ഹാനോയി: വിയറ്റ്നാമിന്റെ മധ്യമേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ ഒന്പതു പേർ മരിച്ചു. അഞ്ചു പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ മഴയാണു ദുരന്തത്തിനു കാരണം.
തിങ്കളാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെ ചില പ്രദേശങ്ങളിൽ നൂറു സെന്റിമീറ്റർ വരെ മഴ ലഭിച്ചു.
പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഹുവേ, ഹോയി ആൻ എന്നിവിടങ്ങളിലെ ഒരു ലക്ഷത്തിലധികം വീടുകൾ വെള്ളത്തിനടിയിലായി.