ഉദയംപേരൂർ: ഉദയംപേരൂർ സിപിഎം ഓഫീസിൽ ജീവനൊടുക്കിയ സിപിഎം ലോക്കൽ കമ്മറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന പങ്കജാക്ഷന്റെ മരണത്തിൽ സിപിഎമ്മിനെതിരെ ഡിസിസി ജനറൽ സെക്രട്ടറി രാജു പി.നായർ.
മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സിപിഎമ്മിനാവില്ലെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎമ്മിൽ നിന്ന് പങ്കജാക്ഷന് നേരിട്ട അനുഭവങ്ങളാണ് സാമ്പത്തിക ബാധ്യതയിലെത്തിച്ചതെന്നും സംസ്ഥാന കമ്മറ്റിയിലുൾപ്പടെ പരാതി നൽകിയിട്ടും നടപടിയ്ക്ക് പകരം പങ്കജാക്ഷനെ കുറ്റപ്പെടുത്തി അദ്ദേഹത്തെയും ഭാര്യയെയും പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് ഏരിയ കമ്മിറ്റി തീരുമാനിച്ചതെന്നും ഇതിൽ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നും രാജു പി. നായർ പറഞ്ഞു.