കൊച്ചി: കേരള സര്‍വകലാശാലയില്‍ നവംബര്‍ ഒന്നിനു ചേരുന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഹൈക്കോടതിയെ അറിയിച്ചു.
സസ്പെന്ഷന് വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ സിന്‍ഡിക്കറ്റ് യോഗം വിസി ബോധപൂര്‍വം വൈകിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് വിസി ഇക്കാര്യം അറിയിച്ചത്.
നവംബറിലെ യോഗത്തിന്റെ അജൻഡയായി വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിസിയുടെ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹര്‍ജി വീണ്ടും നവംബര്‍ പത്തിനു പരിഗണിക്കാന്‍ മാറ്റി.