെടുത്തത്. പിന്നീട് അനൂപിനെയും പ്രതിചേർക്കുകയായിരുന്നു.